Tuesday, January 26, 2010

സക്കറിയയും സഖാക്കളും ചില ജനാധിപത്യ വിചാരങ്ങളും


ജനാധിപത്യം ഒരാഘോഷമാണ്. അധികാരവും ആളും അര്‍ത്ഥവുമുള്ളവരുടെ. ഭൂരിപക്ഷത്തിന്റെ ഫാഷിസത്തിനാണ് ഡേമോക്രസി എന്ന് പറയുന്നത്. ജനങ്ങളാല്‍ നിയുക്തമാക്കുന്നതെന്ന് ഒരു അധികപറ്റായും ആശ്വാസത്തിനായും നമുക്ക് വിളിക്കാം. ജനാധിപത്യത്തിന്റെ അധികം നീളമില്ലാത്ത ചരിത്രത്തില്‍ അത്രമേല്‍ ജനായത്തപരമായ ഒരു ഏടും നമുക്കുകാണാന്‍ കഴിയില്ല. ഉള്ളു തുരന്നുനോക്കിയാല്‍ പച്ചയായ വംശീയതയുടെയും ഹിംസയുടെയും പ്രകടമല്ലാത്ത ഒരു ലോകം പുറത്തുചാടാന്‍ വിധത്തില്‍ കയ്യടക്കി വെച്ചിരിക്കുന്നതായി നമുക്ക് ബോധ്യപ്പെടും. പ്രകടമായ ചില ആശ്വാസങ്ങള്‍ കൊണ്ടാണ് ജനാധിപത്യം ഏറെ സ്വീകരിക്കപ്പെട്ടത്. ഭൂരിപക്ഷം അവരുടെ ഹിംസയെ വളരെ സമര്‍ത്ഥവും ആസൂത്രിതവുമായി ഉപയോഗിക്കുന്നത് ജനാധിപത്യക്രമങ്ങളിലൂടെ തന്നെയാണ്. അഡോള്‍ഫ് ഹിറ്റലറും നരേന്ദ്രമോഡിയും ബെനിറ്റോമുസോളിനിയും അധികാരത്തിലെത്തിയത് ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ്. ഹിംസാത്മകമായ ഫാഷിസ്റ് മൂല്യങ്ങള്‍ കുടില്‍കെട്ടിതാമസിക്കുന്നത് ജനാധിപത്യത്തിന്റെ തെരുവുകളില്‍ തന്നെയാണ്. ന്യൂനപക്ഷമെന്ന് പറയുന്ന സകലവ്യവഹാരങ്ങളെയും ഒതുക്കിനിര്‍ത്താനും അടക്കിഭരിക്കാനും അപരവത്കരിക്കാനും ഔദ്യോഗികമായി നാം ഇതിനെത്തന്നെയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷം, ഭാഷാ ന്യൂനപക്ഷം, ജാതി ന്യൂനപക്ഷം മറ്റു പൊതുവ്യവഹാരത്തോട് കലഹിക്കുന്ന രാഷ്ട്രീയ പ്രവണതകള്‍, സ്ത്രീവാദം, പരിസ്ഥിതി രാഷ്ട്രീയം, മനുഷ്യവകാശ ഇടപെടലുകള്‍ എന്നിവയെല്ലാം അന്യവത്കരണത്തിന് വിധേയമാകുന്നത് ഭൂരിപക്ഷത്തിന്റെ ഹിതം എന്നുപറയുന്ന രാഷ്ട്രീയ ഹിംസയിലൂടെയാണ്. ജനാധിപത്യം സുഗമമായ ഒരു പോംവഴിയാകുന്നത് അധികാര രാഷ്ട്രീയത്തിനും സ്റേറ്റിനുമാണ്. ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കുക എന്ന ഫാഷിസ്റ് മാനിഫെസ്റോ തന്നെയാണ് ജനാധിപത്യത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്കൂട്ടത്തില്‍ എതിരഭിപ്രായം പറയുന്നതിനെയും ഈ യുക്തിവച്ചാണ് വിലയിരുത്തപ്പെടാറുള്ളത്. ഞങ്ങള്‍ക്കെതിരെ നീ എന്താണു പറയുന്നത് എന്നാക്രോശത്തിന്റെ വികസിതരൂപമാണ് രാഷ്ട്രത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളും. ഞങ്ങള്‍, നിങ്ങള്‍, അവന്‍, ഞാന്‍ തുടങ്ങിയ വേര്‍തിരിവുകളില്ലാത്ത അധികാര പ്രയോഗങ്ങള്‍ രൂപപ്പെടുന്നില്ല. സര്‍വ്വരും ഞങ്ങളും നിങ്ങളുമാകുന്ന സര്‍വ്വവും സാധ്യമാകുന്ന ഒരു ജനാധിപത്യം പുരോഗമന പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും സ്വപ്നമായി അവശേഷിക്കുന്നു. ഓരോ അഭിപ്രായ പ്രകടനങ്ങളും ഭൂരിപക്ഷത്തെ തലോടുമ്പോഴാണ് ജനാധിപത്യപരമാകുന്നത്. രാജ്യം ഭരിക്കുന്നവര്‍ മുതല്‍ വാര്‍ഡ് ഭരിക്കുന്നവര്‍ വരെ പ്രയോഗത്തിലാക്കുന്നത് ഈ കാഴ്ച്ചപ്പാടിനെയാണ്. സാധാരണ (ചീൃാമഹ) മായതിനെയാണ് നമ്മള്‍ എപ്പോഴും സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അസാധാരണമായിതിനെ(ൌയിീൃാമഹ) അയുക്തി ആരോപിച്ചുമാറ്റിനിര്‍ത്താനും വേണമെങ്കില്‍ ബലം പ്രയോഗിച്ച് എടുത്തെറിയാനും ജനാധിപത്യസമൂഹം തയ്യാറാവുന്നു. ഒരു വ്യക്തിയുടെ എഴുത്ത്, പ്രഭാഷണം എന്നിവ കൂടിനില്‍ക്കുന്നവരില്‍ ഭൂരിഭാഗത്തിനും വായിക്കാവുന്ന അല്ലെങ്കില്‍ മുഴുവന്‍ ആളുകള്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കണം എന്നാണ് ഇതിന്റെ നേരായ വഴക്കം. വാക്കിനും വരക്കും കലഹിക്കാനും മാറ്റാനും ശക്തിയുണ്ടാകുന്നത് നിലനില്‍ക്കുന്നവ്യവസ്ഥയോട് സര്‍ഗാത്മാകമായി സംവദിക്കുമ്പോഴാണ്. അത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ സാധ്യതയും അവശേഷിക്കാത്ത വിധം കുഴിച്ചുമൂടാന്‍ മണ്‍വെട്ടിയുമായി പ്രകടനം നടത്തുന്നവരാണ് നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. പയ്യന്നൂരില്‍ സക്കറിയയുടെ പ്രസംഗം വിവാദത്തിലാകുന്നത് ഈ ജനാധിപത്യയുക്തിയിലൂടെ പരിണാമം സംഭവിച്ച ഭൂരിപക്ഷമൂല്യങ്ങളെ മാനിച്ചില്ല എന്ന കാരണം കൊണ്ടാണ്. കമ്മ്യൂണിസ്റ് നേതാക്കളുടെ ഒളിവുജീവിതത്തിലെ ചില ഏടുകള്‍ തുറന്നിടാനാണ് അദ്ദേഹം ആ സമയം വിനിയോഗിച്ചത്. ലൈഗിക അരാജകത്വത്തിന്റെ ജീവിതകഥകള്‍ കേരളത്തിലെ ഒളിവില്‍ താമസിച്ച സഖാക്കള്‍ക്ക് മാത്രമല്ല സാക്ഷാല്‍ കാറല്‍മാര്‍ക്സും ചെഗുവേരയും ടിറ്റോയും സ്റാലിനുമൊക്കെയുണ്ടായിരുന്നു. ഏറെ വിസ്തരിച്ചഴുതാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. ജീവിക്കുന്നവരും ഒളിവില്‍ താമസിക്കാത്തവരുമായ സഖാക്കള്‍ക്കും പറയാനുള്ളത് മറ്റൊരു ചരിത്രവുമല്ല. സക്കറിയ ന്യായീകരിച്ച ഉണ്ണിത്താന്‍ ഉദാര ലൈംഗികതയെ അംഗീകരിക്കുന്ന വ്യക്തിയെല്ലെന്നുമാത്രമല്ല വളരെയധികം സദാചാരനാട്യം പുലര്‍ത്തുന്നയാളുമാണ്. സൂഫിയയെ കണ്ടിട്ടാണ് പിണറായി വിജയന്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയതെന്ന വായില്‍ കൊള്ളാത്ത അസഭ്യം ചാനലിലൂടെ ചര്‍ദ്ദിച്ച 'വിശുദ്ധ ദേഹ'മാണ് ഉണ്ണിത്താന്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും വരേണ്യ രാഷ്ട്രീയ മൂല്യങ്ങളുടെ കൂടാരമാണ്. എന്നാല്‍ പോലും നവലൈഗികവാദത്തിന്റെ വക്താവാണ് സക്കറിയ എന്നപറഞ്ഞൊഴിയുന്നതിനു പകരം ഇതിന്റെ കൃത്യമായ രാഷ്ട്രീയവും നമുക്ക് പരിശോധിക്കേണ്ടിവരും. പയ്യന്നൂരിലെ ചിത്രലേഖ എന്ന വനിത ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ സി.ഐ.ടി.യുവില്‍ ചേരാത്തതിന് പ്രവര്‍ത്തകര്‍ ആക്രമണവും ബഹിഷ്കരണവും അഴിച്ചിവിട്ടതും, എസ്.ഐ.ഒ നടത്തിയ പ്രക്ഷോഭ യാത്രയെ ഭീകരമായി പയ്യന്നൂരില്‍ വെച്ച് കൈകാര്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തനവും നമ്മള്‍ കൂട്ടി വായിക്കേണ്ടതുണ്ട്. തങ്ങള്‍ക്കാധിപത്യമുള്ള സ്ഥലങ്ങളില്‍ ആരാണ് എതിരഭിപ്രായം പറയുന്നതെന്ന വിഷലിപ്തമായ ആക്രോശങ്ങള്‍ക്ക് ഇവിടെ സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കുന്നു. ഭൂരിപക്ഷത്തിന് ഹിതകരമല്ലാത്ത ജീവിതരീതിവെച്ച് പുലര്‍ത്തുന്നവരെ ഭീകരവാദികളും തീവ്രവാദികളുമാക്കുന്ന രാഷ്ട്രീയം ഇവിടെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. വര്‍ഗ്ഗസമരത്തിന്റെ ആവശ്യകതയെക്കുറിച്ച് ജന്മിമാരുടെ മുന്നില്‍ വീറോടെ വാദിച്ച് ജയിച്ചുകയറിയ ഒരു കാലഘട്ടത്തില്‍ കമ്മ്യൂണിസ്റുകാരും ഈ യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. മര്‍ദ്ദനവും ഭ്രഷ്ടും തെറിയും ഏറ്റുവാങ്ങിയാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയും വളര്‍ന്നുവന്നത്. ലോകാടിസ്ഥാനത്തില്‍ ജൂതരും ഈയര്‍ത്ഥത്തിലായിരുന്നു ജീവിച്ചിരുന്നത്. നിന്ദിതരും പീഡിതരുമായിരുന്ന ജൂതന്മാരും കമ്മ്യൂണിസ്റുകാരും പില്‍കാലത്ത് അവരുടെ അധികാര ജീവിതങ്ങള്‍ ആഘോഷിച്ചത്, പരനിന്ദയിലൂടെയും പീഡനത്തിലൂടെയുമാണ്. അനുഭവങ്ങളെ തെറ്റായി വായിച്ചെടുക്കുകയും ആ തെറ്റിനെ പ്രത്യയശാസ്ത്രപരമായ ബാധ്യതയായും അവര്‍ മനസ്സിലാക്കിതുടങ്ങി. കമ്മ്യൂണിസ്റ് രാഷ്ട്രങ്ങളുടെ അതിവേഗതകര്‍ച്ചയില്‍ ഈ അടിച്ചമര്‍ത്തല്‍ നയത്തിന് വലിയ പങ്കുണ്ടായിരുന്നു. പ്രഗത്ഭരായ ശാസ്ത്രജ്ഞരെ നാടുകടത്തിയും എഴുത്തുകാരെ തൂക്കിലേറ്റിയും മതസ്ഥാപനങ്ങളെ തച്ചുതകര്‍ത്തും അവര്‍ നിലനിര്‍ത്തിയ ഏക പ്രത്യയശാസ്ത്രത്തിന്റെ അടിപതറിയത് മനുഷ്യസാതന്ത്യ്രത്തിന് അവര്‍ കല്പിച്ച നിഷ്ഠൂരമായ വിലക്കുകളിലൂടെയായിരുന്നു. മനുഷ്യന്റെ സ്വകാരസ്വത്ത് നിഷേധിച്ചത് പോലെ വികസനോമുഖമായ അവന്റെ ഇച്ഛകളെയും ഏകീകരിക്കാനുള്ള സംഘര്‍ഷാത്മകമായ ശ്രമങ്ങളാണ് സോവിയറ്റ് യൂനിയന്റെ ചരിത്രത്തില്‍ കമ്മ്യൂണിസത്തെ ഒരു പുരാവസ്തുവാക്കി മാറ്റിയത്. ഇസ്ലാമിക രാജ്യങ്ങളിലും ചില കാലയളവുകളില്‍ ഏകാധിപത്യം നിലനിന്നപ്പോഴും അവര്‍ നല്‍കിയ ആവിഷ്കാര സ്വാതന്ത്യ്രങ്ങളാണ് ആ രാജ്യങ്ങളുടെ വികാസത്തിന് വഴിവെച്ചത്. ആവിഷ്കാര സ്വാതന്ത്രത്തിന് വിലങ്ങുകള്‍ വെക്കാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രശോഭിതമായ അതിന്റെ ഏടുകളും അപത്യക്ഷമാവാന്‍ തുടങ്ങിയിരുന്നു. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ഈടുകൊണ്ടും കനം കൊണ്ടുമാത്രമതിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയില്ലെന്നു മാത്രമല്ല, മറിച്ച് മനുഷ്യന്‍ ഇടപെടുന്ന സര്‍വ്വമേഖലകളിലും അതിന്റെ മുഴുവന്‍ സ്വാതന്ത്യ്രത്തോടെയും തലയുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമ്പോള്‍ കൂടിയാണ് അതിന് നിലനില്‍പ് സാധ്യമാവുന്നത്. ഒരു വ്യക്തിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നേരെ സമൂഹം അസാധാരണമാം വിധം ജാഗ്രതപുലര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ഫാഷിസത്തിന്റെ വളര്‍ച്ച തന്നെയാണ്. സക്കറിയയുടെ അഭിപ്രായ പ്രകടനങ്ങള്‍ സി.പി.എമ്മിന് ഇഷ്ടകരമായില്ലെയെന്നതിനെ അവര്‍ നേരിട്ടതും ജനാധിപത്യമെന്ന ഭൂരിപക്ഷത്തിന്റെ വ്യവഹാരത്തിലൂടെയാണ്. നമ്മുടെ ഡെമോക്രസിയും ഏകാധിപത്യവും തമ്മിലുള്ള അത്ഭുതകരമാംവിധമുള്ള ചേര്‍ച്ചകളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങളല്ല നാട്ടുക്കാരാണ് അദ്ദേഹത്തെ കൈകാര്യം ചെയ്തതെന്ന ന്യായത്തിലും ഈ ബോധം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ കേരളത്തിന്റെ അധികം ദൂരമില്ലാത്ത ചരിത്രത്തിലും വര്‍ത്തമാനകാലത്തെ കലാലയങ്ങളിലും ഇടതുപക്ഷം പുലര്‍ത്തിപോരുന്ന ജനാധിപത്യജാഗ്രതയും സംവാദാത്മക തിളക്കവും സംശയിക്കപ്പെടേണ്ടതാകുന്നു. 'ഞങ്ങള്‍ ആരെയും തടയുന്നില്ല' എന്ന് ഒറ്റവാക്യത്തില്‍ പ്രയോഗിച്ച് സായൂജ്യമടയുന്ന ഡിഫിക്കാരും എസ്.എഫ്.ഐക്കാരും സമഗ്രാധിപത്യ പ്രവണതകളുടെ ഭീഭത്സമായ പ്രായോഗിക വല്‍ക്കരണമാണ് ഞങ്ങള്‍ ഉദ്ദേശിച്ചെതെന്ന് ഉറക്കെ പറയേണ്ടിവരും. കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ മാത്രമാണ് ഹിംസയുടെയും ആക്രമണങ്ങളുടെയും സംഭവങ്ങളുള്ളതെന്ന് ഇതിനര്‍ത്ഥമില്ല. കമ്മ്യൂണിസ്റ്, സിഖ്, മുസ്ലിം വിരുദ്ധതയിലൂടെ ബി.ജെ.പിയും കോണ്‍ഗ്രസ്സും മലപ്പുറം ജില്ലയിലെ ചില സ്ഥലങ്ങളില്‍ എ.പി. വിഭാഗക്കാരായ സുന്നികള്‍ക്കെതിരെ ലീഗുക്കാരും നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. പക്ഷെ പുരോഗമനമെന്നും നവോത്ഥാനമെന്നും പറയുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സര്‍ഗാത്മകജനാധിപത്യ വിരുദ്ധവവികാരങ്ങളെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ നമ്മുടെ ജനാധിപത്യമെന്ന വ്യവഹാരത്തിനുമാത്രമല്ല 'പുരോഗമനം' 'നവോത്ഥാനം' എന്നീ പദങ്ങള്‍ക്കും ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് നാം സമ്മതിക്കേണ്ടിവരും.
വ്യാജവാദങ്ങളും വ്യാജപരിവേഷങ്ങളും ഫാഷിസ്റ് പ്രചാരണത്തിന്റെ പൊതുസവിശേഷതകളാണ്. ചില പ്രത്യേക വിഭാഗങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും ചൂണ്ടിക്കാട്ടി വിഭ്രാന്തിജനിപ്പിക്കല്‍ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ കിടപ്പറയില്‍ തന്നെയാണ് ഫാഷിസം മണിയറയൊരുക്കുന്നത്. ജനാധിപത്യത്തിനുണ്ടെന്ന് പറയപ്പെടുന്ന സവിശേഷമായ വൈവിധ്യങ്ങളെ ഉപയോഗപ്പെടുത്തി വളര്‍ന്ന് പന്തലിച്ച് മസില്‍പവറും കുറുവടിയും, സൈക്കിള്‍ചെയിനും ഉപയോഗിച്ച് അവനിലനിര്‍ത്താനുമാണ് എല്ലാ സമഗ്രാധിപത്യ രാഷ്ട്രീയസംഘടനകളും ശ്രമിച്ചിട്ടുള്ളത്. മുസോളിനിയും ഹിറ്റ്ലറും മോഡിയും ജനാധിപത്യത്തിന് പുറത്ത് കുടില്‍ കെട്ടി കാത്തിരുന്നവരായിരുന്നില്ല. സാംസ്ക്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉയര്‍ന്ന ബൌദ്ധിക സംവാദങ്ങളെ ആദരിക്കാനും കഴിയാത്ത ഏത് സംഘടനയും അധികം ദൂരം സഞ്ചരിക്കാന്‍ കിതക്കേണ്ടി വരും. കേരളത്തിലെ കലാലയങ്ങളില്‍ എസ്.ഐ.ഒ അടക്കമുള്ള വിദ്യാര്‍ഥി കൂട്ടായ്മകളോട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന പുലര്‍ത്തുന്ന സമീപനവും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. വലതുപക്ഷം പിന്തിരിപ്പന്‍, വര്‍ഗീയം എന്നിങ്ങനെ തരം തിരിച്ച് അന്യവല്‍കരണം നടത്തി തങ്ങളുടെ 'കോളര്‍പിടിക്കല്‍' യജ്ഞനത്തിന് മാറ്റുകൂട്ടുന്നവര്‍ ചെരിഞ്ഞ് കിടന്ന് വിശ്രമിക്കുന്നത് സര്‍ഗാത്മകതയുടെ അന്തരീക്ഷം വിളഞ്ഞ് നിന്ന പ്രക്ഷുബ്ധ യൌവ്വനത്തിന്റെ മടിത്തട്ടിലല്ല. പുരോഗമനഭീകരതയുടെ മാറിലാണ്. മതത്തിന് പൊതുപ്രശ്നങ്ങളിലും പൊതുസമൂഹത്തിലും ഇടപെടാന്‍ പാടില്ലെന്ന പുരോഗമനയുക്തി എത്രമേല്‍ മുസ്ലിം/ കീഴാളവിരുദ്ധമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മതത്തിന് ചരിത്രഘട്ടത്തില്‍ സംഭവിച്ച വികാസങ്ങള്‍ക്ക് നേരെ കണ്ണടച്ച് മതത്തിന് സാധ്യമാകുന്ന ഒരു ജനാധിപത്യ ക്രമത്തെ വീണ്ടെടുക്കാനുള്ള എസ്.ഐ.ഒവിന്റെ ശ്രമങ്ങളെ അതിനിഷ്ഠൂരമായ രീതിയിലായിരുന്നു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന കൈകാര്യം ചെയ്തത്. ജനാധിപത്യ സമൂഹത്തില്‍ സ്ഥാപിതമാവേണ്ട സംവാദാത്മകവും സര്‍ഗാത്മകവുമായ ഒരിടത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പുരോഗമനസോഷ്യലിസ്റ് വ്യവഹാരങ്ങള്‍ കൈകാര്യംചെയ്തത് ഫാഷിസ്റ് ദ്രംഷ്ടകളിലൂടെയാണ്. പൊതുമണ്ഡലത്തെ അശുദ്ധമാക്കുന്ന മതം ഏതാണെന്ന ഉറക്കെയുള്ള പ്രഖ്യാപനം കൂടിയാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ഏകാധിപത്യപ്രവണതകള്‍ നിലനിര്‍ത്തുന്നത് കൈകരുത്ത് കൊണ്ടുമാത്രമാണ്. പ്രത്യയശാസ്ത്രപരമായ ദൌര്‍ബല്യമാണ് ഈ അനാവശ്യമായ കൈകരുത്തിന് അവരെ പ്രേരിപ്പിക്കുന്നത്. മതമെന്നാല്‍ വര്‍ഗീയം മതേതരമെന്നാല്‍ വിശുദ്ധം എന്ന മുന്‍വിധികള്‍ എസ്.എഫ്.ഐ പോലത്ത സംഘടനകളുടെ ഭീകരതയെ ലാഘവത്തോടെ കഴുകിക്കളയാന്‍ സാധിക്കുന്നത്. കാമ്പസുകളില്‍ എസ്.ഐ.ഒ ഉയര്‍ത്തിയ മനുഷ്യവകാശ പ്രശ്നങ്ങളോട് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കഴുമരമൊരുക്കിയായിരുന്നു അവര്‍ പ്രതികരിച്ചത്. ഗ്വാണ്ടനാമോ അടച്ചുപൂട്ടുക, എന്ന പ്രമേയവുമായി അന്തര്‍ദേശീയ മനുഷ്യവകാശ പോരാട്ടങ്ങളോട് എസ്.ഐ.ഒ ഐക്യദാര്‍ഢ്യം നടത്തിയപ്പോള്‍ അതിനെതിരെ മസില്‍പവറും പട്ടികയും കുറുവടിയും ഉപയോഗിച്ച് കേരളത്തിലെ കലാലയങ്ങളെ അബൂഗുറൈബും, ഗ്വാണ്ടനാമോകളുമാക്കി മാറ്റി തീര്‍ക്കാനാണ് ജനാധിപത്യ മതേതര, സോഷ്യലിസ്റ് പിന്‍ബലമുള്ളവര്‍ ശ്രമിച്ചത്. ഹിരോഷിമ, നാഗസാക്കി, ഐക്യദാര്‍ഢ്യപരിപാടികള്‍ വരെ കൈ കരുത്ത് കൊണ്ട് നേരിട്ട് സി.ഐ.ടി.യും, ഡി.വൈ.എഫ്.ഐയും ഹിരോഷിമയും നാഗസാക്കിയും സൃഷ്ടിച്ചവരുടെ കൂടെ നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. സയണിസത്തിന്റെ ടാങ്കുകള്‍ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചകം പിളര്‍ത്തി മുന്നേറുമ്പോള്‍ ലോകം മുഴുവന്‍ കത്തി നില്‍ക്കുന്ന ഫ്രീഗാസ പ്രതിഷേധ പ്രകടനങ്ങള്‍, തീഷ്ണമായ സമരങ്ങള്‍ എന്നിവയോടനുബന്ധിച്ച കാമ്പസുകളില്‍ ഫ്രീ ഗാസാ വരമാചരിച്ചപ്പോള്‍ അതിന്റെ പ്രകടനങ്ങള്‍ കണ്ണുരുട്ടി തടയാനും പോസ്റുകളും ബാനറുകളും കീറിയെറിഞ്ഞ് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം, സിന്ദാബാദ് എന്നൊക്കൊ മുദ്രാവാക്യം വിളിക്കാനും തയ്യാറായത് ആരായിരുന്നു?. ജനാധിപത്യം ചവിട്ടിയരക്കുമ്പോള്‍ നടക്കുന്ന കൂട്ട നിലവിളികളെ അബശബ്ദങ്ങളായി കണക്കാക്കുന്നവര്‍ ഫാഷിസത്തിന്റെ അക്കൌണ്ടിലാണ് വരവുവെക്കുന്നത്. എസ്.ഐ.ഒ-എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ പൊതുതലം ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളാണ്. ഗ്വാണ്ടനാമോ അടച്ച് പൂട്ടുക, ഫ്രീഗാസ, ഹിരോഷിമ, നാഗസാക്കി, ഫ്രീ ബിനായക് സെന്‍, പ്രതിഷേധ പരിപാടികള്‍ തുടങ്ങിയ മനുഷ്യവകാശ പ്രശ്നങ്ങളിലും ജനാധിപത്യസ്വാതന്ത്യ്ര സംഘര്‍ഷങ്ങളിലും എസ്.ഐ.ഒ വ്യക്തമായ നിലപാടെടുത്തപ്പോള്‍ മറുചേരിയില്‍ അണിനിരന്നത് എസ്.എഫ്.ഐ ആയിരുന്നു. സ്വാശ്രയ വിദ്യാഭ്യാസസമരമാണ് കുട്ടിസഖാക്കളുടെ പുന്നപ്രയും വയലാറും. ഈ സമരങ്ങളില്‍ ചോരയൊഴിക്കിയവരില്‍ മുഴുവന്‍ പിന്നാക്ക ദലിത് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളായിരുന്നു. കേളികേട്ട സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത ദലിതരല്ലാത്ത വിദ്യാര്‍ഥികള്‍ എത്രയാണ്? സംഘടനക്ക് വേണ്ടി വെയിലും മഴയും കൊണ്ട് പ്രവര്‍ത്തിച്ചവരും അടിയും ഇടിയും ഏറ്റവരും പിന്നീട് സംഘടനയുടെയോ പാര്‍ട്ടിയുടെയോ ഭാഗവാക്കായി നിന്നില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐ വിരുദ്ധപക്ഷത്ത് നില്‍ക്കുകയും ചെയ്തത് എന്ത് കൊണ്ടായിരുന്നു. അവരുടെ അഭിപ്രായപ്രകടനങ്ങളെ എങ്ങനെയാണ് സി.പി.എം അടക്കമുള്ള സംഘടനകള്‍ കൈകാര്യം ചെയ്യുന്നത്. കൂടെ ചേരാത്തവരെ കായികമായി നേരിടുകയെന്ന മനോഭാവമാണ് പുരോഗമനവ്യവഹാരത്തിന്റെ പേറ്റന്റെടുത്തവരിലും ഉള്ളടങ്ങിയിട്ടുള്ളത്. എതിര്‍നോമിനേഷനുകളെ സ്ഥാനാര്‍ഥികളെ, നിറം മാറിയ കൊടികെട്ടുന്നവരെ, തങ്ങളുടേതല്ലാത്ത ആശയം പ്രകടിപ്പിക്കുന്നവരെ എതിരഭിപ്രായം പറയുന്നവരെ, വ്യത്യസ്ത പോസ്ററൊട്ടിക്കുന്നവരെ കൊട്ട്വേഷനടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നവരാണ് ആധുനിക ജനാധിപത്യസോഷിലിസ്റ് വാദികള്‍! സമരത്തിന്റെ ധാര്‍മികത അധികാരമാണ് നിശ്ചയിക്കുന്നതെന്ന ഫ്യൂഡല്‍ പ്രവണതകള്‍ തന്നെയാണ് ഇടതുപാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രമായി വര്‍ത്തിക്കുന്നത്. സക്കറിയക്ക് കിട്ടിയ അടി നാട്ടുക്കാര്‍ കൊടുത്തതാണെന്ന് ആയിരം വേദികളില്‍ ആയിരം സഖാക്കള്‍ ഒന്നിച്ചിരുന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആരെകിട്ടിയാലും കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഒരാളെയും കിട്ടുകയില്ല. സക്കറിയക്ക് ലഭിച്ച മര്‍ദ്ദനത്തിന്റെ സമയത്തെങ്കിലും ജനാധിപത്യത്തെക്കുറിച്ചും പുരോഗമന നവോത്ഥാന ജാഡകളെക്കുറിച്ചും അല്പം വിസ്തരിച്ചെഴുതാന്‍ നമ്മുടെ സാംസ്കാരിക ബുജികള്‍ തയ്യാറാവണം. നമ്മുടെ പാര്‍ട്ടിയുടെ ഹുങ്കിന്റെയും മുഷ്കിന്റെയും വീരഗാഥകളാണ് കേരളചരിത്രമെന്ന മിഥ്യയില്‍ അഭിരമിച്ചിരുന്നാല്‍ പയ്യന്നൂര് വീണ്ടും ആവര്‍ത്തിക്കപ്പെടും. മെയിന്‍ കാഫ് വായിച്ച് ഹിറ്റ്ലറെ സ്വപ്നം കണ്ട് മുസോളിനിയെ ധ്യാനിച്ച് സ്റാലിന്റെ പടവും തൂക്കി മോഡിയുടെ കുറുവടിയും പിടിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം, പുരോഗമനം, നവോത്ഥാനം എന്ന് പറയുമ്പോള്‍ ചിരിക്കുകയല്ലാതെ നാമെന്ത് ചെയ്യും.

Saturday, January 16, 2010

മങ്ങിയ നക്ഷത്രങ്ങള്‍



അഹമ്മദ് അല്‍ അസ്കരി

വിലങ്ങുകള്‍
നിന്റെ കൈകളില്‍
തോക്കുകള്‍
നിന്റെ അതിര്‍ത്തികളില്‍
നിലവിളികള്‍
നിന്റെ മാറിടങ്ങളില്‍
നക്ഷത്രങ്ങള്‍ ഭയക്കുന്നു
കാറ്റുകള്‍ സംശയിക്കുന്നു
നിന്നെ തലോടാന്‍
ഹൃദയത്തില്‍
കുടിയേറിയ പാപങ്ങള്‍
വെളുത്ത് തിളങ്ങുന്നു
പുണ്യങ്ങള്‍ ഓടിയൊളിക്കും
നയിക്കാന്‍
ആരുമില്ല, നശിപ്പിക്കാന്‍
ഒരുപറ്റമുണ്ട്
നീ ഭീരുവായ സ്ത്രീയെ പോലെ
അലമുറയിടുന്നു
ആരുകേള്‍ക്കും?
ഈ വിധവയുടെ സങ്കടങ്ങള്‍
നിന്റെ പാറിപ്പറന്ന തലമുടികള്‍
ചുവന്ന് കലങ്ങിയ കണ്ണുകള്‍
ക്രമം തെറ്റിയെഴുതുന്ന കണ്ണുനീര്‍
ഏത് കാലത്തായിരുന്നു
നീ പുഞ്ചിരിച്ചത്
ഞങ്ങള്‍ക്ക്
അതൊരു കഥയാണ്
നിന്റെ സന്തോഷങ്ങള്‍
പിച്ചിചീന്തിയ നിന്റെ
തുടുത്ത ഭാഗങ്ങള്‍
കടിച്ച് കീറി വിശപ്പടക്കുന്ന
പേപ്പട്ടികള്‍
അതാണ് ഞങ്ങള്‍ക്ക്
അറിയാവുന്നത്
നിന്റെ പഴയ വേരുകളില്‍
തളിര്‍ത്തത് ദുര്‍ഗന്ധം
പുഷ്പങ്ങള്‍ക്ക്
തലയോട്ടികളുടെ ആഹാരം
ഞാന്‍ ഭയപ്പെടുന്നു
അല്ല, ഭീതി
എന്നിലേക്ക് തുളച്ച് കയറുന്നു
നീ നഷ്ടപ്പെടുമെന്ന.
പരിഭാഷ: ശിഹാബ് പൂക്കോട്ടൂര്‍
(യുവ കവി, പത്രപ്രവര്‍ത്തകന്‍ ഫലസ്ഥീന്‍ വംശജന്‍. 1971ല്‍ യു.എ.ഇല്‍ ജനനം. )

കല്‍ചീളുകള്‍




സുലൈമാന്‍ ദഗ്ശ്<


എന്തൊരു കൂരിരുട്ട്
വെളിച്ചമില്ല
പ്രാണികളുടെ ശബ്ദം മാത്രം
തടവറയെ നീ ഭയക്കരുത്
ഈ ഇരുട്ടിലും
എന്റെ മുറിവുകള്‍ ജ്വലിക്കുന്നു
അഗ്നിയായി ആളിപ്പടരുന്നു
രക്തം പടരുന്നു
നിഴല്‍ പോലെ
ഇപ്പോള്‍ വീട്ടുക്കാരനും
വഴിതെറ്റിയിരിക്കും
എന്തൊരു കൂരിരുട്ട്!
പ്രാണികളെ പേടിക്കരുത്
പതിയിരിക്കുന്ന ഹിംസ്രജന്തുക്കള്‍
സൂക്ഷിക്കണം
നീ ഇരയാവരുത്
തേറ്റകളില്‍, നീ
കനിവ് തേടരുത്
മരണം നിന്റെ കൂട്ടുകാരനാണ്
നിന്റെ വീട്ടിലെ നിത്യസന്ദര്‍ശകന്‍
പക്ഷേ നമ്മുടെ കുട്ടികളും
മരണത്തിന്റെ മിഠായിപ്പൊതി വാങ്ങുന്നു
ചുവന്ന വീഥിയില്‍
പൂക്കള്‍ വിടര്‍ന്നു
സസ്യങ്ങള്‍ തളിര്‍ത്തു
രക്തത്തിന്റെ സൌന്ദര്യം
ചുറ്റും പടര്‍ന്ന് പന്തലിച്ചു
കുട്ടികള്‍ വലിച്ചെറിയുന്നത്
കല്ലുകളല്ല
കുരുന്നു ഹൃദയങ്ങളാണ്
എന്തൊരു കൂരിരുട്ട്
കടലിന്റെ ക്ഷോഭം
പരുക്കന്‍ കല്ലുകള്‍
രോഷം ഈ ദേശത്തിന്റേതാണ്
ഞങ്ങള്‍ക്ക് രണ്ട് രാത്രികള്‍
ഒരു പകല്‍
എന്നാലും ഞാന്‍
മരിക്കാന്‍ ഒരുക്കമല്ല
ചരിത്രം രേഖപ്പെടുത്താതിരിക്കില്ല
പകല്‍ ഒരു കിനാവായ
ഒരുദിവസം
രണ്ട് രാത്രികളില്‍ ജീവിച്ചവരെ
ഈ പ്രതീക്ഷയുടെ പോരാളികളെ
രക്തം കൊണ്ട് പ്രമേയം
എഴുതുന്നവരെ
എന്തൊരുകൂരിരുട്ട്
വെളിച്ചമില്ല.
പരിഭാഷ: ശിഹാബ് പൂക്കോട്ടൂര്‍
(1952ല്‍ ഫലസ്ഥീനിലെ മഗാര്‍ ഗ്രാമത്തില്‍ ജനനം.
'ഞാന്‍' എന്ന കവിത സമാഹാരത്തില്‍ നിന്ന്)

ആത്മ സമരങ്ങളായി പഠന ക്യാമ്പുകള്‍

പഠിക്കുക, വായിക്കുക, കണ്ടെത്തുക, ദൈവത്തെ എന്നതാണ് ഖുര്‍ആനിന്റെ പൊതുസ്വഭാവം. മനുഷ്യന്റെ ബുദ്ധിക്ക് വലിയ പ്രാധാന്യം നല്‍കാന്‍ തയ്യാറായതും അത് കൊണ്ടാണ്. സ്വന്തം ആത്മാവിനെ സംസ്കരിക്കാനും മലിനപ്പെടുത്താനും കഴിവുള്ളവനായി മനുഷ്യന്റെ ബുദ്ധി സ്വാതന്ത്യ്രത്തെ മാനിക്കുവാനും വേദഗ്രന്ഥം തയ്യാറായിട്ടുണ്ട്. ആത്മനിഷ്ഠകളും അനുഷ്ഠാനങ്ങളും അറിവുകളും ചേരുമ്പോഴാണ് മനുഷ്യന്‍ ഒരു വിദ്യാര്‍ത്ഥിയാവുന്നത്. അറിവിന്റെ അനന്തതയിലേക്കും അനുഷ്ഠാനങ്ങളുടെ കൃത്യതയിലേക്കും ചുവട്വെക്കാന്‍ അവന് സാധിക്കേണ്ടതുണ്ട്. നിരുപാധികമായ അറിവുകളാണ് ഒരു വിദ്യാര്‍ത്ഥിക്ക് കരുത്തുപകരുന്നത്. ആര്‍ഭാടപൂര്‍വ്വമായി അറിവുകള്‍ അണിയാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് വിശ്വാസവും സമരവും ധ്യാനവും കരുത്തും കാമ്പുമുള്ളതായി മാറും. സമാഗ്രാധിപത്യത്തിന്റെ ബുദ്ധി ശൂന്യതകള്‍ക്കും പിടിവാശികള്‍ക്കും വഴങ്ങാതെ കീഴടങ്ങടാതെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള ആത്മസമരങ്ങളാണ് പഠനങ്ങള്‍. ഒന്നിന്റെയും അരുമയോ അടിമയോ ശത്രുവോ ആകാനുള്ളതല്ല ആത്മനിഷ്ഠമായ അറിവുകള്‍. വിവരം ഉല്‍പ്പാദിപ്പിക്കുന്നത് ലാഭനഷ്ടങ്ങള്‍ സാധ്യതയുള്ള കമ്പോളത്തെയല്ല ത്യാഗത്തിനു തയ്യാറുള്ള ഒരു ലോകത്തെയാണ്. കാലുറപ്പിച്ച മണ്ണിനെയും കണ്ണയക്കുന്ന ലോകത്തെയും കുറിച്ച് ബോധ്യമില്ലെങ്കില്‍ മുന്നോട്ട് പോകും വഴികാലിടറിവീഴും. പ്രവാചകത്വത്തെയും കൂടുതല്‍ ഉറപ്പുള്ളതാകുന്നത് വിജ്ഞാനംതന്നെയാണ്. 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ച് തരണമേ' എന്ന പ്രവാചക പ്രാര്‍ത്ഥന സൂചിപ്പിക്കുന്നത് അതാണ്. 'വിജ്ഞാനം വിശ്വാസിയുടെ നഷ്ടപ്പെട്ടുപോയ സമ്പാദ്യമാണ് അതെവിടെ കണ്ടാലും എടുത്ത് കൊള്‍ക' എന്ന വചനത്തിലൂടെ വിശ്വാസത്തിന്റെ കരുത്തിനും നിലനില്‍പ്പിനും വിവരം ആവശ്യമാണ് എന്നാണ് പ്രവാചകന്‍ വ്യക്തമാക്കുന്നത്. ഏതൊരു പ്രസ്ഥാനത്തിന്റെയും കരുതിവെപ്പുകള്‍ അതിന്റെ കരുത്തുള്ള പ്രവര്‍ത്തകരാണ്. ഏതൊരു സംഘടനയുടെയും ചരിത്രത്തില്‍ ആവേശങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമല്ല ഉള്‍കനമുള്ള എഴുത്തിനും പഠനത്തിനുമാണ് സ്ഥാനം ഉള്ളത്. ഉള്‍തെളിച്ചമുണ്ടാകുന്നതിനും കാഴ്ച പാടുകള്‍ രൂപീകരിക്കുന്നതിനും സംഘടനയുടെ പ്രതിനിധിയാകുന്നതിനും പഠനക്യാമ്പുകളും വൈജ്ഞാനിക പരിപാടികളും ആവശ്യമാണ്. ഉറച്ച വിവരങ്ങളില്ലെങ്കില്‍ തെറിച്ച് വീഴുന്നത് മാലിന്യകൂമ്പാരങ്ങളിലേക്കായിരിക്കും. അത് കൊണ്ടാണ് എസ്.ഐ.ഒ അതിന്റെ മുദ്രാവാക്യത്തില്‍ പഠനത്തിന് ഒന്നാം സ്ഥാനം നല്‍കിയിരിയിരിക്കുന്നത്. സേവനത്തിന് കൂടുതല്‍ ആര്‍ദ്രതയുണ്ടാവാനും സമരത്തിന് തീക്ഷണത വര്‍ദ്ധിക്കാനും അതുപകരിക്കുന്നതാണ്. സമര സേവന പ്രവര്‍ത്തനങ്ങളോടൊപ്പം പഠനസംസ്ക്കാരത്തിനും അതിന്റെ പ്രവര്‍ത്തന കാലയളവില്‍ വലിയൊരു സമയം മാറ്റിവെക്കുന്നുണ്ട്. കാഡര്‍ക്യാമ്പുകള്‍ അതിന്റെ ഭാഗമാണ്. മുഴുവന്‍ ജില്ലാ ഘടകങ്ങള്‍ക്ക് കീഴിലും ഈ മാസക്കാലയളവില്‍ കാഡര്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ തര്‍ക്കിച്ചും തിരുത്തിയും ഉള്‍ക്കൊണ്ടും സംഘടനയെ ആഴത്തില്‍ മനസ്സിലാക്കി. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്ക് വേണ്ടി നീണ്ട ദിവസങ്ങള്‍ തപസ്സിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നയവികാസങ്ങള്‍, മുസ്ലിം വിരുദ്ധതയുടെ മാധ്യമചരിത്രം, ദലിത് മുസ്ലിം രാഷ്ട്രീയം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം, ആദര്‍ശം, നേതൃത്വശേഷി വര്‍ദ്ധിപ്പിക്കാനാവിശ്യമായ ട്രൈയിനിംഗുകള്‍, പുസ്തകചര്‍ച്ചകള്‍, വ്യക്തി പരിചയങ്ങള്‍, കാമ്പസ് ആക്റ്റിവിസം, മൌദൂദി സാഹിത്യങ്ങളിലെ ഇസ്ലാം. ബഹുസ്വരതയും ഇസ്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയം, വിദ്യാഭ്യാസ വിഷയങ്ങള്‍, ഇസ്ലാമിക നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങളിലുള്ള ആഴത്തിലുള്ള അവതരണങ്ങളും ചര്‍ച്ചകളും കാഡര്‍ക്യാമ്പുകളെ ശ്രദ്ധേയമാക്കി. പ്രവര്‍ത്തന പഥങ്ങളിലേക്ക് ഉള്‍ക്കരുത്തോടെ പ്രവേശിക്കാന്‍ അവര്‍ക്ക് സാധിക്കുന്ന രീതിയിലായിരുന്നു ഏറെക്കുറെ വിഷയങ്ങള്‍ ക്രമീകരിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനും, ഇസ്ലാമിക് അക്കാദമിക് ആക്റ്റിവിസത്തിന്റെ രീതിശാസ്ത്രങ്ങള്‍ പരിചയപ്പെടാനും ഇതിലൂടെ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി നിരവധി സെഷനുകളില്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി, അസി: അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.ടി അബ്ദുറഹീം, ഖാലിദ്മൂസാ നദ്വി, ടി.പി. മുഹമ്മദ് ശമീം, ടി.കെ.മുഹമ്മദലി, ബിശ്റുദ്ധീന്‍ ശര്‍ഖി, യൂസഫ് ഉമരി, പി.പി അബ്ദുറഹമാന്‍, പി.ഐ നൌഷാദ്, എം സാജിദ്, സണ്ണി.എം കപിക്കാട്,മഹമൂദ് ശിഹാബ്, പി.എം സാലിഹ്, കെ.എ ഷഫീഖ്, സമീര്‍ വടുതല, വി.എ അബൂബക്കര്‍, കെ.വി അബ്ദുല്ല, എസ്.ഇര്‍ഷാദ്, ശിഹാബ് പൂക്കോട്ടൂര്‍, സലീം പൂപ്പലം, സാദിഖ് മമ്പാട്, ഹബീബ് റഹമാന്‍.സി.പി, ടി.ശാക്കിര്‍, ഫര്‍മീസ്, കെ.എസ് നിസാര്‍, യു.ഷൈജു, മുഹമ്മദ് അസ്ലം, അബ്ദുള്‍ഖാദര്‍, ടി.എ ഫയാസ്, മുനീഷ് എ.സി തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹ്യഭാവനയുടെ മുസ്ലിം ദലിത് വിരുദ്ധത


ജെ.രഘു.

സമൂഹത്തെ വിഷലിപ്തമാക്കി ബ്രാഹ്മാണാധികാര നിര്‍മ്മിതികള്‍ക്കാണ് ഇവിടത്തെ പത്രമാധ്യമങ്ങളും രാഷ്ട്ര വ്യവഹാരങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരമായി മുസ്ലിം, ദലിത് വിരുദ്ധത മാധ്യമങ്ങളുടെയും ഭരണകൂട യുക്തികളുടെയും പൊതുസ്വഭാവമാവുന്നത് എന്തുകൊണ്ടാണ്? പത്രമാധ്യങ്ങളിലെ വിവാഹപരസ്യം ശ്രദ്ധിച്ചാല്‍ അതില്‍ ഒരു ഹിന്ദുയുവാവിനെയോ യുവതിയെയോ കാണാന്‍ സാധിക്കുകയില്ല. ഈഴവ, നായര്‍, പണിക്കര്‍, പുലയര്‍, കുറവ, പറയ തുടങ്ങിയ ജാതിപേരുകളാണ് വിവാഹന്വേഷണങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. സമൂഹത്തില്‍ വിഘടിതരായി ജീവിക്കുന്ന ഹിന്ദു ഐഡന്‍ഡിറ്റിയെ ഏകോപിപ്പിക്കുന്നതിനാണ് പൊതു നിര്‍മിതികള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. സവര്‍ണമൂല്യങ്ങളുടെ ആര്‍ഭാടപൂര്‍വ്വമായ പ്രഘോഷണങ്ങള്‍ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുമ്പോഴാണ് ഹൈന്ദവത എന്ന ഏകാത്മക രൂപം നിലനില്‍ക്കുന്നത്. അതോടൊപ്പം ഒരു അപരനെ കൂടി ആവിശ്യമാണ് വിഘടിതരായി സമൂഹ്യജീവിതം നയിക്കുന്ന ജാതികളുടെ കൂടിച്ചേരലുകള്‍ നടക്കുന്നത് ഇത്തരം ഹൈന്ദവമായ പ്രചരണങ്ങളിലൂടെയാണ്. ശബരി മലയിലും പൊങ്കാലക്കും പോകുന്ന ദലിത് യുവാക്കള്‍ ഗുരുവായൂരില്‍ പോകുന്നില്ല അഹിന്ദു എന്ന കാറ്റഗറിയിലാണ് ഗുരുവായൂരില്‍ ദലിതര്‍ ഉള്‍പ്പെടുക. ഇന്ത്യയിലെ പ്രശ്സ്തമായ പലക്ഷേത്രങ്ങളുടെ പരിസരത്തിലൂടെയും ചെരിപ്പുധരിച്ച് നക്കാന്‍ ദലിതര്‍ക്ക് അവകാശമില്ല. പക്ഷെ ഇവരെ കൂടി ഹിന്ദു വിശ്വാസധാരയിലേക്ക് ചായ്വ് പുലര്‍ത്തുന്നവരാക്കാന്‍ അപരതയെ സൃഷ്ടിക്കുക എന്ന നാസിസ്റ് യുക്തിയിലൂടെ സാധിക്കുന്നു. അപ്പോഴാണ് എസ്.എന്‍.ഡിപിയും കൌമുദിയും ഈ രീതിയില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മുസ്ലിം വിരുദ്ധമായ കാലാപങ്ങളില്‍ ദലിതരടക്കമുള്ളവര്‍ പങ്കെടുക്കുന്നതിന്റെ യുക്തി വ്യാപകമായ മേല്‍ക്കോയ്മ പ്രചരണങ്ങളിലൂടെയാണ്. ലൌ ജിഹാദ്, ദലിത് തീവ്രവാദം, ഭീകരവേട്ട തുടങ്ങിയ പദാവലിയിലൂടെ ചില പ്രത്യേക സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ വിഘടിതമായി നില്‍ക്കുന്ന ഹിന്ദു ഏകാത്മകത ശക്തിയായി നിലനില്‍ക്കുന്നു. ഇസ്ലാമിക തീവ്രവാദം എന്ന് എസ്.എന്‍.ഡി.പി നേതാക്കള്‍ പറയുമ്പോള്‍ സവര്‍ണമൂല്യങ്ങളുടെ പ്രചാരകരായിട്ടാണ് അവര്‍ മാറുന്നത്. ഇന്ത്യന്‍ ദേശീയതയുടെ ഭാവന സവര്‍ണവും ഇന്ത്യന്‍ നാഷന്‍ വിഭാവന ചെയ്യുന്ന മതം ഹിന്ദുമതവുമാണ്. ദേശീയതയുടെ ശക്തമായ നിര്‍മ്മിതിക്കുവേണ്ടി സവര്‍ണ്ണതയെ ശക്തിപെടുത്തുകയും സവര്‍ണമല്ലാത്തതിനെ അന്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ സോഷ്യല്‍ ഇമാജിനറിയില്‍ മുസ്ലിംകളെയും ദലിതരെയും രൂപപ്പെടുത്തുന്ന രീതി ഭീതിദായകവും ദേശവിരുദ്ധവുമായിട്ടായിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ലിബറലിസത്തിന്റെയും സോഷ്യലിസത്തിന്റെയും കട്ടിയായ പാരമ്പ്യരങ്ങള്‍ അവകാശപ്പെടുന്നവരും ഈ വിശകലനരീതിയില്‍ നിന്ന് പുറത്ത് കടക്കുന്നവരല്ല. 1989ലെ മണ്ഡല്‍ വിരുദ്ധ പ്രതിവിപ്ളവം നടത്തിയത് ലിബറിസ്റുകളും സോഷ്യലിസ്റുകളുമായിരുന്നു സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബിപിന്‍ ചന്ദ്ര മാര്‍ക്സിറ്റ് ചരിത്രകാരന്‍ കൂടിയാണ്. ഇന്ത്യയിലെ അക്കാദമിക് തലങ്ങളില്‍ റഫറന്‍സുകളായ ചരിത്രവിശകലനങ്ങള്‍ പാഠപുസ്തകങ്ങള്‍ സ്വാതന്ത്യ്ര സമര ചരിത്രം തുടങ്ങിയവയെല്ലാം മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിച്ചേര്‍ന്ന ബുദ്ധി ജീവികള്‍ എഴുതിയതായിരുന്നു. കോളോണിയല്‍ വ്യവഹാരത്തിന്റെ ചിന്തപദ്ധതികള്‍ക്കെതിരെ ഇവിടെ വികസിച്ചുവന്നത് സവര്‍ണചിന്താപദ്ധതികളാണ് അവ എഴുതപ്പെട്ടത് ലിബറല്‍, സോഷ്യല്‍ പരിപ്രേക്ഷത്തിലൂടെയാണെങ്കിലും പിന്താങ്ങുന്നത് ബ്രാഹ്മണിക്കല്‍ അധീശത്വത്തെയാണ് ഇന്ത്യയില്‍ രൂപം കൊണ്ട കൊളോണിയല്‍ വിരുദ്ധത അതിനുശേഷം വികസിച്ചുവന്ന ഇന്ത്യന്‍ മതേതരത്വം എന്നിവ കൈയടക്കി വെച്ചിരിക്കുന്നത് ഈ ബ്രാഹ്മണിക്കല്‍ അധീശത്വത്തെ ഊട്ടിയുറപ്പിക്കാനാണ്. സോഷ്യലിസ്റ് ചരിത്രകാരന്മാര്‍ എഴുത്തുക്കാര്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സവര്‍ണോന്മുഖമായ രാഷ്ട്രീയ പൊതുബോധത്തോട് രഹസ്യമായ ധാരണകള്‍ഉണ്ടാക്കിയവരാണ് ആയിരിക്കും. അത് അഴിഞ്ഞുവീണ സന്ദര്‍ഭമായിരുന്നു മണ്ഡല്‍ പ്രക്ഷോഭങ്ങളുടെ കാലയളവ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഈ സമയത്ത് തങ്ങളുടെ കൊഴിഞ്ഞുവീണ മുഖമൂടികള്‍ നേരെയാക്കാനുള്ള ശ്രമം സോഷ്യലിസ്റ് ചരിത്രകാരന്മാരില്‍നിന്നും ഉണ്ടായിരുന്നു. ബാബരി തകര്‍ച്ചക്കും മറ്റൊരു ക്ഷേത്രനിര്‍മ്മാണത്തിനും ധാരാളം ആളുക്കള്‍ക്ക് പങ്കാളിയാവാന്‍ സാധിച്ചത് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത പൊതുസമ്മതവും ബോധ്യവുമായിരുന്നു. ഇവിടെ നിലനില്‍ക്കുന്ന ഉപരിപ്ളവമായ സൌഹാര്‍ദ്ദങ്ങള്‍ക്കുപോലും മാരകമായ ക്ഷതമേല്‍ക്കുന്ന സ്ഫോടനങ്ങള്‍ക്ക് പാകമായ ഒരു ഭൂമി സൃഷ്ടിച്ചെടുക്കുന്നതില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലൌ ജിഹാദിലൂടെയും ദലിത് തീവ്രവാദത്തിലൂടെയും ബോധപൂര്‍വ്വമായ നിര്‍മ്മാണങ്ങളാണ് ബ്രാഹ്മാണിധിപത്യം നിലനില്‍ക്കാന്‍ വേണ്ടി നിലകൊള്ളുന്നത്. വളരെയാദൃച്ഛികമായ മാറ്റങ്ങളല്ല ഇവയിലൂടെ ഉടലെടുക്കുന്നത്. മുസ്ലിം കീഴാള ചരിത്രത്തിന് ഇടപക്ഷ ചരിത്രത്തിലും വളരെ ഹിംസാത്മകമായിട്ടാണ് ചിത്രീകരിക്കുന്നത്. സവര്‍ണോന്മുഖമായ സോഷ്യല്‍ ഇമാജിനറിയില്‍ ഇസ്ലാമിക വിരുദ്ധത കുടികൊള്ളുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ അതിനു പിന്നില്‍ ഉണ്ട്. പുരോഗമന രാഷ്ട്രീയം, പുരോഗമ സാഹിത്യം ,പുരോഗമന കല തുടങ്ങിയ സോഷ്യലിസ്റ് യുക്തിയിലും മുസ്ലിം/ദലിത് വിരുദ്ധമായ മൂല്യങ്ങള്‍ പ്രസരണം ചെയ്യപ്പെടുന്നുണ്ട്. ലൌ ജിഹാദ് ദലിത് തീവ്രവാദം,ഭീകരവേട്ട തുടങ്ങിയ നിര്‍മ്മിതികളില്‍ ഇടതുപക്ഷവും ഏകപക്ഷീയമായി കക്ഷിചേരുന്നത് ഈ പൊതുബോധത്തില്‍നിന്ന് ചരിത്രപരമായി മാറാന്‍ സാധിക്കാത്തതുകൊണ്ടാണ്. വര്‍ക്കലയിലെ കൊലപാതകക്കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ദലിത് യുവാക്കളെ പോലീസ്(രാഷ്ട്രം) കൈകാര്യം ചെയ്യുന്ന രീതി മൃഗീയമായിരുന്നു. ഓംപ്രകാശിനെ പോലീസ് അറസ്റ് ചെയ്തത് മാന്യമായ രീതിയിലാണ് ഈ 'മാന്യത' ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്നത് പ്രത്യേക ജാതിക്കാര്‍ക്ക് മാത്രമാണ്.
പെരുമാറ്റരീതികളാണ് വെളുപ്പിന്റെ അധികാര ചിഹ്നങ്ങള്‍ പുലര്‍ത്തുന്നത്. കറുത്ത ടീ ഷര്‍ട്ട് ധരിക്കുന്നതന്നെ ദലിത് ഹൂമന്‍ റൈറ്റസ് മൂവ്മെന്റ്( ഡി.എച്ച്.ആര്‍.എം) പേരിലുള്ള ഒരു കുറ്റമാകുന്നത് അതുകൊണ്ടാണ് പാലിഭാഷ സംസാരിക്കുന്നു, ആണും പെണ്ണും ലിംഗഭേദമില്ലാതെ ഒരു വസ്ത്രം ധരിക്കുന്നു തുടങ്ങിയവയാണ് മറ്റു പാപങ്ങള്‍. പുരോഗമന ബോധം എങ്ങനെവെന്നത് സവര്‍ണവത്കരിക്കപ്പെട്ടത് എന്നതിന് ഒരു ഉദാഹരണമാണ് ജീന്‍സുംടീ ഷര്‍ട്ടും ധരിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ അനുവദിക്കുകയുള്ളൂ. എന്നതാണ് ഇതിന്റെ മറുഭാഷ്യം. ഗാന്ധി, ശ്രീ നാരായണഗുരു എന്നിവരെ വിമര്‍ശിക്കുന്നുവെന്നും ഇവരുടെ പേരില്‍ അറസ്റ് രേഖപ്പെടുത്താന്‍ ന്യായമായി പറഞ്ഞിരിക്കുന്നു. വിമര്‍ശനാധീതമായ സമഗ്രാധിപത്യയുക്തി(സ്റാലിനിസ്റ് രീതി) ഇവിടെ ഉപയോഗിക്കപ്പെടുന്നതും പ്രത്യേകവിഭാഗത്തിന് വേണ്ടിയാണ്. വിമര്‍ശനാധികാരം ആര്‍ക്കാണുള്ളതെന്ന ഭീകരമായ ചോദ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു.ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമല്ല അനുസരിക്കാനും അടിമവേലചെയ്യുവാനുമാണ് നിങ്ങള്‍ക്ക് ആവേണ്ടത് എന്ന ജാതിയുക്തിയിലൂടെയാണ് ഇതിനെ ഭരണകൂടം കൈ കാര്യം ചെയ്യുന്നത്. ഭരണകൂടം ഉപയോഗിക്കുന്ന നെഗറ്റീവ് മിലിന്റന്‍സി(ചെങ്ങറ, മുത്തങ്ങ......) പോലും സാധൂകരിക്കുന്നത് ഈ കാഴ്ചപാടിലൂടെയാണ്. ഭരണകൂടഉപാധികളെയും സാമൂഹിക ഭാവനകളെയും കൈയടക്കിവെച്ചിട്ടുള്ള അധീശത്വ പ്രവണതകളെ ക്രിയാത്മകമായി പ്രതിരോധിക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം.

തയ്യാറാക്കിയത്: ശിഹാബ് പൂക്കോട്ടുര്‍
വെശവമയുസൃശീെ@ഴാമശഹ.രീാ
(സമദ് കുന്നക്കാവ് എഡിറ്റ് ചെയ്ത് പ്രതീക്ഷാ ബുക്സ് പുറത്തിറക്കുന്ന 'അപരവല്‍ക്കരണത്തിന്റെ മതവും ജാതിയും' എന്ന പുസ്തകത്തില്‍ നിന്ന്)

കേരള സലഫിസത്തിന്റെ ജിംഗലാലകള്‍!


മലബാറിലെ ഏത് റോഡുകളിലൂടെ സഞ്ചരിച്ചാലും അറേബ്യന്‍ വിഭവമായ ബ്രോസ്റും, അല്‍ഫാമും നിരത്തിലെ ഹോട്ടലുകളില്‍ വെണ്ടക്ക നിരത്തിയതായി കാണാം. പിന്നെ മറ്റൊരു അറേബ്യന്‍ വിഭവമായ സലഫി സദസ്സുകളും. വലിയ താടിയും ചെറിയ സദസ്സുകളുമായി കേരളത്തിന്റെ തെരുവുകളില്‍ സലഫി ജിംഗലാലകള്‍! വിഷയം മതരാഷ്ട്രം തീവ്രവാദം വര്‍ഗ്ഗീയത, ഭീകരത തുടങ്ങി സമകാലിക രാഷ്ട്രീയ മാര്‍ക്കറ്റിലെ ചെലവ് കൂടിയ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. ഗുജറാത്തും, ഒറീസ്സയും കത്തിയമര്‍ന്നപ്പോള്‍ കേരളത്തില്‍ ഘഇഉ ഷോയില്‍ തൌഹീദ് ഫുട്ബോള്‍ കളിച്ച് ഗോളടിച്ച് നടന്നവര്‍ മുഴുവന്‍ കൂട്ടലീവെടുത്തിരിക്കുന്നു. മൌദൂദി അപകടകാരിയാണ്.! ജമാഅത്തെ ഇസ്ലാമിയോ ആര്‍.എസ്.എസിനേക്കാള്‍ ഭീകരം.! പിളര്‍ന്ന് വളര്‍ന്ന് ആരാന്റെ നെഞ്ചകം പിളര്‍ക്കാന്‍ കോടാലിയുമെടുത്ത് കവാത്ത് നടത്തുന്നവര്‍ ആരുടെ അക്കൌണ്ടിലാണ് വരവ് വെക്കുന്നത്. നേരം വെളുത്താല്‍ ജമാഅത്ത് വിരുദ്ധ ലേഖനമെഴുതി കിട്ടിയ കാശ്കൊണ്ട് രാത്രി ബാറില്‍ കയറി മദ്യപിച്ച് അയല്‍ക്കാരെ തെറിവിളിക്കുന്ന പല ജീര്‍ണ്ണത അവതാരങ്ങളും തൌഹീദിന്റെ വേദിഒരുമിച്ച് കയ്യേറി. ഹമീദ്സാറും കാരശ്ശേരിമാഷും ആര്യാടന്‍ മമ്മദും ജമാഅത്തെഇസ്ലാമിയെ തെറിവിളിച്ചപ്പോള്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. ചങ്ങരകുളത്തെ അറബിക് കാര്‍ണിവലിന് ശേഷം മുതലകുളത്തൊരു ഫത്വ സമ്മേളനവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശനം നിഷിദ്ധമാണ്!. സാമുദായിക രാഷ്ട്രീയത്തിന്റെ ഔദാര്യങ്ങള്‍ പിടിച്ച് വാങ്ങി സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് മുറവിളികൂട്ടുന്നത്. ഫ്രീഡംപരേഡില്‍ വലിയ താടിക്കാരുടെയും കുറിയ പാന്‍സുകാരുടെയും എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ജമാഅത്തിനെതിരെ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് കൈകൂമ്പിളിലെ വിരലകറ്റി വെള്ളം കുടിക്കുന്നത് പോലെയാണ്. അബ്ബാസ് മദനിയെപ്പോലുള്ള സലഫി ദാര്‍ശനികര്‍ പാര്‍ലമെന്റിരഷ്ട്രീയത്തില്‍ മത്സരിക്കുമ്പോള്‍ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ പോലുള്ളവര്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് വാചാലരാകുന്നു. സലഫികളുടെ അനിഷേധ്യനായ നേതാവ് നാസിറുദ്ധീന്‍ അല്‍ബാനി പുകഴ്ത്തിപറഞ്ഞ പുസ്തകം. ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദ്ധങ്ങള്‍ എന്ന മൌദൂദിയന്‍ കൃതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉദ്ധരണി ജിഹാദുകള്‍ നടത്തുന്നത് പ്രസ്തുത പുസ്തകത്തില്‍ നിന്നും.!
സലഫിസത്തിന്റെ ബഹുസ്വര നിഷേധവും വൈരുദ്ധ്യങ്ങളോടുള്ള നിതാന്ത സംഘര്‍ഷവും തീവ്രവാദത്തിന് വളരാന്‍പറ്റിയ മണ്ണാണ്. ഇന്ത്യയെപോലുള്ള ബഹുമത, ബഹുസംസ്കാര ധാരയില്‍ ശിര്‍ക്കും ബിദ്ത്തും ആരോപിച്ച് കയറി നിന്നവരാണ് സലഫികള്‍. മുസ്ലിം പാര്യമ്പര്യത്തോടുള്ള കലഹത്തോടൊപ്പം രാഷ്ട്രത്തിന്റെ പാരമ്പര്യങ്ങളെ മുഴുവന്‍ ശിര്‍ക്ക് എന്ന പദത്തിലൂടെ പരഭാഗത്ത് നിര്‍ത്തുകയും ചെയ്തു. ഭീകരവാദത്തിന്റെ അടിസ്ഥാനമായ സാംസ്കാരിക വിഘടനവാദം ആദര്‍ശമായി ആവാഹിച്ചവര്‍ അത്ര വേഗമൊന്നും മാര്‍ക്കറ്റ് പദാവലികളില്‍ നിന്നും രക്ഷപ്പെടുകയില്ല. സാക്ഷാല്‍ ഉസാമബിന്‍ലാദിന്‍ മുതല്‍ മശ്ഹൂദ് അസ്ഹര്‍ വരെയും അല്‍ഖ്വയ്ദയും ലക്ഷറെ ത്വയ്ബയും വഹാബി ആദര്‍ശ ധാരയെ പ്രതിനിധീകരിക്കുന്നവരാണ്. ഇതൊക്കെ മൈക്കിലൂടെ വിളിച്ച് പറഞ്ഞാല്‍ കേരളസലഫിസത്തിന്റെ നാടകോത്സവങ്ങള്‍ക്ക് തിരശ്ശീല വീഴും. ലോകസലഫിസത്തിന്റെ വിമോചന ക്ഷമതയും, രാഷ്ട്രീയ ഉള്‍ക്കരുത്തും ആദര്‍ശവിശാലതയും നദ്വത്തുല്‍ മുജാഹിദിന് അന്യമാണ്. ഷാര്‍ജയില്‍ നിന്ന് ലീവെടുത്ത് വരുന്നവര്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ സ്വാകാര്യ അജണ്ടയാണ് നിറവേറ്റുന്നത്. കേരളത്തില്‍ ഈയിടെ അറസ്റിലായ 'ഭീകരവാദികള്‍' മുഴുവന്‍ പരേഡ് നടത്തി വളര്‍ന്ന്വന്നത് ഖുര്‍ആനിക- മുഹമ്മദിയ അസംബ്ളിയില്‍ നിന്നാണ.് ത്രീവ്രവാദികളെ മതംമാറ്റി റിക്രൂട്ട്മെന്റ്നടത്തിയ തൊമ്മനം ഷാജി എന്ന രാഷ്ട്രീയ ഗുണ്ട മാസപ്പടി കൂടുതല്‍ വാങ്ങി മസില്‍ വീര്‍പ്പിച്ചത് ഹിറാസെന്ററില്‍ നിന്നല്ല കെ.പി.സി.സി ആസ്ഥാനത്ത് നിന്നാണ്. ജിഹാദും മുജാഹിദീനുമൊക്കെയാണ് ഐ.ബിക്ക് താത്പര്യം. സോളിഡാരിറ്റിയും ജമാഅത്തുമല്ല. പ്ളാച്ചിമടയിലെ ആദിവാസികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ്, അവര്‍ക്ക് സഹായം ചെയ്ത് കൊടുത്താല്‍ പുണ്യം കിട്ടുകയില്ല എന്ന ഫത്വയെക്കാള്‍ ഭീകരമൊന്നും മുംബൈ ആക്രമണത്തിനില്ല! പരസ്പരം കുഫുറും ശിര്‍ക്കും ആരോപിക്കുന്നതിന്റെ ഗൌരവത്തെക്കുറിച്ച് സലഫി മന്‍ഹജില്‍ വേണ്ടത്ര ചിന്തിക്കണ്ട എന്ന് തോന്നുന്നു. "ആരെങ്കിലും തന്റെ സഹോദരനെ കാഫിറെന്ന വിളിച്ചാല്‍ അവരില്‍ രണ്ടിലൊരാള്‍ കാഫിറായി തീരും'' എന്ന പ്രവാചക വചനത്തെ ധിക്കരിച്ച് ഖോജ രാജാവായ തമ്പുരാന്‍ മാത്രം ചെയ്യേണ്ട പ്രവര്‍ത്തനം ഏറ്റെടുത്തവര്‍ തൌഹീദിന്റെ ഏത് സെല്‍ഫിലാണ് ഇത് അടക്കിവെക്കുക. കുശുമ്പും കുനിഷ്ഠും ഖണ്ഡന മണ്ഡന മലിനീകരണങ്ങളുമാണ് ഗുഡ് ഇസ്ലാഹി ട്രാക്ക് എന്നതാണ് കേരള സലഫിസത്തിന്റെ അടിയാധാരം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മിറ്റി അലീഗഡ് കാമ്പസ് തുടങ്ങിയെത്ര വിഷയങ്ങളാണ് സമുദായം മുഴുവന്‍ കൈകോര്‍ത്ത് പിടിച്ച് ഉയര്‍ത്തേണ്ടവ. അള്‍ട്രാ സെക്യൂലെരിസ്റുകളായ മുസ്ലിം നാമധാരികള്‍ പോലും ബഹിഷ്ക്കരിക്കപ്പെടുകയും, കുനിച്ച് നിര്‍ത്തി വെടിവെക്കപ്പെടുകയും താടിയും തൊപ്പിയും എ.കെ 47നേക്കാളും എഫ്16നേക്കാളും ഭീകര ചിഹ്നങ്ങളായി അവരോധിക്കപ്പടുകയും ചെയ്യുന്ന കാലത്ത് പരസ്പരം ചെളിവാരിയെറിയുന്നവര്‍ മിതമായി പറഞ്ഞാല്‍ ചരിത്രത്തിലെ ഉറ്റുകാരന്റെ വേഷത്തിലാണ് എന്നാണ് നദ്വത്തുല്‍ മുജാഹിദീന് ഗൈബിയായ വെളിപ്പെടുകളേക്കാള്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ)യായ വെളിപ്പാടുകള്‍ പ്രമാണമായി തീര്‍ന്നത്.! 'മുസ്ലിംകളെല്ലാവരും ഭീകരവാദികളല്ല, ഭീകരവാദികളെല്ലാ മുസ്ലിംകളാണ്' എന്ന സമാന്യ യുക്തിയില്‍ തെറിച്ച് നില്‍ക്കുന്ന ഭീഭത്സമായ അപകടം മുഴുവന്‍ സമുദായത്തിന്റെ നേര്‍ക്കുമാണ്. കണ്ണടച്ച് അല്പം പാല്കുടിക്കാമെന്ന് വെച്ചാല്‍ നഗ്നരാണെന്ന് സമുദായം മനസ്സിലാക്കും. സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ ഉള്ളടക്കങ്ങളോട് പുറം തിരിഞ്ഞ് പകിടകളിക്കാമെന്നത് ആത്മഹത്യാണ്. ചരിത്രത്തില്‍ ഖുതുബ്മീനാര്‍കണക്കെ സ്തംഭിച്ച് നില്‍ക്കേണ്ടിവരും. സമൂഹത്തിന്റെ ക്രിയാത്മകമായ രാഷ്ട്രീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാന്‍ സന്നദ്ധരാവാതെ സ്വയം ദീപുകളായാല്‍ പുതിയ തലമുറ കോമാളികളെന്ന് നാമകരണം ചെയ്ത് 'ആദരിച്ചിരുത്തും'.
ഫലസ്ഥീനിലെ സ്വതന്ത്രസമര പോരാട്ടത്തെപോലും ഭീകരവാദമെന്നും ഹമാസ് ലോകത്തെ നമ്പര്‍ വണ്‍ ഭീകരപ്രസ്ഥാനമെന്നും പുലമ്പുന്നവര്‍ കേരളത്തില്‍ ആരുടെ പ്രതിധ്വനിയായിരുന്നവെന്ന് സമുദായം തിരിച്ചറിയും. ഇന്ത്യവിഭജനമെന്ന് എറ്റവും വലിയ വര്‍ഗ്ഗീയ, ഭീകരത യജ്ഞത്തില്‍ പങ്കാളികളായവര്‍ക്ക് വേണ്ടി കുഴലൂത്ത് മേളകള്‍ നടത്തുന്നവര്‍ അല്പം തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. ഗാസയിലെ പട്ടിണി പാവങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബക്കറ്റ് കളക്ഷന്‍ നടത്തിയപ്പോള്‍ കണ്ണുരുട്ടി തട്ടിത്തെറിപ്പിച്ചവര്‍ സമുദായത്തിന്റെ നെഞ്ചത്തേക്കാണ് കോടാലിയിറക്കിയത്. മരിച്ച് വീഴുന്നവന്റെ രക്തത്തില്‍ പോലും തൌഹീദും ശിര്‍ക്കും ഗവേഷണം നടത്തുന്നവര്‍ വര്‍ഗ്ഗീയ വാഗദത്തെക്കുറിച്ച് സ്റഡിക്ളാസ് നടത്തുന്നതാണ് സലഫിയാധിഷ്ടിത വൈരുദ്ധ്യവാദം!. ഇത് കേരളത്തിലെ ഒരു മാസ്ഹിസ്റീരിയ കൂടിയാണ്. രോഗം മൂര്‍ച്ചിക്കുന്നതിന് മുമ്പ് പാരസറ്റമോളില്‍ ഈ പനിയൊതുക്കിയില്ലെങ്കില്‍ കേരള സലഫിസം ഒരു ഡാര്‍വിന്‍ നിഘണ്ടുവിലെ പദമായിത്തീരും.

ചെങ്ങറ: സമരമെഴുത്തിന്റെ മാനിഫെസ്റോ




എങ്ങനെയാണ് ജനാധിപത്യ ഭരണകൂടത്തിന് കീഴില്‍ രണ്ട് തരം പൌരന്‍മാരെ സൃഷ്ടിക്കപ്പെടുന്നത്? പൌരത്വത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവികുന്നവരും, പൌരത്വത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവരുമായി രണ്ട് തരം വിഭാഗങ്ങള്‍ ഏത് ജനാധിപത്യരാഷ്ട്രത്തിന്റെയും പൊതുസ്വഭാവമാണ്. ഭരണകൂടത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ജനതയുടെ സമ്പൂര്‍ണ്ണ പൌരത്വത്തിനുവേണ്ടിയുള്ള മാനിഫെസ്റോയാണ് ചെങ്ങറ ഐക്യദാര്‍ഢ്യ പുസ്തകം. ടി.മുഹമ്മദ് എഡിറ്റ് ചെയ്ത ചെങ്ങറ ഐക്യദാര്‍ഡ്യ പുസ്തകം ചേര്‍ത്തുവെക്കലുകള്‍ കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ലോകത്തുള്ള കിടപ്പാടു സമരങ്ങള്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. സമര്‍പ്പണം തന്നെ അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആദ്യഭാഗത്ത് മണ്ണില്ലാത്തവരുടെ താളങ്ങളും ജനങ്ങളുമാണ് കോര്‍ത്തിണക്കിയിട്ടുള്ളത്. സാരാവേശമായിത്തീര്‍ന്ന കവിതയുടെ അകങ്ങള്‍ പുറത്തേക്ക് തന്നെ വിസ്ഫോടനാത്മകമാണ്. സമരഭൂമിയിലെ ജീവതാനുഭവങ്ങളുടെ കൂടികാഴ്ചക്കളിലൂടെയാണ് ഈ ഗ്രന്ഥം പുരോഗമിക്കുന്നത്. മനുഷ്യര്‍ വളര്‍ത്തിയ സമരവും സമരം നിര്‍മ്മിച്ച മനുഷ്യരുടെയും ജീവിതത്തിന്റെ തുടിപ്പുകള്‍, കിതപ്പുകള്‍, നിശ്വാസങ്ങള്‍ വളരെ സൂക്ഷമതയോടെ എന്നാല്‍ അത്യന്തം പ്രകോപനപരമായി കുറിച്ചിട്ടുണ്ട്. സമരഭൂമിയെ പരിഗണിച്ച നിസ്വാര്‍ത്ഥരായ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ ചെറുതെങ്കിലും ചരിത്രത്തെ കൃത്യമായി നിര്‍വചിക്കുമ്പോള്‍ പിഴുതെറിയാന്‍ പറ്റാത്തവിധം ചേര്‍ന്ന് നില്‍ക്കുന്നു. അഭിവാദ്യകുറിപ്പുകള്‍! ഭൂമിയെയും സമരത്തെയും കുറിച്ചുള്ള വിശദമായ വിശകലനങ്ങള്‍ പൌരസമൂഹത്തെയും പ്രതികൂട്ടില്‍ നിര്‍ത്തുന്നു. തീവ്രമായ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ കാമ്പും കാതലും. ഭൂസമരങ്ങളുടെ ചരിത്രമായി രേഖപ്പെടുത്താന്‍ പാകത്തില്‍ ഇതിനെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. ചെങ്ങറ സമരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, കത്തുകള്‍, അധികാരികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ എന്നിവ അവസാന ഭാഗങ്ങളിലും കോറിയിട്ടുണ്ട്. കനിവ് മാത്രമല്ല കനലുകളും സത്യന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇന്ധനങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നിടത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വന്‍തോതില്‍ വരദ്ധിക്കുന്നുണ്ട്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത സംഘടിത ജനമുന്നേറ്റങ്ങളോടും നവസാമൂഹിക പ്രസ്ഥാനങ്ങളുടെ 'അവ്യവസ്ഥാപിത' സമര രീതികളോടും പുറം തിരിഞ്ഞ് നില്‍ക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള പ്രക്ഷോഭകാരികള്‍ക്ക് സാധ്യമല്ല എന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് ഈ എഴുത്തുകുത്തുകള്‍. ഭൂസമരത്തിന്റെ നേരും നെറിയും വരയും വരിയും രേഖപ്പെടുത്തപെടേണ്ടതുണ്ട്. ചരിത്ര സത്യങ്ങളുടെ വലിച്ചു കൂട്ടിയിട്ടുള്ള മണ്ണും ചപ്പുചവറും തോണ്ടി മാറ്റിക്കൊണ്ട് അഗാധതയില്‍ മറഞ്ഞ് കിടക്കുന്നതോ അല്ലെങ്കില്‍ കുഴിച്ചു മൂടപ്പെട്ടതോ ആയ അധസ്ഥിതരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ വിശകലനം ചെയ്യാന്‍ തയ്യാറാവേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രമെന്ന് പറയുന്നത്, ബ്രഹ്മണ മതം രാഷ്ട്രയാധികാരത്തിനും മേല്‍ക്കോയ്മയക്കും വേണ്ടി നടത്തിയ വിനാശകരണങ്ങളായ സമരങ്ങളുടെതാണ്. പുരോഗമനം/ഇടതുപക്ഷം എന്ന വ്യവഹാരങ്ങളില്‍ ആരെയാണ് കൂടുതല്‍ കേന്ദ്രീകരിച്ചതെന്ന് നമുക്ക് ബോധ്യപ്പെടും. അധസ്ഥിതര്‍ക്ക് തെളിമയുള്ളതും അഭിമാനാര്‍ഹവുമായ ഒരു ഭാവികാലമുണ്ട്. അവര്‍ക്ക് ഇന്ത്യയില്‍ പലയിടങ്ങളിലും രാജ്യസ്ഥാനങ്ങളുണ്ടായിരുന്ന അവര്‍ സംഘടിതരും ശക്തരുമായിരുന്നു. ആ വര്‍ഗ്ഗക്കാര്‍ എന്നെന്നും അപരിഷ്കൃതരും അജ്ഞരും അടിമകളും പെറുക്കിത്തിന്നു ജീവിച്ചവരായിരുന്നുവെന്ന് ചരിത്രത്തിന്റെ തുമ്പില്‍ കോറി വെക്കാന്‍ തയ്യാറായത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും, ഇടതുപക്ഷ പുരോഗമന ചരിത്രമെഴുത്തുകളാണ്. ഭൂമിയുടെ അധികാരം വര്‍ഗ്ഗ ഘടനയുടെ യുക്തികളിലൂടെയല്ല ജാതിയുക്തികളിലൂടെ വിശകലനം ചെയ്യാന്‍ തയ്യാറാവാതിരുന്നത് കൊണ്ടാണ് ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്ക്കരണം ഒരു വഞ്ചനയുടെ പര്യായമായിത്തീര്‍ന്നത്. ക്രയവിക്രയം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മൂല്യത്തിന് നിദാനമാക്കുന്ന വസ്തുവെന്ന നിലയ്ക്കുളള ഭൂമിയുടെ മാറ്റവും അതിനനസൃതമായി കാര്‍ഷിക സാമൂഹ്യഘടനയിലുണ്ടായ മാറ്റവും പരിഗണിക്കപ്പെടേണ്ടതുണ്ട്.ഈ പ്രക്രിയ കാര്‍ഷിക മേഖലയില്‍ അധീശത്വത്തെ ശക്തിപ്പെടുത്തുകയും ജാതിശ്രേണി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.പൊതുവെ കാര്‍ഷികമേഖലയില്‍ ജോലിചെയ്തിരുന്നവര്‍ ജാതീയമായി താഴ്ന്ന നിലയില്‍ ഉള്ളവരായിരുന്നു. ഇന്ത്യയിലെ ഏതു പ്രദേശങ്ങള്‍ എടുത്തു നോക്കിയാല്‍ ജാതിശ്രേണിയും ഭൂമിയുടെ മേലുള്ള അധികാരവും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. മധ്യജാതിക്കാര്‍ക്ക് ഭൂമിയുടെമേല്‍ ഏറെ നിയന്ത്രണമുണ്ടായിരുന്നു എന്നു കാണാം. അത് പോലെ തന്നെ കര്‍ഷകതൊഴിലാളി വിഭാഗത്തെ പരിശോധിച്ചാല്‍ അതില്‍ മഹാഭൂരിപക്ഷവും ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്.
കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ജാതീയമായിട്ടള്ള പ്രശ്നങ്ങളുടെ അപഗ്രഥനം ഒരിക്കലും കടന്നുവന്നിട്ടില്ലത്തതു കൊണ്ട് ഇന്ന് പൊതുവെ നമുക്ക് ബോധ്യമായിട്ടുള്ളത് വളരെയെറെ വികാസം പ്രാപിച്ചു കേരളത്തിന്റെ ചിത്രമാണ്. എന്നാല്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ അത് മൂടിവെക്കുന്നില്ലെയെന്ന് ഭൂമിയുടെ ഉടമസ്ഥാവകാശമായി ബന്ധപ്പെടുത്തി നമുക്ക് ചോദിക്കാവുന്നതാണ്. ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക സ്ഥിതിവെച്ച് നോക്കിയാല്‍ നമ്മളെന്തായാലും വളരെപ്പെട്ടെന്ന് സാങ്കേതിക വിക്രയില്‍ അടിസ്ഥാനപ്പെടുത്തിയ കാര്‍ഷിക രീതിയിലേക്ക് മാറാനിടയില്ലയെന്നതുകൊണ്ട് ഭൂമിയുടെ മേലുള്ള അധികാരം ഒരു പ്രശ്നമായി തുടരുന്നതില്‍ തെറ്റില്ല. വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവുമയി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാവുന്ന മറ്റൊരു കാര്യം മൂലധന സമാഹാരണത്തിന്റെ സവിഷേശതകളാണ്. അതുപോലെ തന്നെ വ്യവസായിക മൂലധന സമഹാരണവും ജാതിജന്യമായ സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇത് ആഴത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടുള്ളതല്ല. ദേശീയ ബര്‍ഷ്വാസിക് ജാതി പശ്ചാത്തലം ഉള്ളതായി പൊതുവെ ചരിത്രപഠനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. കെ. വേണുവിന്റെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് നിരീക്ഷണം ഇത് സൂചിപിക്കുന്നുണ്ട്. കമ്മ്യൂണിസ്റുകാരുടെ കേവലവര്‍ഗ സമീപനം സൃഷ്ടിച്ച മറ്റൊരു വിനയായിരുന്നു മതലാളിത്ത സംരംഭങ്ങളെന്ന നിലക്ക് നേട്ടങ്ങളെല്ലാം ഭൂപരിഷ്ക്കരണത്തില്‍ നിന്നും ഒഴിവാക്കിയത്. ജന്മിത്ത ബന്ധങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ പകരം വരുന്നത് മുതലാളിത്ത ബന്ധങ്ങളാണ്. മുതലാളിത്ത ബന്ധങ്ങള്‍ തകര്‍ക്കുന്നത് സോഷ്യലിസ്റ് വിപ്ളവത്തിന് പാകമാവുന്ന ഘട്ടത്തിലാണ്. ജന്മി ബന്ധങ്ങള്‍ക്കെതിരായ ഭൂപരിഷ്ക്കരണത്തിന്റെ ഘട്ടത്തില്‍ മുതലാളിത്ത സംരംഭങ്ങളായ നേട്ടങ്ങളെ ഒഴിവാക്കിയത് ആ അര്‍ത്ഥത്തില്‍ ന്യായം തന്നെയാണ്. പക്ഷേ കേരളത്തിലെ സാഹചര്യത്തില്‍ വലിയൊരു വിഭാഗം ജന്മിമാര്‍ക്ക് തങ്ങളുടെ വന്‍തോതിലുള്ള മിച്ചഭൂമി സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായി ഈ ഒഴിവാക്കല്‍ മാറുകയുണ്ടായി (ചെങ്ങറ: ഐക്യദാര്‍ഢ്യ പുസ്തകം: പേജ് 105). തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂട്ടായ്മകളെ സഹായിച്ചിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളെ അതേ രീതിയിലല്ല വ്യവസ്ഥാപിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ പരിഗണിച്ചിരുന്നത്. ചരിത്രപരമായ വിശകലന രീതികളില്‍ മാത്രമല്ല, പ്രയോഗിക സമീപനങ്ങളിലും ദലിത് പിന്നാക്ക വിഭാഗങ്ങളോട് തൊട്ടുകൂടായ്മ സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്, നന്ദിഗ്രാമും സിംഗൂരും ചെങ്ങറയും മൂലമ്പിള്ളിയും മുക്കാല്‍സെന്റ് കോളനിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഭൂയുടമസ്ഥതയില്‍ നിന്നും ദലിതര്‍ പുറത്താക്കപ്പെടിരിക്കുന്നു എന്നതുമാത്രമല്ല ജാതിവിവേജനങ്ങളുടെ പുതിയ ഇടങ്ങളായി ദലിതരുടെ അധിവാസ കേന്ദ്രങ്ങള്‍ മാറ്റപ്പെട്ടിരിക്കുന്നുവെന്നതും വളരെ ഗൌരവപ്പെട്ട കാര്യമാണ്. ‘കോളനി’കളാക്കി വെച്ചിരിക്കുകയാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങള്‍.!
എഴായിരം കുടുംബങ്ങള്‍ ചെങ്ങറയില്‍ വര്‍ഷങ്ങളായി കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഭൂരഹിത സമരക്കാരെ ചെങ്ങറയില്‍ കുടിവെള്ളവും ഭക്ഷണവും ഗതാഗതവും വിലക്കി ഉപരോധിക്കുകയാണ് തൊഴിലാളി വര്‍ഗ്ഗം.! അവരുടെ രാഷ്ട്രീയമായ ഒരിടപാടിനെ മതില്‍ക്കെട്ടി കോളനികളാക്കി ചിത്രീകരിക്കാനാണ് വീണ്ടും ഇവിടത്തെ മധ്യവര്‍ഗ്ഗസമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ എക്കാലവും മധ്യ-ഉന്നത-മധ്യവര്‍ഗ്ഗ പ്രസ്ഥാനങ്ങളാണ്. ആവര്‍ഗ്ഗങ്ങളോടനുബന്ധിച്ച പരിഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും പുറത്ത്കിടക്കുന്ന മേഖലകള്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരങ്ങളായ ഒരുതരം വര്‍ത്താ വൃഷ്ടി പ്രദേശങ്ങള്‍ മാത്രമാണ്. ആദിവാസി ദളിത് പിന്നാക്ക മേഖല പ്രത്യേകിച്ചും മാധ്യമ ശ്രദ്ധയില്‍ നിന്ന് തിരസ്ക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന് അവര്‍ പത്രങ്ങളുടെ വരിക്കാരോ ചാനലുകളുടെ കാണികളോ അല്ല എന്നതാണ്. അതിനാല്‍ ആ വൃഷ്ടി പ്രദേശത്ത് നിന്ന് വല്ലപ്പോഴും ഒരു തുള്ളി വാര്‍ത്ത അല്ലെങ്കില്‍ വിരസതയകറ്റാന്‍ ഒരു കദനകഥ മാത്രമാണ് മാധ്യമങ്ങള്‍ ശേഖരിച്ച് പോന്നത്. ശരാശരി മാധ്യാമ പ്രവര്‍ത്തകന്റെ മധ്യാവര്‍ഗ്ഗ താല്‍പര്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഈ സമീപനം ഭീകരമായ തമസ്ക്കരണമായി മറുന്നു.
ഭൂമി മൌലികവും പരിമിതവുമായ ഉല്‍പാദന ഘടകമാണ്. അതിന്റെ ഉടമസ്ഥത ഉപജീവനത്തിന് ശക്തി പകരുന്നു. അതീശശക്തികള്‍ നിയന്ത്രിക്കുന്ന ഭൂമി അധികാരത്തിന്റെ സ്രോതസ്സ് കൂടിയാണ്. ഭൂമിയുടെ മേലുള്ള അവകാശവും ഉല്‍പാദന വിതരണ ശൃഖലയും പരമ്പരാഗതമായി ജാതി വ്യവസ്ഥയ്ക്ക് അനുസൃതമായാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ അവക്ക് വ്യവസ്ഥാപിത സ്വഭാവമുണ്ട്. ഭൂമിയുമായി ഇവര്‍ക്ക് അഭേദ്യബന്ധമുണ്ടെങ്കിലും ആ അവകാശം നിഷേധിക്കപ്പെട്ട് സ്വന്തം മണ്ണില്‍ ഇവര്‍ക്ക് അന്യരായി കഴിയേണ്ടി വന്നു. ഇത്തരം വ്യവസ്ഥാപിതമായ അരികുവല്‍ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടരിക്കുന്നത്. ചേരികളുടെയും തുരുത്തുകളുടെയും രാഷ്ട്രീയ ഉര്‍ജ്ജം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അവ്യവസ്ഥാപിതമായ കലാപങ്ങളില്‍ വ്യവസ്ഥാപിത സംഘടന കൈകോര്‍ക്കുക എന്ന ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഈ പുസ്തകം നിര്‍വഹിക്കുന്നത്. അത്ര സൂക്ഷ്മതയോടെയാണ് കവിതയും, വിശകലനവും, ചരിത്രവും, അഭിപ്രായങ്ങളും ഇതില്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത്. ഇതിന്റെ ചരിത്രപരമായ അനിവാര്യത ഇതിന്റെ മുഴുവന്‍ പരിമിതികളെയും മറികടക്കുന്നുണ്ട്. കേവല ഐക്യദാര്‍ഢ്യ പുസ്തകമെന്നതിലുപരി സമരമെഴുത്തിന്റെ ചരിത്ര പ്രക്രിയകളില്‍ ഇത് അഭിമാനപൂര്‍വ്വം ഇടപെടുകയും ചെയ്യുന്നു. ഭാവിയില്‍ വലിയ ഒരു രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഈ രേഖ ഒരു ആധാരമായിത്തീരും, തീര്‍ച്ച.!

മരമുട്ടികളും സൈക്കിള്‍ ചെയ്നുകളും വാഴുന്ന കാലം!




വ്യാജ വാദങ്ങളും വ്യാജ പരിവേഷങ്ങളും ഫാഷിസ്റ് പ്രചരണത്തിന്റെ പൊതുസവിശേഷതകളാണ്. ചില പ്രത്യേക വിഭാഗങ്ങളെ ചൂണ്ടിക്കാട്ടി വിഭ്രാന്തി ജനിപ്പിക്കല്‍ ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ കിടപ്പറയില്‍ തന്നെയാണ് ഫാഷിസം മണിയറ ഒരുക്കുന്നത്. ജനാധിപത്യത്തിന്റെ സവിശേഷമായ വൈവിധ്യങ്ങളെ ഉപയോഗപ്പെടുത്തി വളര്‍ന്ന് പന്തലിച്ച് മസില്‍പവറും കുറുവടിയും സൈക്കിള്‍ ചെയ്നും ഉപയോഗിച്ച് അവനിലനിര്‍ത്താനുമാണ് എല്ലാ സമഗ്രാധിപത്യ രാഷ്ട്രീയ സംഘടനകളും ശ്രമിച്ചിട്ടുള്ളത്. മുസ്സോളനിയും ഹിറ്റ്ലറും മോഡിയും ജനാധിപത്യത്തിന്റെ പുറത്ത് കുടില്‍കെട്ടി കാത്തിരുന്നവരായിരുന്നില്ല.
'ഞങ്ങള്‍ ആരെയും തടയുന്നില്ല' എന്ന് ഒറ്റവാക്യത്തില്‍ പ്രയോഗിച്ച് സായൂജ്യമടയുന്നവര്‍ സമഗ്രാധിപത്യ പ്രവണതകളുടെ പ്രായോഗിക വല്‍കരണമാണ് ഞങ്ങള്‍ ഉദ്ദേശ്യച്ചതെന്ന് ഉറക്കെ പറയേണ്ടിവരും. ജനാധിപത്യ രീതിയില്‍ സംവദിക്കാനുള്ള, സര്‍ഗത്മക ഇടപെടലിനുള്ള അവസരങ്ങള്‍ മുഴുവന്‍ ആളുകള്‍ക്കും തടയുന്നില്ല എന്നാണ് ഉദ്ദേശ്യക്കുന്നതെങ്കില്‍ ഗൌരവമായി അതിനോട് വിയോജിക്കേണ്ടിവരും. വെല്ലുവിളി വെടിക്കെട്ട് നടത്തുന്നതിന് മുമ്പ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കാമ്പസുകളില്‍ 'ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ' മുഷ്ക്കും ഹുങ്കും കണ്ടറിയണമായിരുന്നു. അല്ലെങ്കില്‍ വ്യാജ ബോധ്യങ്ങള്‍ പ്രത്യയ ശാസ്ത്രങ്ങളായി മാറും. പ്രതിലോമപരമായ വിദ്യാര്‍ഥി ഇടപെടലിന്റെ രാഷ്ട്രീയ ജിംഗാലാലകള്‍ കേരളത്തിലെ കാമ്പസുകളില്‍ പരിചയപ്പെടുത്തിയത് സ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് (സെക്കുലര്‍ ഫാഷിസം ഓഫ് ഇന്ത്യ). ജനാധിപത്യം, സോഷ്യലിസം തുടങ്ങി പ്രത്യക്ഷത്തില്‍ പുരോഗമനപരമായ മുദ്രാവാക്യങ്ങളുടെ മുഖമൂടിയണിഞ്ഞാണ് ഇവര്‍ സ്വാതന്ത്യ്ര സേവനം നടത്തുന്നത്. സോഷ്യലിസം തന്നെയാണ് സിംഗൂരും, നന്ദിഗ്രാമും, ചെങ്ങറയും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
വലതുപക്ഷം, പിന്തിരിപ്പന്‍, വര്‍ഗീയം എന്നിങ്ങനെ തരം തിരിച്ച് അന്യവല്‍കരണം നടത്തി തങ്ങളുടെ 'കോളര്‍പിടിക്കല്‍' യജ്ഞത്തിന് മാറ്റ് കൂട്ടുന്നവര്‍ ചെരിഞ്ഞ് കിടന്ന് വിശ്രമിക്കുന്നത് സര്‍ഗാത്മകതയുടെ അന്തരീക്ഷം വിളഞ്ഞ് നിന്ന പ്രക്ഷുബ്ദ്ധ യൌവ്വനത്തിന്റ മടിത്തട്ടിലല്ല, മതേതര ഭീകരതയുടെ മാറിലാണ്. മതത്തിന് ഇടപെടാന്‍ അവകാശമില്ലെന്ന് പറയുന്നവര്‍ മതത്തിന് ചരിത്രഘട്ടങ്ങളില്‍ സംഭവിച്ച വികാസങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. മത്തിന്റെ ഭാഗത്ത് നിന്നുതന്നെ ഇടപെടാനുള്ള അവസരം ജനാധിപത്യ സമൂഹത്തിന് സ്ഥാപിക്കപ്പെട്ടതാണ്. അതിനെ എതിര്‍ക്കുന്നവര്‍ ജനാധിപത്യപരമായ സംവാദങ്ങളെ ഭയക്കുന്നവരാണണ്. ഇടതുപാര്‍ട്ടികളുടെയോ മതേതരത്വത്തിന്റെയോ ഔദാര്യമാണ് ജനാധിപത്യ അവകാശങ്ങളുടെ ശരിയായ വശം. എന്ന ധാര്‍ഷ്ഠ്യമാണ് ഇടതുപാര്‍ട്ടികളുടെ ആകെതുക. പാര്‍ട്ടിയുടെ തന്നെ ദൌര്‍ബല്യമാണ് ഈ അനാവശ്യമായ കൈക്കരുത്ത് അവരെ പ്രേരിപ്പിക്കുന്നത്. മതേതരത്വമെന്ന പ്രശ്നവല്‍കൃത സംജ്ഞയില്‍ കുടില്‍കെട്ടി മോചന മുദ്രാവാക്യം മുഴക്കുന്നത് മിതമായി പറഞ്ഞാല്‍ നെറികേടാണ്. മതമെന്നാല്‍ വര്‍ഗ്ഗീയം മതേതരമെന്നാല്‍ വിശുദ്ധവും എന്ന മുന്‍വിധികളുടെ പ്രഖ്യാപനങ്ങള്‍ എസ്.എഫ്.ഐയുടെ ഭീകരതയെ ലാഘവത്തോടെ കഴുകിക്കളയാനാണ്. മതേതരഭീകരത, മതേതരഫാഷിസം, മതേതരസയണിസം തുടങ്ങിയ പ്രയോഗങ്ങളോട് അസാമാന്യമായ ചേര്‍ച്ചയാണ് ഈ വിദ്യാര്‍ഥി സംഘടന പ്രകടിപ്പിച്ചിട്ടുള്ളത്. 'ഗ്വോണ്ടനമോ അടച്ചു പൂട്ടുക' എന്ന പ്രമേയവുമായി അന്തര്‍ദേശീയ മനുഷ്യാവകാശ പോരാട്ടങ്ങളോട് എസ്.ഐ.ഒ ഐക്യദാര്‍ഢ്യം നടത്തിയപ്പെള്‍ അതിനെതിരെ മസില്‍പവറും, പട്ടികയും, കുറുവടിയും ഉപയോഗിച്ച് കേരളത്തിലെ കലാലയങ്ങളെ ഗ്വോണ്ടനാമോകളാക്കിയത് ആരായിരുന്നു. നിരന്തരമായി തങ്ങളുടെ ആധിപത്യത്തിനുകീഴിലുള്ള ഓരോകലാലയങ്ങളെയും അബുഗുറൈബും, ഗ്വോണ്ടനാമോകളും,തോറാബോറകളുമാക്കി മാറ്റി തീര്‍ക്കാനാണ് ജനാധിപത്യ, മതേതരത്വ, സോഷ്യലിസ പിന്‍ബലമുള്ളര്‍ ശ്രമിച്ചത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ ഹിരോഷിമ നാഗസാക്കിി ഐക്യദാര്‍ഡ്യ പരിപാടികളോട് വരെ എസ്.എഫ്.ഐ, സി.ഐ.ടി.യു ഗുണ്ടകള്‍ പെരുമാറിയത് ഭീഭത്സകമായ അസഹിഷ്ണുതയോടെയായിരുന്നു. ഹിരോഷിമയും നാഗസാക്കിയും സൃഷ്ടിച്ചവരോട് കൂടെ നില്‍ക്കാനായിരുന്നു അവരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനേക്കാള്‍ എസ്.എഫ്.ഐക്ക് താല്‍പര്യം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാനറുകള്‍ കീറിയെറിഞ്ഞ് പോസ്ററുകള്‍ വലിച്ച് ചീന്തി ഞങ്ങള്‍ മുഴുവന്‍ കാമ്പസുകളിലും ജനാധിപത്യമനുവദിക്കുന്നവരാണ്. സംവാദാത്മകത അന്തരീക്ഷത്തിന്റെ വക്താക്കളാണ് എന്നാണയിടുമ്പോള്‍ 'സഖാവേ അപ്പോള്‍ ജനാധിപത്യമെന്നാലെന്താണ്'? സയണിസത്തിന്റെ ടാങ്കുകള്‍ ഫലസ്ഥീനെ ലക്ഷ്യം വെച്ച് നിങ്ങിയ സന്ദര്‍ഭത്തില്‍ ലോകം മുഴുവന്‍ കത്തി നില്‍ക്കുന്ന ഫ്രീ ഗാസ പ്രതിഷേധ പ്രകടനങ്ങള്‍, തീക്ഷ്ണമായ സമരങ്ങള്‍ എന്നിവയോടനുബന്ധിച്ച് എസ്.ഐ.ഒ ഫ്രീ ഗാസാ വാരമാചരിച്ചപ്പോള്‍ എറണാകുളം കുസാറ്റിലെ (ഈമെ)വിദ്യാര്‍ഥികളുടെ ഗാസ ഐക്യദാര്‍ഢ്യ പ്രകടനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോളര്‍പിടിച്ചും കണ്ണുരുട്ടിയും മസില്‍ വീര്‍പ്പിച്ചും തങ്ങള്‍ ഇസ്രേയലിന്റെ കൂടെയാണ് എന്നവര്‍ തെളിയിച്ചു. ജനാധിപത്യം ചവിട്ടിയരക്കുമ്പോള്‍ നടക്കുന്ന കൂട്ട നിലവിളികളെ അപശബ്ദങ്ങളായി കണക്കാകുന്നവര്‍ ഫാഷിസത്തിന്റെ പുസ്തകത്തിലാണ് വരവ് വെക്കുന്നത്. എസ്.ഐ.ഒ എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ പൊതുതലം ജനാധിപത്യ സംരക്ഷണവുമായി ബന്ധപ്പെ സമരങ്ങളാണ്. ഗ്വോണ്ടനാമോ അടച്ചുപൂട്ടുക, ഫ്രീ ഗാസ, ഹിരോഷിമ, നാഗസാക്കി, ഫ്രീ ബിനായക് സെന്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങിയ മനുഷ്യവകാശ പ്രശ്നങ്ങളിലും ജനാധിപത്യ സ്വാതന്ത്യ്ര സംഘര്‍ഷങ്ങളിലും എസ്.ഐ.ഒ വ്യക്തമായ നിലപാടെടുത്തപ്പോള്‍ മറുചേരിയില്‍ അണിനിരന്നത് എസ്.എഫ്.ഐ ആയിരുന്നു. എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകരെ ശാരീരികമായി നേരിട്ടവര്‍ ദലിത് സ്റുഡന്റിസ്നോട് മറിച്ചൊരു സമീപനം കൈക്കൊള്ളുമെന്ന് കരുതാന്‍ ന്യായമില്ല.
വിദ്യാര്‍ഥി പ്രശ്നങ്ങള്‍ 'സ്വന്തം അജണ്ട'കളായി ഏറ്റെടുത്ത് കൊണ്ടും, വിദ്യാഭ്യാസ മേഖലയിലെ നെറികേടുകള്‍ക്കെതിരെ അറസ്റ് വരിച്ചും മര്‍ദ്ദനമേറ്റും ചോരപ്പുഴകളൊഴുക്കിയുമാണ് എസ്.എഫ്.ഐ ഗ്രൌണ്ട് ഗ്രിപ്പ് തയ്യാറാക്കിയത്. സ്വാശ്രയ വിദ്യാഭ്യാസസമരമാണ് കുട്ടിസഖാക്കളുടെ പുന്നപ്രയും വയലാറും. ഈ ചോരപ്പുഴയൊഴുക്കിയതില്‍ മുഴുവനും പിന്നാക്ക ദലിത് വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളായിരുന്നു. കേളികേട്ട സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത ദലിതരല്ലാത്ത വിദ്യാര്‍ഥികള്‍ എത്രയാണ്. സംഘടനക്ക് വേണ്ടി വെയിലും മഴയും കൊണ്ട് പ്രവര്‍ത്തിച്ചവരും അടിയും ഇടിയും ഏറ്റവരും പിന്നീട് സംഘടനയുടെ ഭാഗവാക്കായി നിന്നില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐ വിരുദ്ധപക്ഷത്ത് നില്‍ക്കുകയും ചെയ്തത് എന്തുകൊണ്ടായിരുന്നു എന്ന് ആത്മവിചാരണ ചെയ്യാന്‍ എസ്.എഫ്.ഐ തയ്യാറാവണ. ദലിത്/മുസ്ലിം പ്രാതിനിധ്യങ്ങളെ രാഷ്ട്രീയപരമായി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ആത്യന്തം ഗുരുതരമായ വീഴ്ച്ചകള്‍ കാണാന്‍ സാധിക്കും.
വ്യജപരിവേഷങ്ങളില്‍ ഊതി വീര്‍പ്പിച്ച് അധിക ദൂരം സഞ്ചരിക്കാമെന്ന് എസ്.എഫ്.ഐ കിനാവിനാണ് തുടര്‍ച്ചയായി വിള്ളലേറ്റുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ഒന്നായി തിരിയുന്നവരെ 'അരാഷ്ട്രീയ സഖ്യം' എന്ന് വിളിച്ച് കൊഞ്ഞനംകുത്തുന്നതും തികഞ്ഞ ജനാധിപത്യ സഖ്യങ്ങള്‍ പിന്തിരിപ്പനും വര്‍ഗ്ഗീയവുമായി തീരുന്നതും സമഗ്രാധിപത്യ പ്രവണതകള്‍ക്ക് പൊട്ടലും ചീറ്റലും സംഭവിക്കുമ്പോഴാണ്. എസ്.എഫ്.ഐക്ക് ആധിപത്യവും ജനാധിപത്യത്തിന്റെ സുന്ദരാഭിലാഷങ്ങള്‍ക്ക് ചിറക് വിരിയുന്നതും ഒരുമിച്ച് സംഭവിക്കുന്ന ഒരു കാമ്പസെങ്കിലും കേരളത്തില്‍ കാണിച്ച് തരാന്‍ ഒരുസഖാവിനും കഴിയില്ല. അത് വിദ്യാര്‍ഥി ലോകത്തിന്റെ പൊതു ബോധ്യവുമാണ്. തിരിച്ചുള്ള വെല്ലുവിളികള്‍ തെരുവില്‍ അലമുറയിട്ട് മുഴുവന്‍ നേട്ടങ്ങളും തങ്ങളുടെ പട്ടികയിലാക്കുന്ന നാലാംകിട രാഷ്ട്രീയ തൊഴിലാളിയുടെ വിടുവായത്തങ്ങളാണ് യാതാര്‍ഥ്യവുമായി അണുബന്ധംപോലുമില്ല. കാമ്പസുകളില്‍ കളഞ്ഞുപോയ സര്‍ഗാത്മകതയെ തപ്പിയെടുക്കുന്നപണി ഞങ്ങള്‍ മാത്രമാണ് നിര്‍വഹിക്കുന്നതെന്ന ധരണ മറ്റുള്ളവരെയൊന്നും അംഗീകരിക്കാന്‍ സന്നദ്ധമല്ലെന്ന ധാര്‍ഷ്ട്യമാണ്. സംവാദങ്ങള്‍ കൊട്ടിയടച്ച് കലാലയങ്ങളുടെ ഗെയ്റ്റടക്കുന്നവര്‍ പഴയകാലസ്മരണകളുടെ പേറ്റേന്റെടുക്കാന്‍ തുനിയുന്നത് മൌഢ്യമാണ്. മുഴുവന്‍ വിദ്യാര്‍ഥികളും ഓടിയടുക്കുന്നതും കെട്ടിപിടിക്കുന്നതും തങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അടയാളമല്ല. വിദ്യാര്‍ഥി സമൂഹത്തിന്റെ നെഞ്ചിടുപ്പുകളില്‍ നിന്ന് രക്ഷനേടാനാണ്. കൂടെ ചേരാത്തവരെ കായികമായി നേരിടുകയെന്ന ഫാഷിസ്റ് മനോഭാവമാണ് സ്റുഡന്റസ്് ഫെഡറേഷന്റെ സര്‍ഗ്ഗാത്മകത. എതിര്‍നോമിനേഷനുകളെ, സ്ഥാനാര്‍ഥികളെ നിറം മാറിയ, കൊടിക്കെട്ടുന്നവരെ, വ്യത്യസ്ത പോസ്ററൊട്ടിക്കുന്നവരെ ക്വട്ടേഷനടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നവരാണ് ആധുനിക ജനാധിപത്യ സോഷ്യലിസ്റ് വാദികള്‍. നാട്ടിലെത്തിയാല്‍ സജീവമായി എം.എസ്.എഫില്‍ പ്രര്‍ത്തിക്കുന്നവര്‍പോലും കാമ്പസുകളില്‍ എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഏതടിസ്ഥാനത്തിലാണ്. കേരളത്തിലെ പല കലാലയങ്ങളിലും എതിരാളികളെ നേരിടാന്‍ എസ്.എഫ്.ഐക്ക് ചില കോര്‍ണറുകളുണ്ട്. വിദ്യാര്‍ഥികള്‍ 'ഇടിമൂല' എന്നാണ് ഇതിനെ വിളിക്കുന്നത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജും മീഞ്ചന്ത ആട്സ്കോളേജും കേരള യൂനിവേഴ്സിറ്റി കാമ്പസും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജും എം.ജി യൂനിവേഴ്സിറ്റി കാമ്പസും എസ്.എഫ്.ഐയുടെ അബുഗുറൈബുകളാണ്. മിടുക്കരായ പത്രപ്രവര്‍ത്തകര്‍ക്ക് ധാരാളം ഫീച്ചര്‍ ലഭിക്കുന്ന നിരവധി ഇരകളാക്കപ്പെട്ട വിദ്യാര്‍ഥി സമൂഹം ഈ 'ജയിലറ'കളിലുണ്ട്. സി.പി.എമ്മിനുവേണ്ടി പത്ര ഓഫീസുകള്‍ കയ്യേറുന്നവര്‍, ജനാധിപത്യത്തിന്റെ ഒരു അടയാളത്തോടുപോലും മാന്യമായി പെരുമാറാന്‍ തങ്ങള്‍ക്കാവില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
ഞങ്ങളുടെ കൊടിയും പ്രകടനവും പോസ്ററുമുള്ളപ്പോള്‍ നിങ്ങള്‍ ആരാ എന്ന ആക്രോശമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ പൊതുപോളിസി. നിസ്സാരപ്രശ്നങ്ങള്‍ക്ക് ഹോസ്റല്‍ റൂമുകളില്‍വരെ വന്ന് വിദ്യാര്‍ഥികളെ നിഷ്ഠൂരമായി നേരിടുന്നു. വളഞ്ഞിട്ട് പൊതിരെതല്ലി സ്വാതന്ത്യ്രം സിന്ദാബാദ് എന്ന് വിളിക്കുന്നതിലെ വൈരുദ്ധ്യാത്മകത സാക്ഷാല്‍ കാറല്‍മാക്സിന് പോലും തിരിഞ്ഞിട്ടുണ്ടാവില്ല. കേരളത്തിലെ കാമ്പസിലെ ഫാഷിസത്തിന്റെ നിറം ചുവപ്പ് തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്നതാണ് ഈ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. സമരത്തിന്റെ ധാര്‍മ്മികത അധികാരമാണ് നിശ്ചയിക്കുന്നതെന്ന ഫ്യൂഡല്‍ പ്രവണതകള്‍ തന്നെയാണ് എസ്.എഫ്.ഐയുടെ പ്രത്യയശാസ്ത്രമായി വര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ ഫോര്‍മുല, വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ നയരൂപീകരണങ്ങള്‍ തുടങ്ങിയ ക്രിയാത്മക സമീപനങ്ങള്‍ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ മരീചികയാണ്. തീക്ഷ്ണമായ വിദ്യാര്‍ഥി സമരങ്ങളിലൂടെ നിരവധി രക്തസാക്ഷികളെ സംഭാവനചെയ്തവരെന്ന് മേനി നടിക്കുന്നതിന് മുമ്പ് തങ്ങള്‍ മറ്റുള്ള സംഘടനകള്‍ക്ക് നല്‍കിയ രക്തസാക്ഷികളുടെ പട്ടിക തുറന്ന് നോക്കിയാല്‍ ഇരട്ടിയിലധികം വരും. എസ്.എഫ്.ഐ ആക്രമണത്തില്‍ ഇരയായവരെ മാത്രം സംഘടിപ്പിച്ചാല്‍ മറ്റൊരു വിദ്യാര്‍ഥി സംഘടന കേരളത്തില്‍ രൂപികരിക്കാന്‍ സാധിക്കും. മതേതരത്വത്തന്റെ ഭൂമിയില്‍ ഗുണ്ടാപിരിവ് നടത്താന്‍ അണികള്‍ക്ക് അവസരം നല്‍കിയാല്‍ പല ചെങ്കോട്ടകളും അണപൊട്ടിയൊഴുകും. സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉയര്‍ന്ന ബൌദ്ധിക സംവാദങ്ങളെ ആദരിക്കാനും കഴിയാത്ത ഏത് സംഘടനയും അധികം ദൂരം സഞ്ചരിക്കാന്‍ കിതക്കേണ്ടി വരും. മെയിന്‍ കാംഫ് വായിച്ച് ഹിറ്റ്ലറെ സ്വപ്നം കണ്ട് മുസ്സോളിനിയെ ധ്യാനിച്ച് സ്റാലിന്റെ പടവും തൂക്കി മോഡിയുടെ കുറുവടിയും പിടിച്ച് സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം എന്ന് പറയുമ്പോള്‍ ചിരിക്കുകയല്ലാതെ നാമെന്ത് ചെയ്യും

Friday, January 15, 2010

സമര സാക്ഷ്യങ്ങളുടെ കൊടുങ്കാറ്റ് വീശിയപ്പോള്‍




തങ്ങളുടെ വിദ്യാഭ്യാസ ഭാവിക്ക് മീതെ ഇരുണ്ടുകൂടിയ കാര്‍മേഘങ്ങളെ തുടച്ചുനീക്കാന്‍ അവര്‍ കൊടുങ്കാറ്റായി ആഞ്ഞുവീശി. 'ഇടതുസര്‍ക്കാറിന്റെ വിദ്യാ'ഭാസ'ങ്ങള്‍ അവസാനിപ്പിക്കുക' എന്ന പ്രമേയവുമായി തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലേക്കും, സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും എസ്.ഐ.ഒ ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായിരുന്നു അവര്‍. അത് നിമിഷാര്‍ധങ്ങളില്‍ കത്തിജ്ജ്വലിച്ചതും നിമിഷാര്‍ധങ്ങള്‍ കൊണ്ട് കത്തിയമര്‍ന്നു പോയതുമായ ഒരു സമരജ്വലയായിരുന്നില്ല വര്‍ഷങ്ങളായി നീറിപുകഞ്ഞ് എരിഞ്ഞുയര്‍ന്ന തീജ്വാലയായി മാറുകയായിരുന്നു പ്രതിഷേധമാര്‍ച്ചുകള്‍. ചരിത്രം അടിച്ചേല്‍പ്പിച്ച പരിമിതികളോട് അടിയറവു പറയാന്‍ ഇനിയും തങ്ങള്‍ തയ്യാറല്ലാ എന്ന പ്രകമ്പനമായിരുന്നു അവരുടെ ചലനങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരുന്നത്. കൃത്യതയാര്‍ന്ന ചുവടുവെപ്പുകളല്ല ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നത് മറിച്ച് ഉറച്ചതും തെറിച്ചതുമായ കാല്‍വെപ്പുകളാണ് സമൂഹത്തിലെ അധികാരവര്‍ഗ്ഗങ്ങളില്‍ അലോസരവും അസ്വസ്ഥതയും സൃഷ്ടിക്കുന്നത്. ജനകീയ വിദ്യാര്‍ഥി സംഘടനകള്‍ വളര്‍ന്നതിന്റെ പിന്നിലെ ഒരു ഇന്ധനം സമൂഹത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നതായിരുന്നു. സമ്പന്നമായ ചരിത്രമുള്ള ഒരു സമൂഹം ദരിദ്രമായ വര്‍ത്തമാനങ്ങളെ മറികടക്കുന്നത് പുറംതിരിഞ്ഞ് നില്‍ക്കമ്പോഴല്ല ഇടപെടുമ്പോള്‍ മാത്രമാണ്. വിപ്ളവം പേറ്റന്റെടുത്തവര്‍ മാളത്തിലൊളിച്ചപ്പോള്‍ രക്തരൂക്ഷിതമായ കലാപങ്ങളിലൂടെ തെരുവില്‍ അഴിഞ്ഞാടിയവര്‍ എ.സി. റൂമുകളിലുന്ന് വെടിപറഞ്ഞ് അടിയറവ് പറഞ്ഞപ്പോള്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്ത പ്രക്ഷുബദ്ധതയുടെ പ്രവാഹമായിരുന്നു ജൂലൈ 7,8,9 തിയ്യതികളില്‍ എസ്.ഐ.ഒ സംസഥാന വ്യാപകമായി നടത്തിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. കലക്ട്രേറ്റുകളിലേക്കും ഡി.ഡി ഓഫീസുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കരുത്തരായ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയപ്പോള്‍ സര്‍വ്വസന്നാഹങ്ങളുള്ള പോലീസുപോലും വിഭ്രാന്തിയിലായി. പക്ഷേ ആ വിഭ്രാന്തിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ അവര്‍ ശ്രമിച്ചില്ല. പ്രക്ഷുബദ്ധമായ മനസ്സില്‍ അവര്‍ ജനാധിപത്യത്തിന്റെയും അച്ചടക്കത്തിന്റെയും സഹനത്തിന്റെയും ഉയര്‍ന്ന മൂല്യങ്ങള്‍ അടുക്കിവെച്ചിരുന്നു.
പ്രക്ഷുബദ്ധമായ സിരകള്‍ ശരീരത്തില്‍ മാത്രമല്ല സമൂഹത്തിലും ചൂടുണ്ടാക്കുന്നു. പ്രതിരോധശേഷിയുള്ള ശരീരത്തില്‍ മാത്രമല്ല സമൂഹത്തിലും ഊഷ്മാവിന്റെ അളവ് അല്‍പം കൂടുതലായിരിക്കും. ജനാധിപത്യത്തിന് അടിമപ്പണി ചെയ്യുന്നവരും സംരക്ഷിക്കുന്നവരുമായിരുന്നു മുഖാമുഖം സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സമരത്തിന്റെ ഫലം തോല്‍വിയോ ജയമോ എന്നല്ല സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ചാരിതാര്‍ത്ഥ്യമാണ് അവരെ മുന്നോട്ട് നയിച്ചത്. അറസ്റ് വരിക്കാനും റിമാന്റിലാവാനും, അവരെ പ്രേരിപ്പിച്ചത് ഈ കര്‍ത്തവ്യ ബോധമാണ്. സ്വാശ്രയമെന്ന പേരില്‍ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന അവഗണനകളുടെ ഒരു നീണ്ട ചരിത്രം പറയാനുള്ള കുബേരന്‍മാരുടെയും മാഫിയകളുടെയും തീവെട്ടികൊള്ളക്ക് കടലാസില്‍ ഒപ്പുവെക്കുന്ന , ഉന്നതപഠന ഗവേഷണങ്ങള്‍ പൂത്തുലഞ്ഞ് സര്‍ഗാത്മകതയുടെ വിളനിലമാവേണ്ട സര്‍വ്വകലാശാലകളെ എ.കെ.ജി സെന്ററുകളാക്കി മാറ്റുന്ന, സര്‍ക്കാര്‍ പണം ചെലവഴിച്ച് നിരവധി കമ്മറ്റികളെ ഏര്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഫയലില്‍ കിടന്ന് ചിതലരിക്കുമ്പോള്‍ തിരിഞ്ഞ് നോക്കാത്ത, ഉച്ചക്കഞ്ഞി വിതരണത്തില്‍ ക്രമക്കേടു നടത്തിയ, അലീഗഢ് സര്‍വ്വകലാശാലയുടെ വിഷയത്തില്‍ ഇഴഞ്ഞുനീങ്ങുന്ന തുടങ്ങിയ നിരവധി കെടുകാര്യസ്ഥതയുടെ സംങ്കേതമായ 'ഇടതുസര്‍ക്കാറിന്റെ വിദ്യാ'ഭാസ'ങ്ങള്‍' ഇനിയും പൊറുപ്പിക്കാനാവില്ല എന്ന നിശ്ചയ ദാര്‍ഢ്യമാണ് അവരെ തെരുവിലെത്തിച്ചത്. ആളും അര്‍ത്ഥവുമെല്ല ആദര്‍ശവും ലക്ഷ്യവുമാണ് ഒരു സമരത്തിന്റെ മാറ്റ് കൂട്ടുന്നതെന്ന് അവര്‍ തെളിയിച്ചു. തങ്ങളുടെ പതാകയില്‍ സാര്‍വ്വലൌകികതയുടെ നീലയും ശാന്തിയുടെ വെള്ളയും മാത്രമല്ല വിപ്ളവത്തിന്റെ കടുംചുവപ്പുമുണ്ടെന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അവരുടെ മുഖത്തിന് തിളക്കം കൂട്ടിയത് ക്രീമുകളായിരുന്നില്ല തികഞ്ഞ രോഷമായിരുന്നു. അനീതിക്കെതിരെ അധികാരികള്‍ക്കുമുന്നില്‍ രോഷം പ്രകടിപ്പിക്കലാണ് എറ്റവും വലിയ ധര്‍മ്മസമരമെന്ന പ്രവാചക അധ്യാപനത്തിന്റെ ഫോട്ടോസ്റാറ്റ് കോപ്പികള്‍.! അവരുടെ മുഖത്ത് മിന്നിത്തിളങ്ങിയത് ചരിത്രസമ്പന്നമായ ഒരു വിദ്യാര്‍ഥി പോരാട്ടങ്ങളുടെ കാലഘട്ടങ്ങളായിരുന്നു. സ്വാതന്ത്യ്രസമരങ്ങളും എകാധിപത്യഭരണ സമ്പ്രദായത്തിനെതിരെയുള്ള തീക്ഷണമായ ചെറുത്തു നില്‍പ്പുകളും സര്‍ഗാത്മകതയുടെ എഴുന്നള്ളത്ത നടത്തിയിരുന്ന ചരിത്രസന്ദര്‍ഭങ്ങളും അവരുടെ മനസ്സില്‍ മാത്രമല്ല മുഖ ഭാവങ്ങളിലും പ്രകടമായിരുന്നു. പ്രബോധനവും സംസ്ക്കരണവും എന്നാണെന്ന് സയ്യിദ് മൌദൂദി നിരീക്ഷിച്ചതുപോലെ സമരം സമൂഹത്തിലെ മാലിന്യങ്ങളെ മാത്രമല്ല ആന്തരികമായ മാലിന്യങ്ങളെയും കരിച്ചുകളയാന്‍ അവര്‍ പര്യാപ്തമാണെന്ന് അവരുടെ ആവേശങ്ങള്‍ തെളിയിച്ചുക്കൊണ്ടിരുന്നു. ഉള്‍വിശുദ്ധിയുടെ കരുത്ത് തെളിമയാര്‍ന്ന പ്രക്ഷോഭ സമരങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവര്‍ പകര്‍ന്നു നല്‍കിയത് സമരവിജ്ഞാനത്തിന്റെ ശോഭനീയമായ ഏടുകളായിരുന്നു. ബന്നയും, ഖുതുബും, മൌദൂദിയും, സൈനബുല്‍ ഗസ്സാലിയും വായിച്ചറിഞ്ഞ് നെടുവീര്‍പ്പിടുന്നവരായിരുന്നില്ല അവര്‍. സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയുകയായിരുന്നു അവര്‍. പ്രക്ഷോഭ സമരങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ (വയനാടിലും, തിരുവനന്തപുരത്തും) ജയിലുകളും നിരവധി പ്രവര്‍ത്തകര്‍ (മലപ്പുറം, കോട്ടയം) ലോക്കപ്പുകളും സന്തോഷത്തോടെ ഏറ്റുവാങ്ങിയ. അവരുടെ മുന്നില്‍ വെടിയേറ്റ ഹസനുബന്നയുടെ തക്ബീറും കഴുമരത്തില്‍ പുഞ്ചിരിയോടെ തൂങ്ങിയാടുന്ന സയ്യിദ് ഖുതുബിന്റെ വിശ്വാസവും വധശിക്ഷക്ക് കാത്തിരിക്കുന്ന മൌദൂദിയുടെ നിശ്ചയദാര്‍ഢ്യവും ജയിലുകളില്‍ തലകീഴായി തൂക്കിയിട്ട സൈനബുല്‍ ഗസ്സാലിയുടെ സഹനവും അഹമദ് യാസീന്റെ ആത്മവിശ്വാസവും കോര്‍ത്തിണക്കിയ അപൂര്‍വ്വ സന്ദര്‍ഭ നിമിഷങ്ങളാണ് അവര്‍ക്ക് സമ്മാനിച്ചത്. ചാരുകസേരയിലുരുന്ന് വിപ്ളവം സ്വപ്നം കാണുന്നവരോ അല്ല വെണ്‍കിളിയിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി ആത്മഗതം കൊള്ളുവാരോ ആവാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്‍മടക്കമില്ലാത്ത ഉറച്ചവിശ്വാസം!.
ഏതൊരു വിദ്യാര്‍ഥി സംഘടനയും അവരെ തിളം വര്‍ദ്ധിപ്പിക്കുന്നത് ആത്മാര്‍ത്ഥമായ സമരങ്ങളിലൂടെയാണ്. ജനമനസ്സുകളില്‍ അത് സ്ഥാനം പിടിക്കുന്നത് നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെയുമാണ്. സ്വയം നിലനില്‍പ്പൊരുക്കുന്നത് പഠനഗവേഷണങ്ങളിലൂടെയുമാണ്. അത്ഭുതകരമെന്ന് പറയട്ടെ ഈ സംഘടനയുടെ മുദ്രാവാക്യവും അതുതന്നെയാണ്. പഠനം, സമരം, സേവനം.!

ചരിത്രമെഴുത്തിന്റെ കലഹ രീതികള്‍





'മലബാര്‍' രാഷ്ട്രീയ, സാമുദായിക, വിദ്യാഭ്യാസ ഭൂപടത്തില്‍ ശോഷിച്ച് പോവുകയും കേരളത്തിലെ പലപ്രദേശങ്ങളും അസാമാന്യമാകുംവിധം തടിച്ച് കൊഴുക്കുകയും ചെയ്തതിന്റെ ചരിത്രപരമായ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ് 'മലബാര്‍-ദേശീയതയുടെ ഇടപാടുകള്‍' എന്ന എം.ടി അന്‍സാരിയുടെ കൃതി. വൈദേശിക, ആഭ്യന്തര (സവര്‍ണ) കൊളോണിയലിസങ്ങള്‍ക്കെതിരെയുള്ള കലഹമാണ് ഈ പുസ്തകം. കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു സമുദായത്തെ അധിനിവേശാനന്തര ചരിത്രം വിലയിരുത്തിയത് എങ്ങനെയാണെന്ന അന്വേഷണമാണ് ഇത് നിര്‍വ്വഹിക്കുന്നത്. കൊളോണിയല്‍ ചരിത്രമെഴുത്തും ഫ്യൂഡല്‍ ഗൃഹാതുരത്വവും ഞെട്ടിപ്പിക്കും വിധമുള്ള ചേര്‍ച്ചകളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ ബ്രാഹ്മണിസം എല്ലായിപ്പോഴും കോളോണിയലിസവുമായി ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മുതലാളിത്തവും ഫ്യൂഡലിസവും ബ്രാഹ്മണിസത്തിന്റെ ജാതി-വര്‍ഗ്ഗ ഘടനയുമായി സംയോജിക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ദലിത്/മുസ്ലിം വിഭാഗങ്ങള്‍ക്ക് കിട്ടിയിരുന്ന വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ക്കൂടി ബ്രാഹ്മണിസത്തിന് ആധിപത്യമുള്ള ഇന്ത്യന്‍ ഭരണകൂടം കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. റാം മോഹന്‍ റോയ്, ബാലഗംഗാധര തിലക്, ഗോള്‍വാര്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവര്‍ ഹൈന്ദവ ബ്രാഹ്മണ ചിന്താധാരയെ വിവിധ ഘട്ടങ്ങളിലായി പ്രതിനിധീകരിച്ചിട്ടുണ്ട്. അവരുടെ മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും അടിസ്ഥാനപരമായി അവയൊന്നു തന്നെയായിരുന്നു. ആധുനിക ഇന്ത്യയില്‍ ബ്രാഹ്മാണാധീശത്വം ഉറപ്പിക്കുന്നതില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
'മലബാര്‍' പോരാട്ടത്തിന്റെ ചരിത്രമെഴുത്തില്‍ കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ (മാപ്പിളമാരെ അടയാളപ്പെടുത്തുന്നതിന്) പാടുകള്‍ 'മതഭ്രാന്ത്', 'ലഹള', 'പൊട്ടിത്തെറി', 'അതിക്രമം' എന്നിവ മേനോന്‍, നായര്‍, നമ്പൂതിരി, പണിക്കര്‍ ചരിത്രമെഴുത്തിലും കാണാവുന്നതാണ്. സാഹിത്യം, ചരിത്രം, സിനിമ തുടങ്ങിയവയില്‍ ഇടപെടാനും പറയാനുമുള്ള അവകാശം ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു. എഴുപതുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന മഹത്തായ കര്‍മ്മം നിര്‍വഹിച്ച ബ്രാഹ്മണിക്കല്‍ ലോജിക്കിനെ നാം സെക്യൂലര്‍ (മതനിരപേക്ഷത) സമരങ്ങളുടെ ആളിക്കത്തലുകളായി വിശേഷിപ്പിച്ചു. നിങ്ങളുടെ പ്രശ്നങ്ങള്‍ 'ഞങ്ങള്‍ പറയും' എന്ന ഫ്യൂഡല്‍ ആധിപത്യത്തെയാണ് മതേത്വരത്വ വ്യവഹാരങ്ങളുടെ സുവര്‍ണ്ണ കാലമായി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്നത്. സ്വത്വരാഷ്ട്രീയ വീക്ഷണത്തിലൂടെ ചരിത്രം, സാഹിത്യം, സിനിമ എന്നിവയെ സമീപിക്കാന്‍ തുനിഞ്ഞപ്പോള്‍ അതിനെ മതേതര വ്യവഹാരങ്ങളുടെ പുറത്തുള്ള പ്രക്രിയയാക്കി ചിത്രീകരിക്കാനും 'മതഭ്രാന്തായി' അടയാളപ്പെടുത്താനും ശ്രമിച്ചു. മതേതരമെന്ന സംജ്ഞയില്‍ കയറിക്കിടക്കാന്‍ അവകാശമുള്ളുവര്‍ ബ്രാഹ്മണിസ്റുകളായിരുന്നു. നമ്മള്‍ എത്രയൊക്കെ ചേര്‍ത്തുനിര്‍ത്തിയാലും 'മതേതരം' മുഴച്ചു നില്‍ക്കും. അവനവന്റെ പ്രശ്നങ്ങള്‍ വിളിച്ചുപറയാനുള്ള അവകാശം നേടിയെടുത്ത കാലഘട്ടത്തിലും സമാന്തരം, പാര്‍ശ്വവല്‍കൃതം എന്ന പദാവലികള്‍ കൊണ്ട് മുഖ്യധാര വ്യവഹാരങ്ങളില്‍ നിന്നും കീഴാള രാഷട്രീയ പ്രവര്‍ത്തനത്തെ അകറ്റി നിര്‍ത്തി.
ചരിത്രമെന്നാല്‍ പൂണൂല്‍ക്കെട്ടി ചമ്രം പടിഞ്ഞിരുന്ന് വിസ്തരിച്ച് എഴുതുന്നത് മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ തെരുവില്‍ വിളിച്ചു പറയുന്നതുമാണ് എന്നാണീകൃതി സ്ഥാപിക്കുന്നത്. സ്വത്വരാഷ്ട്രീയ കാലഘട്ടത്തിലെ ചരിത്ര വായനയുടെ മാനിഫെസ്റോ ആയി ഇതിനെ വിശേഷിപ്പിക്കാം. പാരമ്പര്യവാദത്തെ തലോടല്‍ മാത്രമല്ല, മുറിവേല്‍പ്പിക്കലും ചോദ്യംചെയ്യലും ചരിത്രമെഴുത്തിന്റെ ഏറ്റവും വലിയ രാഷട്രീയമാണ്. സാഹിത്യ ചരിത്ര ഇടപാടുകളില്‍ മതേതര പ്രതിനിധാനം ഫ്യൂഡല്‍ യുക്തികളുടെ സാധൂകരണമാണ്. മാറുമറക്കരുത് എന്ന വിജ്ഞാപനത്തെ ശരീരം മറക്കണമെന്ന പ്രതിരോധ യുക്തികൊണ്ടാണ് സമൂഹം നേരിട്ടത്. ശരീരം മറക്കുക എന്ന സമര രീതിയെ യാഥാസ്തികം, മൌലികവാദം എന്നീ വാര്‍പ്പുമാതൃകകളിലൂടെ ആക്ഷേപിക്കുന്ന പുരോഗമന മതേതര പുറംചട്ടയണിഞ്ഞവര്‍ സവര്‍ണ യുക്തികളെ തന്നെയാണ് സാധൂകരിക്കുന്നത്.
ചരിത്രം എഴുത്തില്‍ മാത്രമല്ല, പഴഞ്ചൊല്ലുകളില്‍ വരെ അധീശപ്രതിനിധാനങ്ങള്‍ വിശ്രമിക്കുന്നതായി കാണാം. 'മാപ്പിളയുടെ വാക്കും കീറിയ ചാക്കും' 'തോറ്റു തൊപ്പിയിട്ടു' തുടങ്ങിയ പ്രയോഗങ്ങളില്‍ തോറ്റാല്‍ ധരിക്കേണ്ടതാണ് തൊപ്പിയെന്നും കീറിയ ചാക്കിന് സമാനമാണ് മാപ്പിളമാര്‍ എന്ന വിലയിരുത്തലും മതഭ്രാന്ത് എന്ന ചരിത്രപരമായ നിര്‍മ്മിതിയുടെ തുടര്‍ച്ചയായി തന്നെയാണ് ഇവിടത്തെ പൊതുബോധം വിലയിരുത്തുന്നത്. 'ബോംബാണെങ്കില്‍ മലപ്പുറത്ത് കിട്ടും' എന്ന സിനിമയിലെ ഡയലോഗ് ലഹള, പൊട്ടിത്തെറി തുടങ്ങിയ ചരിത്രമെഴുത്തിന്റെ കൊളോണിയല്‍/കൊളോണിയലാനന്തര യുക്തികളുടെ അതിജീവന പ്രയോഗങ്ങളാണ്. സവര്‍ണ പൈതൃകങ്ങള്‍ അതിജീവിക്കുന്നത് മുഖ്യധാര ചിഹ്നങ്ങളിലൂടെ തന്നെയാണ്. മതത്തിന്റെ പിന്‍ബലത്തില്‍ ദേശസമരത്തിലേര്‍പ്പെടുമ്പോള്‍ ദേശീയ ചരിത്രത്തില്‍ അധിനിവേശ യുക്തികളുടെ ഇടപെടലുകള്‍ അതിനെ മതഭ്രാന്തായി ചിത്രീകരിക്കുന്നു. ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര ഉള്‍ക്കരുത്തായിരുന്നു അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിംകളെ മുന്‍പന്തിയിലാക്കിയത്. എന്നാല്‍ കേരളത്തിലെ പിന്നാക്ക ജനസംഖ്യയിലധികവും താമസിക്കുന്ന മലബാര്‍ പ്രദേശത്തെ രണ്ട് തരം അധിനിവേശ യുക്തികളും വിലയിരുത്തിയത് യജമാനഭാവത്തോടെയാണ്. മണ്ണും ചേറും കറുപ്പും ഈ ദേശത്തിന്റെ പൈതൃകങ്ങളെല്ലെന്ന പ്രസ്താവന സംഘര്‍ഷങ്ങളില്‍ ഏകാധിപത്യം നേടിയവരുടെതായിരുന്നു. നൂറ്റാണ്ടുകളായി നാവ് നഷ്ട്ടപ്പെട്ട ദലിത്-ആദിവാസി-മുസ്ലിംകള്‍ രാഷ്ട്രീയമായ പ്രതിരോധങ്ങളിലേക്കും സ്വത്വ നിര്‍ണ്ണയത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ്. കീഴാള ജനതയുടെ രാഷ്ട്രീയാവബോധം രൂപപ്പെടുന്നത് അടിമാനുഭവത്തിന്റെ ഓര്‍മകളെ ചരിത്രവല്‍ക്കരിക്കുമ്പോഴാണ്. അവനവന്റെ ചരിത്രം ഓരോരുത്തും വിളിച്ചു പറയുന്നത് രാഷ്ട്രീയ പ്രതിരോധമാണ്. മാപ്പിള ചരിത്രം മാപ്പിളമാരുടെ എഴുത്തുകളില്‍ നിന്ന് വായിച്ചെടുക്കുകയെന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവുകള്‍ക്ക് കരുത്ത് നല്‍കുക എന്ന ചരിത്ര ദൌത്യം കൂടി ഈ കൃതി മനോഹരമായി നിര്‍വഹിക്കുന്നുണ്ട്.
മാര്‍ക്സിസ്റ് ചരിത്രമെഴുത്ത് മതബോധമുള്ള സമരപോരാട്ടങ്ങളെ വര്‍ഗ്ഗാടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെ ഹിന്ദുത്വ താല്‍പര്യങ്ങളോടും കൊളോണിയല്‍ വിധേയത്വത്തോടും പോരാടിയ മലബാര്‍ കലാപത്തിന് മുതലാളിത്താനന്തര സമുദായത്തില്‍ ഒരു വര്‍ഗ്ഗ നേതൃത്വം സൃഷ്ടിക്കുക അസാധ്യമായിരിന്നു. രാഷ്ട്രീയവും മതവും കൃത്യമായ വേര്‍തിരിവില്ലാത്ത വിധം കെട്ടുപിണഞ്ഞാണ് മലബാര്‍ കലാപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പോര്‍ച്ചുഗീസുകാരോടുള്ള ഏറ്റുമുട്ടല്‍ മുതല്‍ ബ്രിട്ടീഷ് വിരുദ്ധസമരം വരെ കൃത്യമായ മതവേദ ഗ്രന്ഥങ്ങളുടെ പിന്‍ബലങ്ങളില്‍ തന്നെയായിരുന്നു. അധിനിവേശ വിരുദ്ധ പോരാട്ടം മതപരമായ ബാധ്യതയായിരുന്നു എന്നതിന്റെ തെളിവാണ് കൊളോണിയല്‍ രാഷട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സെക്യുലര്‍ വര്‍ഗാടിസ്ഥാനങ്ങില്‍ നിന്നല്ല മതാടിസ്ഥാനങ്ങളില്‍ ഊന്നി നിന്നു കൊണ്ടായിരുന്നു. അക്കാലത്തെ മതവിധികള്‍ (ഫത്വ) പരിശോധിച്ചാല്‍ അധിനിവേശ വിരുദ്ധ ന്യായങ്ങളില്‍ നിന്നാണ് അവ നിര്‍മ്മിച്ചെടുത്തതെന്ന് കാണാം. മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദറലിയുടെയും ടിപ്പുവിന്റെയും ഹ്രസ്വ ഭരണത്തിന് ശേഷം ബ്രിട്ടീഷ് കൊളോണിയലിസവും അവര്‍ താങ്ങി നിര്‍ത്തിയ സവര്‍ണ ജന്മിത്തവും മലബാറിലെ ജനങ്ങളുടെ ജീവിതത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പിടിമുറുക്കിയ ചരിത്ര ഘട്ടത്തില്‍ അതിനെതിരായ രാഷ്ട്രീയ ചെറുത്തു നില്‍പ്പുകളുടെയും സമുദായപരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും കേരള മുസ്ലിം സ്വത്വത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്ത വിപ്ളവകാരികളായിരുന്നു മുസ്ലിം മതപണ്ഡിതന്‍മാര്‍. മമ്പുറം തങ്ങന്‍മാര്‍, സൈനുദ്ധീന്‍ മഖ്ദൂം, ഉമര്‍ഖാദി, ആലി മുസ്ലിയാര്‍ തുടങ്ങിയവര്‍ അതിന് ഉദാഹരണമാണ്. വര്‍ഗ വിശകലന രീതികളിലൂടെ ഫ്യൂഡല്‍ ബന്ധങ്ങളുടെ കെട്ടുകളറുക്കുകയും ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് മാപ്പിളമാര്‍ പ്രവേശിക്കുകയും ചെയ്യുന്നുവെന്ന മാര്‍ക്സിസ്റ് നിരീക്ഷണം മലബാര്‍ സമരങ്ങളെ കുറിച്ച് പൊതുവില്‍ തന്നെ പരാജിതമായിരുന്നു. അന്‍സാരിയുടെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. "ഫ്യൂഡല്‍, ബൂര്‍ഷ്വാ അവബോധങ്ങളുടെ രംഗപ്രവേശത്തോടെ സാമൂദായികമായത് അനിവാര്യമായും അപ്രത്യക്ഷമാവും എന്നതാണ്. ഇവിടെ ഞാന്‍ വാദിച്ചിട്ടുള്ളത് പോലെ ഇസ്ലാം ഒരു വ്യത്യസ്ത ചിത്രമാണ് നല്‍കുന്നത്. ഇസ്ലാമിന്റെ നിലപാടില്‍ നിന്നുകൊണ്ട് തന്നെ ഒരാള്‍ക്ക് അധിനിവേശാനന്തര (ജീ ഇീഹീിശമഹ) ലോകത്തും ഒരു ബൂര്‍ഷ്വാധികാര സമ്പ്രദായത്തിനൊപ്പവും സാമുദായിക അവബോധത്തോടെ നിലനില്‍ക്കാന്‍ കഴിയും എന്ന് വാദിക്കാം. ബൂര്‍ഷ്വാ മതേതര ആധുനികതയുടെ സ്വകര്യ/പൊതു വിഭജനത്തെ അംഗീകരിക്കാത്ത ഒരു വിമര്‍ശനമാണ് സാമുദായിക രീതിയുടേത്. വിശേഷിച്ചും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എന്ന് വാദിക്കാവുന്നതാണ്. സമുദായത്തെക്കുറിച്ചുള്ള ഈ ബോധമാവണം ഒരു പക്ഷേ തങ്ങളുടെ പ്രദേശിക സാഹചര്യത്തെ ദേശീയവും ആഗോളവുമായ പശ്ചാതലവുമായി ബന്ധപ്പെടുത്തി കാണാന്‍ മാപ്പിള കലാപകാരികളെ പ്രാപ്തരാക്കിയത്''.
മാര്‍ക്സിസ്റ് ചരിത്ര രചനകളുടെ ബര്‍ലിന്‍ മതിലായിരുന്നു മലബാര്‍ സ്വാതന്ത്യ്ര പോരാട്ടങ്ങള്‍. പില്‍ക്കാല മലബാറിലെ സമൂഹരൂപീകരണം തങ്ങളുടെ വര്‍ഗ യുക്തികളിലൂടെയല്ല മതയുക്തികളിലൂടെ തന്നെയായിരുന്നുവെന്ന് മലബാര്‍ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മലബാര്‍ കലാപത്തില്‍ നേരിട്ട് പങ്കെടുത്ത പ്രദേശങ്ങളില്‍ സാമുദായിക ഘടന ശക്തിപ്പെടുകയും സവര്‍ണ യുക്തികളുടെ സെക്യുലര്‍ ബോധങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഈ പൊതുബോധത്തിന്റെ അപരവല്‍ക്കരണ പ്രക്രിയയില്‍ ദേശീയതയൊടൊപ്പം മാര്‍ക്സിസവും പങ്കു ചേരുകയാണ് ചെയ്തത്. അത് കൊണ്ടാണ് ചരിത്രമെഴുത്തില്‍ സമാനമായ പദപ്രയോഗങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതും.
സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനങ്ങള്‍
ഞാന്‍ വായിച്ച സമുദായവും, കണ്ട സമുദായവും തമ്മിലുള്ള വലിയ അന്തരമാണ് വൈക്കം മുഹമ്മദ് ബഷീറിനെ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സാഹിത്യങ്ങളില്‍ കണ്ട ദ്രംഷ്ടകളും നഖങ്ങളും ക്രൂരതയും താന്‍ ഇടപഴകിയ മാപ്പിളമാര്‍ക്കില്ല എന്ന പ്രഖ്യാപനമായിരുന്നു ബഷീര്‍ കൃതികള്‍. ആധുനികതയുമായി ബഷീര്‍ സമുദായത്തെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മാപ്പിളമാരുടെ സ്വത്വ നിര്‍ണ്ണയത്തിന് വലിയ ഇടം നല്‍കാന്‍ ബഷീര്‍ സൂക്ഷമമായി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ആധുനികതയുടെ വിഘടനം ചൂണ്ടികാട്ടുന്നത് മുസ്ലിംകളെ മനുഷ്യരായി കണ്ടെത്താന്‍ നമ്മുടെ സാഹിത്യത്തിന് കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ്. പോകനിടമില്ലാത്ത മേത്തനായ അപരാധം ചെയ്യുന്ന 'നികൃഷ്ടനായ ഒരു പുഴുവായ' ചെമ്മീനിലെ പരീകുട്ടിയും കൊമ്പുകളുള്ള ക്രൂരരായ/സ്ത്രീകളോട് നിര്‍ദ്ദയമായി പെരുമാറുന്ന/ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ സംസാരിക്കുന്ന/മദംപൊട്ടിയ/കലിയാര്‍ന്ന 'ദുരവസ്ഥയിലെ' മുഹമ്മദീയരുമാണ് മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനങ്ങള്‍. 'ഹിന്ദി സിനിമയിലെ വില്ലനെപ്പോലെ' ക്രൂരനായ 'ഹിഗ്വിറ്റ'യിലെ ജബ്ബാറും, തിരുത്താനും കല്‍പ്പിക്കാനും അധികാരമുള്ള 'മുംബൈ'യിലെ ചിത്പവന്‍ ബ്രാഹ്മണയായ പ്രമീള ദേവിയും/നുഴഞ്ഞു കയറ്റക്കാരനായ അസീസും മലയാള സാഹിത്യത്തിന്റെ ദ്വന്ദ്വ വ്യവഹാരങ്ങളാകുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ ഏകകങ്ങള്‍ തന്നെയായിരുന്നു ഓരോ വ്യക്തിയിലും മാപ്പിളമാരെക്കുറിച്ചെഴുതിയപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ആധുനിക ജനാധിപത്യ പൌരനായി ഇന്ന് ഇന്ത്യയില്‍ വിശേഷിപ്പിക്കപ്പെടുന്നത് സവര്‍ണ-മധ്യവര്‍ഗ-ഹിന്ദു പുരുഷനാണ്. ലിംഗ, വംശ, മതപരവുമായ കീഴാളത്തത്തെ (ടൌയമഹലൃിേശ്യ) അനുഭാവപൂര്‍വ്വം എഴുതുന്നതില്‍/ആവിഷ്ക്കരിക്കുന്നതില്‍ കര്‍തൃ സ്ഥാനങ്ങളുടെ വൈവിധ്യ വിന്യാസം ദൃശ്യവല്‍ക്കരിക്കുന്നതില്‍ സാഹിത്യ കലാരൂപങ്ങള്‍ ഏകപക്ഷീയമായ നിലപാടുകളാണ് ഏറെയും സ്വീകരിച്ചിട്ടുള്ളത്. മുസ്ലിമിനെ/ദലിതനെ മെരുക്കിയെടുക്കുന്ന സവര്‍ണ പ്രത്യയ ശാസ്ത്ര പിന്‍ബലമുള്ള മുഖ്യധാര കലാരൂപങ്ങള്‍ അപവാദങ്ങളല്ലാതായി മാറിയിരിക്കുന്നു. ഭീകരവാദ പ്രവണതകളോട് അനിവാര്യമായും വികസിച്ചുവരേണ്ട വിമര്‍ശനം മുസ്ലിം വിദ്വേഷമായി മാറുന്നു. ദേശസ്നേഹം എഴുന്നള്ളിക്കുന്ന നിരവധി അപരവല്‍ക്കരണങ്ങളുടെ സങ്കേതമായ ഉന്മാദദേശീയത (ഇവമ്ൌമിശാ) കലാരൂപങ്ങളുടെ മുഖ്യ പ്രമേയമായി തീര്‍ന്നിരിക്കുന്നു. മതേതരത്വമെന്ന വ്യവഹാരം പ്രിതിനിധാനങ്ങളില്‍ പ്രബല സമൂഹത്തിന്റെ സാംസ്കാരിക വിനിമയങ്ങളോട് കൂട്ടുകൂടുന്നു. അതിനായി കീഴാള ചരിത്രമെഴുത്തിനെയും അവരുടെ വംശ മുദ്രകളെയും അനുഷ്ഠാനങ്ങളെയും ഇകഴ്ത്തി കാണിക്കുന്ന ദൃശ്യപ്രചരണ രീതി ഇന്ത്യന്‍/മലയാള സിനിമ സാഹിത്യങ്ങളില്‍ സമര്‍ഥമായി ആസൂത്രണം ചെയ്തിട്ടുണ്ട്. സവര്‍ണ ഘടനകളുടെ സങ്കീര്‍ണ്ണമായ ഏകാത്മകതക്കെതിരെയുള്ള ഒരു കടന്നാക്രമണമാണ് 'മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍- ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന എം.ടി അന്‍സാരിയുടെ ഈ കൃതി.
ശിഹാബ് പൂക്കോട്ടൂര്‍
വിദ്യാര്‍ഥി ഭവനം
കോഴിക്കോട്-1
9946816996

ഡോ. ബിനായക് സെന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇര




ജനകീയ സമരങ്ങള്‍ക്കെതിരെയുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇരയാണ് ഡോ. ബിനായക് സെന്‍. ഇന്ത്യയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും ആരോഗ്യപ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമാണ് ബിനായക് സെന്‍. 2007 മെയ് 14നാണ് അറസ്റ് അദ്ദേഹത്തെ ചെയ്യുന്നത്. അവകാശ നിഷേധത്തിന്റെ രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പീപ്പ്ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ജഡഇഘ)ന്റെ ദേശീയ ഉപാദ്ധ്യക്ഷനും ചത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. ലോകാരോഗ്യ സംഘടനയുടെ പത്താമത് ജോനാഥന്‍മന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ബിനായക് സെന്‍. സൌത്ത് ഏഷ്യയില്‍ ആദ്യമായി ആരോഗ്യപ്രവര്‍ത്തനത്തിന് ജോനാഥന്‍ അവാര്‍ഡ് നേടിയതും ഇദ്ദേഹമാണ്. ചത്തീസ്ഗഢ് സ്പെഷല്‍ സെക്യൂരിറ്റി ആക്റ്റ് (ഇടടഅ) പ്രകാരമാണ് സെന്നിനെ ഭരണകൂടം അറസ്റ് ചെയ്തത്. ആദിവാസി ഗോത്ര വിഭാഗങ്ങല്‍ക്കിടയില്‍ സെന്നും ഭാര്യയും കൂടെച്ചേര്‍ന്ന് മുക്തി ശഹീദ് ഹോസ്പിറ്റല്‍ നടത്തി വരികയായിരുന്നു. ശിശു രോഗവിദഗ്ദ്ധനായ ഡോ. സെന്‍ മനുഷ്യവകാശ പ്രവര്‍ത്തകനാണ്. ധര്‍മ്മാശുപത്രി കെട്ടിപടുത്തതും സൌജന്യ ക്ളിനിക് നടത്തിയും ജൈവകൃഷി സംഘടിപ്പിച്ചും സേവനം നടത്തിപ്പോന്ന അദ്ദേഹം നക്സല്‍ വേട്ടയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ പുറത്തറിയിച്ചതോടെയാണ് അധികൃതരുടെ കണ്ണിലെ കരടായി മനുഷ്യ വേട്ടക്കായി ഉണ്ടാക്കിയ 'സല്‍വാജൂദൂം' എന്ന സംഘടനയെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരാനും അദ്ദേഹം മുന്‍കയ്യെടുത്തു. ഈ കുറ്റത്തിനാണ് അദ്ദേഹത്തെ നക്സലാക്കി അറസ്റ് ചെയ്തത്.
ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് (കടടഅ)യുടെ അവാര്‍ഡ് നല്‍കിക്കൊണ്ട് ചത്തീസ്ഗഢ് മുഖ്യമന്ത്രി 'ഇന്ത്യയുടെയും ചത്തീസ്ഗഢിന്റെയും അഭിമാനം' എന്ന് അഭിനന്ദിച്ച അതേ ഭരണാധികാരി ബിനായക് സെന്നിനെ രാജ്യത്തിന്റെ അപമാനവും ദേശദ്രോഹിയും ഭീകരവാദിയുമാക്കി മുദ്രയടിച്ചു. ലോകം മുഴുക്കെയുള്ള പ്രതിഷേധം വകവെക്കാതെ ക്രൂരമായ നീതിനിഷേധം തുടര്‍ന്നുകൊണ്ടിരുന്നു.
2007 മെയ് 14ന് അറസ്റ് ചെയ്തയുടനെ ആനംസ്റി ഇന്റര്‍ നാഷ്ണല്‍ സെന്നിനെ മോചിപ്പിക്കാന്‍ ചത്തീസ്ഗഢ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. മെയ് 19ന് സെന്നിന്റെ വീട് സെര്‍ച്ച് ചെയ്തപ്പോള്‍ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് പോലീസ് ഉദ്യേഗസ്ഥര്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയിം നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ മെയ് 22ന് റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുപ്രിംകോടതി അപ്പീല്‍ തള്ളുകയും ചെയ്തതോടെ അദ്ദേഹം ജയില്‍വാസിയാവുകയും ചെയ്തു. നോംചോംസ്കി, അരുന്ധതിറോയ് തുടങ്ങിയ പ്രമുഖരായ മനുഷ്യവകാശ പ്രവര്‍ത്തകരുടെ രൂക്ഷമായ എതിര്‍പ്പുകള്‍ പോലും വകവെക്കാതെ സെന്നിനെ ജയിലിലടക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ വന്‍ സമ്മര്‍ദ്ദങ്ങളായിരുന്നു. ആദിവാസികളെ ഉപയോഗിച്ച് നക്സലുകള്‍ക്കെതിരെ സേനയുണ്ടാക്കി ഇരകള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന അധികാര വ്യവസ്ഥയുടെ സ്ഥിരം കലോല്‍സവത്തിനെതിരെ ശക്തമായി സെന്‍ ശബ്ദിച്ചതോടു കൂടിയാണ് അദ്ദേഹത്തെ കൂട്ടിലടക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. മാവോയിസ്റുകളോട് ബന്ധമുണ്ടെന്നും. ആദിവാസികളെ മാവോയിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്റാണെന്നും പ്രചരിപ്പിച്ച് കൊണ്ടായിരുന്നു ഈ കിരാതമായ നടപടി. പ്രശസ്തനായ പ്രത്രപ്രവര്‍ത്തകന്‍ പി.സായ്നാഥ് ലീഡിംഗ് എന്‍കൌണ്ടര്‍ എന്നാണ് സെന്നിന്റെ അറസ്റിനെ വിശേഷിപ്പിച്ചത്. ഭരണക്കൂടത്തിന്റെ നിശബ്ദമായ അടിയന്തരാവസ്ഥയുടെ ഇരയാണ് ഡോ: സെന്‍ ലോകമുഴവന്‍ അറിയപ്പെടുന്ന എട്ടോളം രാഷ്ട്രങ്ങളില്‍ നിന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മനുഷ്യാവകാശപ്രവര്‍ത്തകനെ വളരെ രാഘവത്തോടെ നെഞ്ചത്ത് വിലങ്ങുവെക്കാമെങ്കില്‍ മനുഷ്യാവകാശ പോരാട്ടങ്ങളോടുള്ള അധികാരത്തിന്റെ അടങ്ങാത്ത അമര്‍ശമാണ് പ്രകടമാകുന്നത്. ഓരോ അധികാര കേന്ദ്രത്തിനും രാഷ്ട്രീയ പാര്‍ട്ടികളും സൈലന്‍ന്റ് എമര്‍ജന്‍സികളുണ്ട്. പാര്‍ട്ടി ആധിപത്യ പദേശങ്ങളും അധികാര വ്യവസ്ഥിതികളും തങ്ങളുടേതല്ലാത്ത പ്രതിനിധാനങ്ങളോട് പെരുമാറുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനത്തിന്റെ ഉദാഹരണങ്ങള്‍ അപവാദങ്ങളല്ലാതായി തീര്‍ന്നിരിക്കുന്നു. അന്ധമായ വികസനനയങ്ങളോടുള്ള മറു ശബ്ദങ്ങളെ കൊട്ടിയടക്കുക എന്നത് വ്യവസായ ഭീമന്‍മാരുടെ ലക്ഷ്യമായി തീരുന്നതോടെ ഗവണ്‍മെന്റിനെ സ്വാധീനിക്കുകയും ഇത്തരം ഭരണകൂട സഹായമുള്ള നാടകങ്ങള്‍ നിരവധി അരങ്ങേറുകയും ചെയ്യുന്നു. ഇന്ത്യയിലെ വിവിധ ദേശങ്ങളിലെ വ്യവസായ ഭീകരതയുടെ അജണ്ടകള്‍ക്ക് നിലമൊരുക്കിക്കൊടുക്കുക എന്ന കരാറുകാരുടെ ജോലിയാണ് നമ്മുടെ മിക്ക ഭരണാധികാരികളും ചെയ്ത് കൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും ഇത്തരം കൂട്ടുകെട്ടുകളുടെ ആത്യന്തിക ഫലമായി രൂപപ്പെടുന്നതാണ്. കമ്പോളത്തില്‍ മതവും ജാതിയും വേദവുമൊന്നും വിഘാതങ്ങളൊന്നും വരുണ്‍ഗാന്ധിയും ബിനായക് സെനും ഒരു ഭൂമിയും രണ്ട് നിയമവും എന്ന രാജാധിപത്യത്തിന്റെ ജനതിപത്യ വ്യവഹാരങ്ങളുടെ വിവേചനങ്ങളാകുന്നു. ഒരാള്‍ക്ക് ജാമ്യവും മറ്റൊരാള്‍ക്ക് തടവറയും ഒരുക്കുന്നത് പൊതുവില്‍ ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രങ്ങളാണ് ഉണ്ടാക്കുന്നത്.
ജനാധിപത്യത്തിനെതിരെ കാഹളമൂതാന്‍ പ്രേരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍മാരോടും ഭരണ കൂടത്തോടും കാണിക്കുന്ന മൃദുവായ ഔദാര്യം പോലും വിനാശമായി തീരുമെന്ന പതിഞ്ഞ സൂചനകളും ഇതിലടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും അവതരിപ്പിക്കാനും ഞങ്ങളുണ്ടെന്ന പാരമ്പര്യ പാര്‍ട്ടികളുടെ ധാര്‍ഷ്ട്യവും ഇതിനു പിന്നില്‍ കൊത്താന്‍ പാകത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. സത്യസന്ധമായ പോരാട്ടങ്ങളോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അലംഭാവം ഞെട്ടിപ്പിക്കുന്നതാണ്. ചെങ്ങറയും നന്ദിഗ്രാമും പ്ളാച്ചിമടയും റായ്പൂരും അടിസ്ഥാന വര്‍ഗത്തിന്റെ ശേഷിപ്പുകള്‍ മുഴച്ച് നില്‍ക്കുന്ന പ്രദേശങ്ങളാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ജനകീയമായ ഒരു ഇടത്തില്‍പോലും ഇത് ചര്‍ച്ചയാകാതിരിക്കാന്‍ ഇവര്‍ കാണിക്കുന്ന വൈഭവം അസാമാന്യമാണ്. അവകാശ നിഷേധങ്ങള്‍ക്കെതിരെ പോര്‍വിളി നടത്തുന്നവരുടെ നേര്‍ക്ക് പല്ലിളിക്കുന്ന അത്യന്തം പ്രകോപനപരമായ ഒരു നടപടിയാണ് സെന്നിന്റെ അറസ്റും ജയില്‍വാസവും. മുഴുവന്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെയും കരളലിയിപ്പിക്കുന്ന ഈ നടപടി ഒരു പ്രതീകം മാത്രമാണ്. അധികാരത്തോടും മുഖ്യരാഷ്ട്രീയ പാര്‍ട്ടികളോടും രാജിയാവാന്‍ തയ്യാറാകാത്ത മുഴുവന്‍ ആക്റ്റിവിസവും ലേബല്‍ ചെയ്യപ്പെടുമെന്ന അന്ത്യശാസനം കോടതികള്‍ ഇടപെട്ടിട്ടുപോലും ഡോ സെന്നിന് ആവശ്യമായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. അമിത രക്ത സമ്മര്‍ദ്ധം അനുഭവിക്കുന്ന അദ്ദേഹത്തിന് ഹൃദ്രോഗ സാധ്യതയും ഈയിടെ കണ്ടു. വൈദ്യസഹായത്തിനായി കോടതിയെ സമീപിച്ചു. ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നിര്‍ദേശിച്ചെങ്കിലും പോലീസ് വൈദ്യസഹായം തടയുകയായിരുന്നു. വെല്ലൂര്‍ സി.എം.സിയില്‍ അയക്കണമെന്ന് നിര്‍ദേശം ജയില്‍ അതികൃതര്‍ നിരസിച്ചു. വിചാരണ തടവുകാര്‍ക്ക് ചികിത്സ സ്ഥലം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ടെന്ന നിയമത്തിന്റെ ആനുകൂല്യം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ജയില്‍ അധികൃതര്‍ റായ്പൂര്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും ചത്തീസ്ഗഢില്‍ ഒരിടത്തും ജീവന്‍ സുരക്ഷിതമാകില്ലതെന്നിനാല്‍ ബിനായ്ക് സെന്‍ അത് നിഷേധിച്ചു. അവകാശ നിഷേധത്തിന്റെ ഗ്വോണ്ടാനാമോകള്‍ അടച്ച് പൂട്ടി ജനായത്ത സമരങ്ങളുടെ കൂടെ നില്‍ക്കാന്‍ ഭരണകൂടങ്ങളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണം. കേരളത്തിലെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും, മെഡിക്കല്‍ കോളേജുകളിലും വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ ഉദ്ദേശ്യക്കുന്നു. ക്രൂരമായ ഭരണകൂട ഭീകരതയുടെ നെഞ്ചിടിപ്പിന് ഈ സമരങ്ങള്‍ ഒരു താങ്ങാകുമെന്ന് ഈ ആദര്‍ശ വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നു.

ഇന്ത്യന്‍ മാര്‍ക്സിസത്തിന്റെ ജാതിപ്പൊരുളുകള്‍



സാഹിത്യത്തിലും ചരിത്രത്തിലും മാത്രമല്ല ബ്രാഹ്മണിസം കിടപ്പറയൊരുക്കിയത്. അധ:സ്ഥിതുരുടെ അധികാരവഴികളില്‍ വഴിയമ്പലങ്ങളവാനും സവര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടി കാഡറുകളില്‍ പ്രതേകിച്ച് സി.പി.ഐ(എം) ല്‍ സവര്‍ണ മേധാവിത്തം ഹൈജാക്ക് ചെയ്തതിന്റെ അകംപൊരുളുകളുടെ ഇരുളിലേക്കുള്ള ഒരു വെളിച്ചമാണ് കെ ബിശ്വാസിന്റെ ബ്രാഹ്മണ മാക്കിസം എന്ന കൃതി.
നരേന്ദ്രനാഥ് ഭട്ടാചാര്യ(എം.ന്‍.റോയ്) മുതല്‍ പ്രകാശ്കാരാട്ട് വരെയുള്ള പാര്‍ട്ടി സെക്രട്ടറിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ മഹാഭൂരിഭാഗവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജാതി വിശകലന രീതിയെ സമര്‍ഥമായി തടഞ്ഞവരായിരുന്നു. പശ്ചിമബംഗാള്‍, ത്രിപുര, ആന്ധ്രപ്രദേശ് കേരളം എന്നിവിടങ്ങളിലെ സവര്‍ണയുക്തികളായിരുന്നു പാര്‍ട്ടിയുടെ മാനിഫെസ്റ്റോ.
തന്റെ കൌമാരപ്രായത്തില്‍ ഭീകരഗ്രൂപ്പായ (ഹിന്ദുബ്രാഹ്മണര്‍ക്കുമാത്രം പ്രവേശനമുള്ള) അനുശീലന്‍ സമിതിയില്‍ അംഗമായിരുന്നു എം.എന്‍ റോയ്. അദ്ദേഹം മാര്‍ക്സിസ്റായത് ആ പ്രത്യയശാസ്ത്രത്തോടുള്ള സ്നേഹംകൊണ്ടല്ല മറിച്ച് ബ്രാഹ്മണരുടെ ആത്മീയ ബന്ധനത്തിന്‍ നിന്നുള്ള അയിത്ത ജാതിക്കാരുടെയും ശൂദ്രന്‍മാരുടെയും വിമോചനത്തിന്റെ പാതകള്‍ തുറന്നുവിട്ട, അങ്ങനെ ഇന്ത്യിലെ ആദ്യത്തെ സാമൂഹികവിപ്ളവം സൃഷ്ടിക്കാന്‍ സഹാച് കൊണ്ടിരുന്ന ബ്രിട്ടീഷുകാരെ എത്രയും വേഗത്തില്‍ ഇന്ത്യവിടാന്‍ നിര്‍ബന്ധിക്കുന്നതിനുള്ള ഭീകര ദൌത്യം സാക്ഷാല്‍കരിക്കാനായിരുന്നു. ഏതൊരു ബ്രഹ്മണ്യത്തോടുള്ളത് പോലെ തുല്ല്യ അളവില്‍ യഥാസ്ഥികനും പരിവര്‍ത്തന വിമുഖനും ആയിരുന്നു അദ്ദേഹമെന്ന് ബിശ്വാസ് നിരീക്ഷിക്കുന്നു.
നഗരപ്രദേശങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു പാര്‍ട്ടിയുടെ മാര്‍ഗ്ഗരേഖകള്‍ വികസിച്ചിരുന്നത്. നഗരപ്രദേശങ്ങളിലെ മുഴുവന്‍ തൊഴിലാളികളും പ്രാഥമികമായി ബ്രാഹ്മണരും ജാതിഹിന്ദുക്കളും ചേര്‍ന്നതാണ്. ഗ്രാമപ്രദേശങ്ങളിലെ അസംഘിടിത മേഖലയിലെ ഉല്‍പ്പാദക വര്‍ഗങ്ങള്‍, കൃഷിപ്പണിക്കര്‍, കൈതൊഴിലുകാര്‍ എന്നിങ്ങനെ ഏറ്റവും താഴെ തട്ടിലുള്ള മഹാ ഭൂരിപക്ഷം വരുന്നവര്‍ അയിത്ത ജാതിക്കാരും ശൂദ്രന്‍മാരും മുസ്ലിംകളും ഗോത്രവര്‍ഗക്കാരും ചേര്‍ന്നതാണ്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ജാതിഹിന്ദുക്കളുടെ തൊഴിലും തൊഴില്‍ പ്രശ്നങ്ങളുമാണ് ചര്‍ച്ചക്കെടുത്തത്. ഭൂപരിഷ്കരണം എന്ന രാഷ്ട്രീയ വായാടിത്തം ഭീബത്സമായ രീതിയിലായിരുന്നു ദലിത്/ആദിവാസികളെ ഭൂരഹിതരാക്കിയത്. കര്‍ഷകതൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിലൂടെ ഭൂമിയുടെ അധികാരത്തിന് സവര്‍ണ്ണ ഇല്ലങ്ങള്‍ തന്നെയാണ് അര്‍ഹര്‍ എന്ന ചെങ്കൊടി മുദ്രയായിരുന്നു ഭൂപരിഷ്കരണം. അടിസ്ഥാന ജാതി വിശകലനരീതികളില്‍ നിന്ന് മാറി ഇംഗ്ളണ്ടിലെ വിക്ടോറിയന്‍ വ്യവസായ യുഗത്തിലെ വര്‍ഗ്ഗവിശകലന രീതിക്ക് തന്നെയാണ് കമ്മ്യൂണിസം ഇന്ത്യയില്‍ അച്ചുനിരത്തിയത്. ദലിത്/പിന്നാക്ക വിഭാഗങ്ങളുടെ തീക്ഷ്ണമായ മുന്നേറ്റം മണത്തറിഞ്ഞ ഫ്യൂഡല്‍ ഗൃഹാതുരത്വങ്ങളുടെ തകര്‍ന്നടിയല്‍ പ്രതീക്ഷിച്ച മനുവാദി മാര്‍ക്സിസ്റുകളായിരുന്നു വര്‍ഗ്ഗവിശകലനരീതിയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ പിടിച്ചിരുത്തിയത്. കമ്മ്യൂണിസ്റ് നേതവായ സഖാവ് മുസഫര്‍ അഹമ്മദിന്റെ 'ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയും എന്റെ ജീവിതവും' എന്ന ഗ്രന്ഥത്തിലും ജാതിഹിന്ദുക്കളുടെ ആധിപത്യം എങ്ങനെ വിപ്ളവപാര്‍ട്ടിയെ വിഴുങ്ങിയതെന്ന് വിലയിരുത്തുന്നുണ്ട്. സഖാവ് ലെനിനില്‍ നിന്ന് ഫണ്ട് വാങ്ങി ധൂര്‍ത്തടിച്ച് തന്റെ 'അനുശീലന്‍' ബ്രാഹ്മണ പാര്‍ട്ടിയുടെ അധികാരത്തെ തൊഴിലാളിപാര്‍ട്ടിയുടെ ചെലവില്‍ ഇന്ത്യയില്‍ അരക്കെട്ടുറപ്പിക്കാന്‍ സാധിച്ചപ്പോള്‍ എം.എന്‍ റോയ് മാര്‍ക്സിസ്സത്തില്‍ നിന്ന് വിട്ടുനിന്നു.
നരേന്ദ്രനാഥ് ഭട്ടാചാര്യ എന്ന ബംഗാളി ബ്രഹ്മണനില്‍ നിന്ന് അധികം മുന്നോട്ട് പോകാന്‍ പാര്‍ട്ടക്ക് സാധിച്ചിട്ടില്ല. 1952ലെ കൊല്ലം ലോകസഭ മണ്ഡലം സംവരണ സീറ്റായിരുന്നു. മാര്‍കിസ്റ് പാര്‍ട്ടി (സിപിഐ) ആ സീറ്റ് ഒഴിച്ചിട്ടു. കൂടെയുള്ള ദലിതരും പിന്നാക്കക്കാരമൊന്നും പാര്‍ലമെന്റിലെത്താന്‍ യോഗ്യതയുള്ളവരായി നേതാക്കന്‍മാര്‍ കണ്ടിരുന്നില്ല. കമ്മ്യൂണിസ്റ് മാര്‍കിസിസ്റ് പാര്‍ട്ടിയിലെ ഓരോ നേതാക്കളുടെയും സാമൂഹിക പശ്ചാതലം വിശകലനം ചെയ്യിന്നതില്‍ അസാമന്യ മികവ് എസ്.കെ ബിശ്വാസ് കാണിച്ചിട്ടുണ്ട്. അധിനിവേശ ചരിത്രം മുതല്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സങ്കീര്‍ണ്ണമായ ഇഴയെടുപ്പുകളെപാടുകളെ ചേര്‍ത്തുനിര്‍ത്തി പരിശോധിക്കാന്‍ ഗ്രന്ഥകര്‍ത്താവ് വലിയ ത്യാഗം ചെയ്തിട്ടുണ്ട്.
ആദ്യത്തെ വിദേശ നുഴഞ്ഞുകയറ്റക്കാര്‍ ശൂദ്രരെന്നും അയിത്ത ജാതിക്കാരെന്നും വിളിച്ചിരുന്ന ഈ തരത്തില്‍പെട്ട കൂലി തൊഴിലാളികള്‍ തങ്ങളുടെ ഉല്‍പാദനോപാധികളില്‍ നിന്നും പിഴുതെറിയപ്പെട്ടിരുന്നു. അവര്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും താഴെ തട്ടുകാരും/കീഴാള ജനതയുമാണ്. അവര്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷവുമാണ്. സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായ ചൂഷിത ജനസാമാന്യമായതിനാല്‍ സാമൂഹിക വ്യവസ്ഥിതിക്കെതിരെ കലാപം ചെയ്യാനുള്ള ശക്തമായ ത്വര ജന്മസിദ്ധമായി തന്നെ അവര്‍ക്കുണ്ട്. നേരെ മറിച്ച് ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും മേല്‍ത്തട്ട് അതിസൂക്ഷ്മ ന്യനപക്ഷം മാത്രമായ ബ്രാഹ്മണരാണ്. ഏഷ്യയില്‍ ഏറ്റവും അധികം കോടീശ്വരന്മാരും ലക്ഷപ്രഭുക്കളും ഇവിടെയാണുള്ളത്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ. ദാരിദ്ര രേഖകക്ക് താഴെ കൂടുതല്‍ ആളുകളുള്ള ഒരു രാഷ്ട്രം കൂടിയാണിത്. ലോകത്തെ നിരക്ഷരായ ആളുകളില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലാണ് താമസിക്കുന്നത്. ഇത്തരം ആളുകളില്‍ 95ശതമാനവും ശുദ്രന്മാരും അയിത്തജാതിക്കാരും ഗോത്രവര്‍ഗക്കാരും മുസ്ലിംകളുമാണ്. അസംഘടിത തൊഴിലാളികള്‍ 79%പേരും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ 88%പേരും മറ്റു പിന്നോക്ക (ഒ.ബി.സി) സമുദായങ്ങളില്‍ 80%പേരും മുസ്ളിംകളില്‍ 84% പേരും ദരിദ്രരും പീഡിതരുമാണ് 77% ഇന്ത്യന്‍ ജനതയും ഇത്തരത്തില്‍ ദരിദ്രരും യാതൊരു സാമൂഹിക സുരക്ഷതയുമില്ലാതെ അതിദാരുണവും അനാരോഗ്യകരവും ദയനീയവുമായ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. അതേ സമയം 170ബില്യണ്‍ ടോളറിന്റെ മൊത്തം ആസക്തിയുള്ള 40 അതിസമ്പന്ന ബിസ്നസുകാരുമായി ഇന്ത്യ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. 2004-ല്‍ ലക്ഷം കോടി ആസ്തിയുള്ള 9 പേരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പതിനായിരം കോടി ആസ്തിയുള്ളവരുടെ ലോക ലിസ്റില്‍ യഥാക്രമം 5,14,18,21 സ്ഥനങ്ങള്‍ ഇന്ത്യക്കാര്‍ കരസ്ഥമാക്കിയിട്ടുണ്ട്. സമ്പന്ന വര്‍ഗ്ഗം മുഴുവന്‍ ജാതിപരമായി സവര്‍ണരായിരുന്നു. ഇവിടെ മാര്‍ക്സിസത്തിന്റെ ലക്ഷ്യമാവേണ്ടിരുന്നത് ചൂഷകരായ ഭരണവര്‍ഗ്ഗത്തെ (ബ്രഹ്മണരെ) അധികാരസ്ഥാനത്തില്‍ നിന്നും താഴെയിറക്കി ശൂദ്രരരെയും അയിത്ത ജാതിക്കാരെയും പിന്നാക്ക് ന്യൂനപക്ഷങ്ങളെയും അധികാത്തിലെത്തിക്കലായിരുന്നു.
മാര്‍കിസ്റ് ആധിപത്യമുള്ള പ്രദേശങ്ങളില്‍ പോലും തങ്ങളെ രാഷ്ട്രീയമായി കൂടുതല്‍ സഹായിക്കുകയും ചെയ്ത ദലിത്/പിന്നോക്ക/മുസ്ലിം വിഭാഗങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെ തികഞ്ഞയളവില്‍ അവഗണിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. റോഡ്/വൈദ്യുതി സൌകര്യങ്ങളുടെ കാര്യം പാര്‍ട്ടി ഗ്രാമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഗ്രാമങ്ങളും (കേരളത്തില്‍) പരിശോധിച്ചാല്‍ മൂന്നാക്ക പൌരോഹിത്ത്യത്തിന്റെ ജാതിപൂജകള്‍ തന്നെയാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ആധിപത്യം നേടിയതെന്ന് മനസ്സിലാകും. സിങ്കൂര്‍/നന്ദിഗ്രാം കര്‍ഷകരെകുടിയൊയിപ്പിക്കല്‍ രാഷ്ട്രീയ പ്രശ്നം മാത്രമായി വിലയിരുത്തുന്നത് അപകടമായിരിക്കും. ചെങ്ങറ, സിംഗൂര്‍, നന്ദിഗ്രാം, മൂലമ്പള്ളി തുടങ്ങിയ പ്രദേശങ്ങളോട് മാര്‍കിസ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് പാര്‍ട്ടിയുടെ ആരംഭം മുതല്‍ തുടങ്ങിയതാണ്. സവര്‍ണ യുക്തികളുടെ വികസന സംരംഭത്തിന് പിഴുതെറിയേണ്ട പാഴ്ച്ചെടികള്‍ ദലിത്/പിന്നോക്ക/മുസ്ലിം കീഴാള പക്ഷമാണെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മാര്‍ക്കിസ്റ് പാര്‍ട്ടിയിലെ നേതൃപദവിവഹിക്കാനുള്ള യോഗ്യത ആധുനിക ജനാധിപത്യ പൌരനാവുകയെന്നതാണ്. ഇന്ത്യല്‍ സവര്‍ണ മധ്യവര്‍ഗ്ഗ ഹിന്ദു പക്ഷമാണ് ആധുനിക ജനാധിപത്യവാദി. ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളോട് മാര്‍കിസ്റ് പാര്‍ട്ടി ഇടനിന്നതിന്റെ സാമൂഹിക പശ്ചാത്തലം പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലം മുഴുവന്‍ പരിശുദ്ധമാണെന്നല്ല മറിച്ച് അധസ്ഥിതരുടെ കൂട്ടായ്മകളെങ്ങനെയാണ് ചരിത്രപരമായ അട്ടിമറിക്ക് വിധേയമായെതെന്ന നിരീക്ഷണമാണിത്.
മതേതരം എന്ന വ്യവഹാരത്തിന്റെ മറപറ്റിയാണ് ജാതീയ വേര്‍തിരുവുകള്‍ പൊതുബോധത്തെ കടന്നാക്രമിക്കാറുള്ളത്. മതനിരപേക്ഷമെന്ന പാര്‍ട്ടിയുടെ പ്രാഖ്യാപിത നിലപാട് പ്രിതിനിധാനങ്ങളില്‍ പ്രബല സമൂഹത്തിന്റെ സാംസ്കാരിക വിനിമയങ്ങളോട് കൂട്ടുകൂടുന്നു. അപരവത്കരണമെന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്കാരിക ചുറ്റുവട്ടങ്ങളില്‍ തന്നെയാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയും കുടില്‍ക്കെട്ടി താമസിക്കുന്നത്.
ആന്ധ്ര, ബീഹാര്‍, യൂപി. ബംഗാള്‍, മഹാരാഷ്ട്ര മുതലായ സ്ഥലങ്ങളില്‍ ഹൈന്ദവീകരിക്കപ്പെട്ട മാര്‍കിസം ഉപയോഗിച്ച് ദിലിത് ബഹുജന്‍ വിഭാഗത്തിന്റെ ഇസ്ലാം/ബുദ്ധ മതപരിവര്‍ത്തന ശ്രമങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ ഒരു ഉട്ടോപ്യന്‍ ലോകത്തേക്ക് തിരിച്ചിവിട്ടു. ഹിന്ദുമതത്തെ, അതാതായത് ജാതീയതയെ രക്ഷിക്കാനായി ശ്രീ ചൈതന്യ 16ാം നൂറ്റാണ്ടിലും, രാജാറാം മോഹന്‍ റോയ് 19ാം നൂറ്റാണ്ടിലും നിര്‍വഹിച്ച അത്ര പങ്കുതന്നെയാണ് യഥാര്‍ത്ഥത്തില്‍ മാര്‍കിസം നിര്‍വഹിച്ചത്. വര്‍ഗ്ഗസമരം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസങ്ങളും അസമത്വവും ഇല്ലാതാക്കുമെന്ന വങ്കത്തം പ്രചരിപ്പിച്ച് കൊണ്ട്, അറിവില്ലാത്തവരും നരക്ഷരരും നിരാലമ്പരുമായ ജനതയെ സ്വതന്ത്യ്രത്തിന്റെ യഥാര്‍ത്ഥ പാദയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. സമൂഹത്തില്‍ വര്‍ഗ്ഗങ്ങളില്ലാതിരിക്കെ വര്‍ഗ്ഗസമരം ആരംഭിക്കുന്നതിന്റെ പ്രശ്നം തന്നെ അര്‍ഥശൂന്യമാണെന്നു തിരിച്ചറിയാന്‍ ജനങ്ങളെ ഒരിക്കലും അവര്‍ അനുവദിച്ചില്ല. ജാതിയിലല്ല വര്‍ഗത്തിലാണവര്‍ വിശ്വാസമര്‍പ്പിച്ചത്. ദാരിദ്യ്രം, കഷ്ടപാട്, ചൂഷണം എന്നിവക്കെതിരെ പോരാട്ടത്തില്‍ ജാതി ഒരു പ്രധാനപ്പെട്ട ഘടകമേയെല്ലന്നാണ് കീഴ്ജാതി ജനവിഭാഗങ്ങളെ ബ്രഹ്മണ കമ്മ്യൂണിസ്റുകള്‍ പഠിപ്പിച്ചത്. ഹിന്ദുമതത്തിനും ജാതികള്‍ക്കും പറ്റിയ സര്‍വ്വരോഗസംഹാരിയാണ് ഇസ്ലാം എന്ന ദലിത് നേതാവ് ഇ.വി.ആര്‍ പെരിയോറിന്റെ പ്രസ്താവനയെ ജാതിയെ അവഗണിക്കണം, മതപരിവര്‍ത്തനം ഒരു പരിഹാരമല്ല എന്ന പ്രചാരണത്തിലൂടെയാണ് മനുവാദി കമ്മ്യൂണിസ്റുകള്‍ നേരിട്ടത്. സവര്‍ണ്ണ ജനാധിപത്യത്തിന്റെ ശാശ്വതീകരണമാണ് യൂറോപ്യന്‍ ഘടനയില്‍ ഈ പ്രസ്ഥാനം ഇവിടെ നിര്‍വഹിച്ചത്. ത്രിപുര ഒരു മുസ്ലിം ഗോത്രവര്‍ഗ്ഗ ഭൂരിപക്ഷ സംസ്ഥാനാമായിരുന്നു. അവിടത്തെ മുസ്ലിം ഗോത്രവര്‍ഗ്ഗ ശ്രുദ്രരുടെ പ്രാധിനിധ്യം പോലും പാര്‍ട്ടിയനുവദിച്ചില്ല. ബ്രഹ്മണ ജാതിയില്‍പ്പെട്ടവര്‍ക്കാണ് ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി ഭരണചുമതല നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ നിരവധി പാര്‍ട്ടികള്‍ നിര്‍വഹിച്ചത് കുറച്ചു കൂടി ഘടനപരമായി നിര്‍വഹിച്ചുവെന്നതിലപ്പുറം ഒരു കീഴാള വിപ്ളവത്തിന് കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല.

മുസ്ലിം: അപനിര്‍മിതികളുടെ ചരിത്രം


ചരിത്രപരമായ അപനിര്‍മിതികളിലൂടെയാണ് ചിലപദങ്ങള്‍ വ്യവഹരിക്കപ്പെടാറുള്ളത്. ജിഹാദ് എന്ന പദം അത്തരത്തില്‍ രൂപപ്പെട്ടുവന്നതാണ്. അപനിര്‍മിതികള്‍ ചരിത്രത്തില്‍ അധികാരമുള്ളവര്‍ രൂപപ്പെടുത്തുമ്പോള്‍ പാര്‍ശ്വവല്‍കൃതര്‍ സ്വാഭാവികമായും രൂപ്പെടുന്നു. ശത്രുക്കളെ നിര്‍മിക്കാനും ഗൂഢമായ ചരിത്ര പ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്താറുണ്ട്. യൂറോ അമേരിക്കന്‍ കേന്ദ്രീകൃതമായ ചരിത്രമെഴുത്തില്‍ ആഫ്രിക്കയെയും മധ്യപൌരസ്ത്യ ഇസ്ലാമിനെയും ചില പ്രത്യേക വാര്‍പ്പ് മാതൃകകളലൂടെയാണ് അവതരിപ്പിക്കുന്നത്. ആഫ്രിക്കക്കാരെ കുറിച്ച് നേരത്തെയുള്ള ചിത്രീകരണത്തെയും മുസ്ലികളെക്കുറിച്ചുള്ള സമകാല സംവാദത്തെയും താരതമ്യപ്പെടുത്തിയാല്‍ വ്യത്യാസം തെളിഞ്ഞ് കാണാവുന്നതാണ്. ആധുനികതയിലെത്താന്‍ ശേഷിയില്ലാത്ത ജനങ്ങളായി ശീതസമരകാലത്തെ ആഫ്രിക്കക്കാര്‍ മുദ്രകുത്തപ്പെട്ടിരുന്നു. ശീതസമരത്തിനു ശേഷം അതിവേഗം ആഗോളവല്‍ക്കരിപ്പെടുന്ന ലേകത്തില്‍ പൂര്‍വാധുനികതയുടെ കാതല്‍സ്ഥാനം ഇസ്ലാമിനും മധ്യപൌരസ്ത്യ ദേശത്തിനും നല്‍കപ്പെട്ടു. കറുത്ത ആഫ്രിക്കയെയും മധ്യപൌരസ്ത്യ ഇസ്ലാമിനെയും സമകാല കാഴ്ച്ചപാടിലെ വ്യത്യാസം ഇതുമാത്രം ആധുനികതയോ കൈവരിക്കാന്‍ ആഫ്രിക്ക ശേഷിയില്ലാത്തവര്‍ മാത്രമാണെങ്കില്‍ ഇസ്ലാമിന്റെ കാതല്‍ഭാഗം ആധുനികതയെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തവര്‍ മാത്രമല്ല, ആധുനികതയുടെ പ്രതിരോധകര്‍ കൂടിയാണ് കാണപെടുന്നത്. ആഫ്രിക്കക്കാര്‍ സ്വയം ഇരകളായിത്തീരുകയാണെങ്കില്‍ മറ്റുള്ളവരെ കൂടി താഴോട്ട് വലിച്ചിഴക്കുന്നവരാണ് മുസ്ലിംകള്‍. 9/11 മുമ്പുള്ള ആഫ്രിക്കന്‍ ഭീകരതയെയും അതിനുശേഷമുള്ള ആഗോള ഭീകരതയെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ രസകരമായ ഒരു സമാന്തരത കാണാം. ഇന്നത്തെ ആഗോള ചര്‍ച്ചകളിലെന്നപോലെ ആഫ്രിക്കന്‍ ചര്‍ച്ചകളിലും ഭീകരതയുടെ ആഗോള വ്യാപനത്തെ മുഖ്യമായോ മുഴുവനായോ അന്വേഷിച്ചത് ആഭ്യന്തര വിശദീകരണങ്ങള്‍ക്കുവേണ്ടിയായിരുന്നു. ആഫ്രിക്കന്‍ ഗോത്രവാദികളെയും മുസ്ലിം മതമൌലിക വാദികളെയും ഒരേ ശത്രു മൂഷയിലാണ് അവതരിച്ചിട്ടുള്ളത്. മധ്യകാല ചരിത്രത്തിലും സമകാല നിരീക്ഷണങ്ങളിലും ക്രൈസ്തവാധിപത്യത്തിലുള്ള നിരീക്ഷണത്തിലും ഇസ്ലാമിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദി ക്രിസ്ത്യന്‍ ശത്രുത ആദ്യം ലക്ഷ്യമിട്ടിരുന്നത് മുഴുവന്‍ ക്രിസ്തീയരോടുമായിരുന്നു. അതില്‍ തന്നെ മുസ്ലിംകളില്‍ കേന്ദ്രീകൃതമായതിലാണ് കൂടുതല്‍ മേല്‍കൈ നേടിയത്. കുരിശ്് യുദ്ധത്തോടെയാണ് ഫലസ്തീന്‍ പഴയ വേദത്തിലെ വാഗ്ദത്തഭൂമി അല്ലാതാവുകയും പരിശുദ്ധഭൂമിയായിത്തീകരുകയും ചെയ്യുന്നത്. കുരിശ് യുദ്ധത്തോടെ ക്രൈസ്തവ ലോകം പൊതുശത്രുവിനെ നിര്‍വചിക്കുകയും അവിശ്വാസികള്‍ക്കെതിരായ ശാശ്വത യുദ്ധാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പിശാചിന്റെ ആള്‍രൂപമായാണ,് വെറും ഒറ്റൊരു ശത്രവുവായല്ല കുരിശുയുദ്ധക്കാര്‍ മുസ്ലിംകളെ ദുര്‍ഭൂത വല്‍ക്കരിച്ചത്. അവിശ്വാസികളായ മുസ്ലികള്‍ക്ക് മരണസ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല. മതമാറ്റവും മരണവും തമ്മില്‍ തെരഞ്ഞെടുക്കുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. കാരണം പരിവര്‍ത്തനത്തിന് അയോഗ്യരായാണ് അവരെ കണ്ടത്. അവരുടെ ഉല്‍മൂലനം പോപ്പുമാര്‍ ഉല്‍ബോധനം ചെയ്തിരുന്നു. "ഒരു അവിശ്വാസിയെ കൊല്ലുന്നത് മനുഷ്യഹത്യയല്ല, തിന്മഹത്യയാണ് ദുഷ്ടതയുടെ നാശം. ഒരു ബഹുദൈവ വിശ്വാസിയുടെ മരണം ക്രിസ്തീയ മഹിമയാണ്. അതില്‍ മഹത്വ വല്‍ക്കരിക്കപ്പെടുന്നത് ക്രിസ്തുവാണ്''. (ഉദ്ദരണം: ഗുഡ് മുസ്ലിം ബാഡ് മുസ്ലിം മഹമൂദ് മംദാനി) മുഖാമുഖമുള്ള യുദ്ധങ്ങളില്‍ വേണ്ടത്ര വിജയം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. കോളോണിയലാനന്തര ഘട്ടത്തില്‍ നിരവധി ചതിപ്രയോഗങ്ങള്‍ക്ക് അവര്‍ തയ്യാറായി. 1492 കൊളമ്പസ് തുടങ്ങിവെച്ച മിഷണറി അധിനിവേഷത്തിന് ശേഷം പരോക്ഷമായ മിഷണറി ചാരക്കൂട്ടങ്ങളെ മുസ്ലിം ലോകത്തേക്ക് നിയോഗിച്ചു. മുസ്ലിം രാജ്യങ്ങളിലെ നേതാക്കന്‍മാരെ വശീകരിക്കുവാന്‍ 'ലൌ കുരിശ്' യുദ്ധങ്ങള്‍ ആസൂത്രണം ചെയ്തു. അവരുടെ വലയില്‍ മുസ്ലിം രാജ്യങ്ങളിലെ മിക്ക ശൈഖുമാരും നേതാക്കന്‍മാരും അകപ്പെടുകയും ചെയ്തു. മതപരിവര്‍ത്തനത്തിന് പ്രണയം ആയുധമാക്കിയ ഗൂഢാലോചനയുടെ ഒരുപാടുകാലത്തെ ചരിത്രം ലോകത്തിന് പറയാനുണ്ട്. സമകാല മുസ്ലിംലോകം അതിരൂക്ഷമായ രീതിയില്‍ അപരവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പൊതുബോധത്തില്‍ നിന്നകറ്റപ്പെടുക എന്ന ആഗോളവും ദേശീയവുമായ ഒരു നിര്‍മിതിക്കകത്താണ് ലോകത്തും ഇന്ത്യയിലും മുസ്ലിംകള്‍ ജീവിക്കുന്നത്. 'നാഗരികതകളുടെ സംഘട്ടനം എടുത്തിട്ടുള്ള മുസ്ലിം രോക്ഷത്തിന്റെ വേരുകള്‍' എന്ന ലഗിസിന്റെ 1990ലെ ലേഖനത്തിലെ അവസാന ഭാഗത്തുനിന്നാണ്. സാമുവല്‍ ഹണ്ടിംങ്ടന് ഇതേ ആശയത്തിന്റെ രണ്ടാമത്തേയും കൂടുതല്‍ പരുഷവുമായ പാഠഭേദത്തിനു പ്രചോദനമേകിയത് ലെഗിസിന്റെ ലേഖനമാണ്. അമേരിക്കന്‍ നയാവിഷ്ക്കരണ വിഭാഗവുമായി ഇദ്ദേഹത്തിന്റെ ബന്ധങ്ങള്‍ വിയറ്റ്നാം യുദ്ധകാലം മുതല്‍ തുടങ്ങിയതാണ്. ഇസ്ലാമികം, ജൂദായോ ക്രിസ്ത്യന്‍ എന്നിങ്ങനെ ലെഗിസ് തന്നെ വിവരിച്ച രണ്ട് നാഗരികതകള്‍ തമ്മിലുള്ള ബന്ധങ്ങളെ ചരിത്രപരമായ കാര്യങ്ങളില്‍ നാം പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും ഹണ്ടിംഗ്ടെണ്‍ ആ പ്രണയത്തെ വ്യാപകമാക്കി. ഹണ്ടിംഗ്ടെണ്‍ എഴുതി "ഈ ലോകത്തിലെ അടിസ്ഥാന സംഘട്ടനത്തിന്റെ ഉറവിടം പ്രാഥമികമായി ആദര്‍ശപരമോ സാമ്പത്തികമോ ആയിരിക്കില്ല എന്നതാണ് എന്റെ പ്രണയം. മാനവരാശിയുടെ മഹാവിഭജനവും സംഘട്ടനത്തിന്റെ പ്രഭലമായ ഉറവിടവും സാംസ്കാരികമായിരിക്കും. ലോകകാര്യങ്ങലില്‍ ഏറ്റവും ശക്തരായ അഭിനേതാക്കള്‍ ക്രിസ്തീയ രാഷ്ട്രങ്ങളാവുകയും ചെയ്തു. എന്നാല്‍ ആഗോള രാഷ്ട്രീയത്തിന്റെ പ്രഥമ പ്രധാന സംഘട്ടനങ്ങള്‍ സംഭവിക്കുന്നത് വിവിധ നാഗരിതകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങളും ഗ്രൂപ്പുകളും തമ്മിലായിരിക്കും. നാഗരികതയുടെ സംഘട്ടനം ആഗോള രാഷ്ട്രീയത്തിലെ പ്രബല ഘടകമായിരിക്കും. നാഗരികതകള്‍ തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ആയിരിക്കും ഭാവിയിലെ പോരാട്ടമുഖങ്ങള്‍''. രണ്ട് ആശയങ്ങലിലാണ് ഹണ്ടിംടെന്‍ന്റെ വാദഗതികള്‍ അധിഷ്ഠിതമായിരിക്കുന്നത്. ഒന്ന് ശീതസമരത്തിന്റെ അന്ത്യത്തോടെ ആദര്‍ശത്തിന്റെ ഇരുമ്പുമറയെ പ്രതിസ്ഥാപിച്ചിരിക്കുന്നത് സംസ്കാരത്തിന്റെ പട്ടുമറയായാണ്. പട്ടുമറ ഉയര്‍ത്തപ്പെട്ടിരിക്കുന്നത് ഇസ്ലാമിന്റെ രക്തപങ്കിലമായ അതിര്‍ത്തികളിലാണ്. ഒരു ശത്രുനാഗരികതയുടെ പരിവേശത്തിലാണ് ഹണ്ടിംഗ്ടെന്‍ ഇസ്ലാമിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വീക്ഷണപ്രകാരം മുസ്ലിംകള്‍ ചീത്തയാവാനേ നിവിര്‍ത്തിയുള്ളു. ചീത്തയെന്ന പരികല്‍പനക്കനുയോജ്യമായ മുസ്ലിം സാംസ്കാരിക ചിഹ്നങ്ങള്‍ നെഗറ്റീവായി ഉപയോഗിക്കപ്പെട്ടു. ആക്രമണം, അമിത ലൈംഗികത, നാഗരികതയോടുള്ള വെറുപ്പ് എന്നിവ ചരിത്രമെഴുത്തില്‍, കാഴ്ച്ചകളില്‍ മുസ്ലിം വാര്‍പ്പുകളായി അവതരിപ്പിക്കപ്പെട്ടു. പ്രണയമല്ല വഞ്ചനയാണ് മുസ്ലിം പുരുഷന്റെ സ്ത്രീയുമായുള്ള ഇടപാടുകള്‍ക്ക് അമിതലൈംഗികതയുമായി മാത്രം ബന്ധമുള്ളു എന്ന നെഗറ്റിവിറ്റി പൊതുബോധത്തില്‍ അള്ളിപിടിച്ചിരുന്നു. ഇന്ത്യയിലും ഇതില്‍ നിന്നും വ്യത്യസ്തമായ പൊതുബോധം കാണാന്‍ കഴിയുകയില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അന്തര്‍ധാരയായി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് സവര്‍ണ പൊതുബോധമാണ്. മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇത് വളരെ തെളിയിക്കപ്പെടുകയുണ്ടായി. ഡല്‍ഹി സര്‍വ്വകലാശാലയുടെ പ്രമുഖരായ സാമൂഹ്യ ശാസ്ത്രജ്ഞന്‍മാരുടെ ഒത്താശകളുടെ പേരില്‍ ജാതിക്കാരായ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നടത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വളരെ പ്രാമുഖ്യത്തോടെ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കോളേജ് വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ ചിത്രത്തില്‍ തൊഴില്‍ രഹിതരായ ഭര്‍ത്താക്കന്‍മാരെ ഞങ്ങള്‍ക്കുവേണ്ട എന്ന പ്ളക്കാര്‍ഡ് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇംഗ്ളീഷ് പത്രങ്ങളുടെ വായനക്കാര്‍ക്ക് (പ്രധാനമായും മേല്‍ജാതിക്കാര്‍ തന്നെ) ഈ വാക്യത്തിന്റെ വൈരുദ്ധ്യം മനസ്സിലാവാതെ പോയി. ഈ പ്രക്ഷോഭങ്ങളുടെ പൊതുബോധം തന്നെയായിരുന്നു അവരെ നയിച്ചത്. മറ്റുപിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് (ഒ.ബി.സി) പട്ടികജാതിക്കാരില്‍ നിന്നും സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മണ്ഡല്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാറിന്റെ ഉന്നത ഉദ്യോഗങ്ങളിലേക്ക് സംവരണം ഏര്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള സ്ഥാനങ്ങളുടെ പങ്ക് ആനുപാതികമായി കുറയുമായിരുന്നു. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹിസര്‍വ്വകലാശലയിലെ ഹോസ്റലുകളില്‍ വിദ്യാര്‍ഥികള്‍ പൊട്ടിയൊലിക്കുകയും നഗരത്തിലെ തെരുവുകളില്‍ പ്രക്ഷുബ്ദ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതേസമയം വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുവേണ്ടിയല്ല പ്രതികരിച്ചത് തങ്ങളുടെ വരും കാല ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടിയായിരുന്നു. മേല്‍ ജാതിക്കാരായ ഐ.എ.എസ് ഭര്‍ത്താക്കന്‍മാരെ തങ്ങള്‍ക്കു ലഭിക്കുകയില്ല എന്നാണ് പ്ളകാര്‍ഡ് പറഞ്ഞത്. അതിലൂടെ മറ്റൊരു കാര്യവും അവര്‍ പറഞ്ഞു വെച്ചു. ഐ.എ.എസില്‍ പുതുതായി സ്ഥാന ലബ്ധി ഉണ്ടാവുന്ന ഒ.ബി.സി ദലിത് വിഭാഗങ്ങളില്‍പെട്ടവര്‍ ഒരിക്കലും അവരുടെ സമര്‍ത്തരായ ഭര്‍ത്താക്കന്മാരാവുകയില്ല എന്ന കാര്യം.
മുസ്ലിം വംശീയ ചിഹ്നങ്ങള്‍ മതാനുഷ്ഠാനങ്ങള്‍ വളരെ വികൃതമാക്കി മുഖ്യധാരയില്‍ ചേര്‍ക്കുകയോ അല്ലെങ്കില്‍ പുറത്ത് നിര്‍ത്തുകയോ ചെയ്യുന്ന പ്രക്രിയ ഇന്ത്യന്‍ പൊതുബോധത്തില്‍ വ്യാപകമാണ്. പ്രണയം എന്ന പൊതുബോധ വ്യവഹാരത്തില്‍ മുസ്ലിംകള്‍ സ്ഥാനത്ത് ചെല്ലുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടാന്‍ വേണ്ടിയാണ്. ലോകത്തുതന്നെ നെഗറ്റിവിറ്റിയുടെ മോഡലായി സ്വീകരിച്ച ജിഹാദ് എന്ന പദത്തിലേക്ക് അതിനെ കൂട്ടിച്ചേര്‍ക്കുന്നത് നിഗൂഢത സന്നിവേശിപ്പിക്കുമ്പോള്‍ സ്വീകരണത്തിന് പകരം തിരസ്കരണം എന്നതിന് സാധ്യത കൂടുകയാണ് ചെയ്യുന്നത്. കാമ്പസിലെയും സമൂഹത്തിലെയും രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം/മുസ്ലിംകള്‍ കര്‍തൃ സ്ഥാനത്തേക്ക് നയിക്കപ്പെടുമ്പോള്‍ നമ്മുടെ പൊതുബോധം അതിനെ തീവ്രവാദം/ഭീകരവാദം എന്ന പദത്തിലേക്ക് വേഗം ചേര്‍ത്തു നിര്‍ത്തുന്നത് മാറ്റിനിര്‍ത്താന്‍ എളുപ്പത്തില്‍ സാധിക്കും എന്നതുകൊണ്ടാണ്. അതോടുകൂടി സമുദായം സെക്യുലര്‍ ചായ്പുകളിലേക്ക് തിരിച്ചുകയറുകയോ അല്ലെങ്കില്‍ സ്വയം പ്രതിരോധിക്കുകയോ ചെയ്യും. സെപ്തംപര്‍ 30ന് കെ.പി ശങ്കരന്‍ ഡി.ജിപിയോട് 'ലൌജിഹാദ്' എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിടുന്നതോടെ ആരംഭിക്കുന്നതല്ല വാതകോലാഹലങ്ങല്‍. മറിച്ച് കോടതിയും പോലീസും ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുബോധങ്ങള്‍ സവര്‍ണ കേന്ദ്രീകൃതമാണ്. അപരവല്‍ക്കരിക്കപ്പെട്ട ദലിദ്/മുസ്ലിം സംഘടനകളിലും സമൂഹത്തിലും സ്വാധീനം ഉറപ്പിക്കുമ്പോള്‍ സെക്യലര്‍ എന്ന ഐഡന്റിറ്റിയുടെ തനിനിറം ബോധ്യമാവുന്നു. മതതീവ്രവാദം/മതവര്‍ഗീയം എന്ന് എസ്.എഫ്.ഐ പോലെത്തെ സംഘടനകള്‍ പറയുമ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രം ചായ്വ് പ്രകടിപ്പിക്കുന്നത് സവര്‍ണ പൊതുബോധത്തില്‍ നിന്ന് മുക്തമാവാത്തത് കൊണ്ടാണ്. പ്രണയമാര്‍ക്കറ്റുകള്‍ ഒരുക്കുന്ന, പ്രണയ ദിവസങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍ നടത്തുന്ന മനോരമ, മംഗളം ദിനപത്രങ്ങളും ഒത്തുതീര്‍പ്പുകള്‍ക്ക് നിര്‍ബന്ധിതരാവുന്നത് ഈ ബോധത്തിന്റെ കൂടെ നില്‍ക്കാനാണ്. ഈഴവ നവോഥാനം സവര്‍ണ മാതൃകയില്‍ നടപ്പിലാക്കി എന്ന വിമര്‍ശം നാരായണ ഗുരുവിനെ കുറിച്ച് നിലവിലുള്ള പോലെത്തെതന്നെയാണ് കൌമുദി പ്രസ്തുത മാതൃകയില്‍ പേന ചലിപ്പിക്കുന്നത്. മാതൃഭൂമി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഗൃഹാതുര്‍ത്തങ്ങളാണ് പൊതുബോധത്തിന്റെ പ്രഖ്യാപനമായി തീരുന്നത്. ഒരുപാട് പേരുകളില്‍ ഒരു പത്രം എന്നുതന്നെയാണ് ഫലത്തില്‍ സംഭവിക്കുന്നത്. മുസ്ലിം, ദലിത് വിമര്‍ശനത്തില്‍ ഏതായാലും ഈ വാദം ശരിയാണ്.
സവര്‍ണ പൊതുബോധത്തിന്റെ ചരിത്രഘടത്തില്‍ നിന്ന് പത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഏകപക്ഷീയമായി ഇടപ്പെടുകയോ മൌനമവലംബിക്കുകയോ ചെയ്യുക എന്നതാണ് പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം.
ദേശം, വംശം എന്നീ സംജ്ഞനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരുടെ അവശേഷിപ്പുകള്‍ പോലും തോണ്ടിയെടുക്കുകയാണ്. ആര്‍ത്തട്ടഹിസിക്കുന്നത് ആഘോഷമായി ചിത്രീകരിക്കുകായാണ് ഇവിടെ. സവര്‍ണ പൊതുബോധത്തിന് ജയ് വിളിക്കുന്ന മാധ്യമങ്ങളും കോടതിയും രാഷ്ട്രീയ പാര്‍ട്ടികളും പൊട്ടിച്ച നുണബോംബാണ് ലൌ ജിഹാദ്. ഈ പൊതുബോധത്തിനെതിരെയുള്ള പ്രതിരോധമാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം.
വാല്‍കഷ്ണം
ഒരു പാട്ടാളക്കാരന്റെ കമന്റ്: മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന് ദേശ സ്നേഹമുള്ളത് കൊണ്ടാണ്. മമ്മൂട്ടിയൊക്കെ ലാദന്റെ ആളാ-അതാണ് ലൌ ജിഹാദ്.